ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

ളം ചൊദിച്ചു. ഒരു രാത്രിയിൽ ഒരാട്ടിൻതൊൽ കളത്തിൽ വെ
ച്ചപ്പൊൾ അതുമാത്രം മഞ്ഞ നിറഞ്ഞും ഭൂമി വരണ്ടും കണ്ടു പി
റ്റെ ദിവസം രാത്രിയിൽ തൊൽ ഉണങ്ങിയും ഭൂമി നനഞ്ഞും
കണ്ടാറെ ദൈവം എന്നെ നിയൊഗിച്ചു നിശ്ചയം എന്ന പറഞ്ഞു
൩൨൦൦൦ പടജ്ജനങ്ങളെ കൂട്ടിയാറെ ൟ സംഘത്തിന്ന ജയം വ
ന്നു എങ്കിൽ അവർ മദിച്ച എന്റെ കൈ എന്നെ രക്ഷിച്ചിരിക്കു
ന്നു എന്ന പറയാതിരിക്കെണ്ടുന്നതിന്ന ഭയമുള്ളവർ പൊന്തക്കവ
ണ്ണം അറിയിച്ചയക്ക എന്ന ദൈവം കല്പിച്ചു ഗിദ്യൊൻ അപ്രകാ
രം ചെയ്തു. ശെഷിച്ച ആളുകൾ ൧൦൦൦൦ എന്ന കണ്ടാറെ ഇവരും
അധികം ഞാൻ തന്നെ ബൊധിക്കുന്നവരെ കാണിക്കും എന്ന
ദൈവം പറഞ്ഞു ശൊധന കഴിപ്പിച്ച വെണ്ടാത്തവരെ അയച്ച
൩൦൦ പെരെ മാത്രം പാൎപ്പിക്കയും ചെയ്തു.

അതിന്റെശെഷം ഗിദ്യൊൻ ആ ൩൦൦ പുരുഷന്മാരെ മൂന്നു കൂ
ട്ടമാക്കി പകുത്ത ഒരൊരുത്തന്റെ വക്കൽ ഒരൊകാഹളവും ചട്ടി
യും ചട്ടിയിൽ ദീപട്ടിയും കൊടുത്ത ൩ മുഖമായി മിദ്യാനക്കാരു
ടെ പാളയത്തിൽ അയച്ചു അൎദ്ധരാത്രിയിൽ എത്തി എല്ലാവരും
കാഹളം ഊതി ചട്ടികളും തകൎത്ത ദീപട്ടികളെയും തെളിയിച്ചു
ഇത യഹൊവെക്കും ഗിദ്യൊനുമുള്ള വാളാകുന്നു എന്ന നിലവിളി
ച്ച നിന്നു ശത്രുക്കൾക്ക കലക്കം വരുത്തിയപ്പൊൾ അവർ തങ്ങളി
ൽതന്നെ കുത്തിമുറിച്ച ഒടിയാറെ ഗിദ്യൊൻ മുതലായവർ പിന്തു
ടൎന്ന പിടിച്ചുവെട്ടി ഒരുലക്ഷത്തിൽ അധികം ആളുകളെ കൊന്ന
കവൎച്ച വളരെ കഴിച്ചു അവൻ മടങ്ങി വന്ന ജനങ്ങൾ അവനെ
രാജാവാക്കുവാൻ ഭാവിച്ചപ്പൊൾ അവൻ അപ്രകാരം അല്ല യ
ഹൊവ തന്നെ നിങ്ങളുടെ രാജാവാകെണ്ടു എന്ന കല്പിച്ച തന്റെ
മരണംവരെ ഇസ്രയെല്ക്കാൎക്ക സ്വസ്ഥത വരുത്തുകയും ചെയ്തു.

൩൩. രൂത്ത.

ന്യായാധിപതിമാരുടെ കാലത്ത കനാൻദെശത്തിൽ ക്ഷാമം
ഉണ്ടായപ്പൊൾ ബെത്ത്ലെഹെമിൽ പാൎത്തവരുന്ന എലിമെലെക്ക ഭാ
ൎയ്യയായ നവമിയെയും രണ്ട പുത്രന്മാരെയും കൂട്ടികൊണ്ട മൊവാ
ബ ദെശത്തിൽചെന്ന പാൎത്തു അവിടെ ഇരിക്കമ്പൊൾ അവന്റെ
പുത്രന്മാർ അൎപ്പരൂത്ത എന്ന മൊവാബ്യസ്ത്രീകളെ വിവാഹം കഴി
ച്ചു എലിമെലെക്കും പുത്രന്മാരും മരിച്ചശെഷം നവമി ബത്ത്ലഹെ
മിൽ മടങ്ങിചെന്ന മരുമക്കളുംകൂടെ വന്നപ്പൊൾ അവരൊട നി
ങ്ങൾ തിരിച്ചുപൊയി നിങ്ങളുടെ നാട്ടിൽ പാൎത്താൽ കൊള്ളാം
എന്ന പറഞ്ഞാറെ അൎപ്പ മടങ്ങിപൊയി രൂത്തനിന്നെ വിട്ടുപിരി
ഞ്ഞിരിപ്പാൻ എന്നൊട പറയരുത നീ പൊകുന്ന ഇടത്ത ഞാനും
വന്ന പാൎക്കും നിന്റെ ജനം എന്റെ ജനവും നിന്റെ ദൈവം
എന്റെ ദൈവവും ആകുന്നു. നീ മരിക്കുന്ന സ്ഥലത്ത ഞാനും മ
രിക്കും എന്ന ചൊല്ലി കൂടെ പൊരുകയും ചെയ്തു.

നവമി ബെത്ത്ലഹെമിൽ എത്തിയപ്പൊൾ ജനങ്ങൾ വന്ന കൂടി
ഇവൾ നവമി തന്നയൊ എന്ന തമ്മിൽ തമ്മിൽ പറഞ്ഞാറെ അ
വൾ എന്നെ നവമി എന്നല്ല മാറ എന്നുതന്നെ വിളിക്കെണം സ
മ്പത്തൊടുകൂടെ ഞാൻ പുറപ്പെട്ടുപൊയി ഒന്നും ഇല്ലാത്തവളായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/42&oldid=179449" എന്ന താളിൽനിന്ന് ശേഖരിച്ചത്