ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

ദൈവം എന്നെ മടങ്ങുമാറാക്കിഇരിക്കുന്നു എന്ന പറഞ്ഞു പിന്നെ
കൊയിത്തുകാലത്ത രൂത്ത മൂരുന്നവർ ഒഴിച്ച ധാന്യങ്ങളെ പെറുക്കു
വാൻ പൊയി ദൈവഗത്യാ ഏലിമെലെക്കിന്റെ വംശക്കാരനാ
യ ബൊവജിന്റെ വയലിൽ ചെന്ന പെറുക്കി ബൊവജ അവളു
ടെ അടക്കവും ഉത്സാഹവും കണ്ട സന്തൊഷിച്ച ഇന്നവൾ എന്ന
ചൊദിച്ചറിഞ്ഞാറെ അവളൊട നിന്റെ ഭൎത്താവ മരിച്ചശെഷം
നിന്റെ അമ്മാവിയമ്മക്ക നീ ചെയ്ത ഉപകാരങ്ങളെ ഞാൻ അറി
യുന്നു നീ ആശ്രയിച്ചുവന്ന ഇസ്രയെല്ക്കാരുടെ ദൈവം നിനക്ക
പ്രതിഫലം നൽകട്ടെ എന്നുപറഞ്ഞു കൊയ്യുന്നവരൊട ൟ മൊ
വബ്യസ്ത്രീയെ മാനിച്ച അവൾക്ക ധാന്യം വളരെ കിട്ടെണ്ടതിന്ന
നൊക്കികൊൾവിൻ എന്ന കല്പിച്ചു.

രൂത്ത വീട്ടിൽവന്ന അവസ്ഥയെ അറിയിച്ചപ്പൊൾ നവുമി ആ
യാൾ നമ്മുടെ ചാൎച്ചക്കാരൻ തന്നെ അവൻ ജീവിക്കുന്നവൎക്കും മരി
ച്ചവൎക്കും കാട്ടിയ ദയ ദൈവം ഒൎത്ത അവനെ അനുഗ്രഹിക്കട്ടെ
എന്ന പറഞ്ഞതല്ലാതെ അനന്തരവിവാഹത്തിന്ന യൊഗ്യത ഉണ്ട
എന്നറിയിച്ചു. മൎയ്യാദപൊലെ രൂത്ത അവനെ ചെന്ന കണ്ട കാൎയ്യം
പറഞ്ഞാറെ അവൻ പ്രസാദിച്ച അവളെ വിവാഹം കഴിച്ചു. അ
ല്പകാലം കഴിഞ്ഞ ശെഷം അവൎക്ക ഒരു പുത്രൻ ജനിച്ചു. അവന്ന
ഒബെദ എന്ന പെർവിളിച്ചു ൟ ഒബെദ തന്നെ ദാവീദ രാജാ
വിന്റെ മൂത്ത അഛ്ശൻ ആയിരുന്നു.

൩൪ എളിയും ശമുവെലും.

ന്യായാധിപതിമാരുടെശെഷം മഹാചാൎയ്യനായ എളി ഇസ്ര
യെലിൽ ൪൦ വൎഷത്തൊളം രാജ്യകാൎയ്യങ്ങളെ വിചാരിച്ച നടത്തി
ഉത്സവങ്ങളെ കൊണ്ടാടി ബലികളെ കഴിപ്പാൻ ഇസ്രയെല്ക്കാർ
സാക്ഷികൂടാരം സ്ഥാപിച്ചിരിക്കുന്ന ശിലൊവിൽ വന്നസമയത്ത
എല്ക്കാനാവിന്റെ ഭാൎയ്യയായ ഹന്നാ താൻ മച്ചിയായതിനാൽ ദുഃ
ഖിച്ച സാക്ഷികൂടാരത്തിന്റെ പ്രാകാരത്തിൽ മുട്ടുകുത്തി കരഞ്ഞ
പ്രാൎത്ഥിച്ചു സൈന്യങ്ങളുടെ യഹൊവയെ എന്റെ സങ്കടം
നൊക്കി വിചാരിച്ച ഒരു മകനെ തരെണമെ തന്നാൽ അവനെ
ജീവപൎയ്യന്തം യഹൊവെക്ക തന്നെ ഏല്പിക്കും എന്ന നെൎന്നിരിക്കു
മ്പൊൾ എളി അടുത്തനിന്ന സൂക്ഷിച്ച നൊക്കി ഉച്ചരിക്കുന്നില്ല എ
ങ്കിലും, അധരങ്ങൾ അനങ്ങുന്നത കണ്ടിട്ട അവൾ മത്ത എന്ന വി
ചാരിച്ചു അവസ്ഥ ചൊദിച്ചറിഞ്ഞപ്പൊൾ മനസ്സുതെളിഞ്ഞ നീ സ
മാധാനത്തൊടെ പൊയികൊൾക ഇസ്രയെൽ ദൈവം നിന്റെ
അപെക്ഷാപ്രകാരം നൽകും എന്ന പറഞ്ഞ ആശ്വസിപ്പിച്ചു. അ
തിന്റെശെഷം ഹന്നാ സന്തൊഷത്തൊടെ മടങ്ങി രാമയിൽ എ
ത്തി പാൎത്താറെ യഹൊവ അവളുടെ അപെക്ഷയെ ഒൎത്ത ഒരു
പുത്രനെ കൊടുത്തു ദൈവം കെട്ടതിനാൽ ലഭിച്ചത എന്നൎത്ഥമുള്ള
ശമുവെൽ എന്ന പെർവിളിക്കയും ചെയ്തു. ചില സംവത്സരങ്ങൾ
കഴിഞ്ഞശെഷം മാതാപിതാക്കന്മാർ കുട്ടിയെ എടുത്ത ശിലൊവി
ൽ ചെന്ന വളൎത്തുവാനായി എളിയുടെ കൈക്കൽ ഏല്പിച്ചു ശമു
വെൽ അവിടെ പാൎത്ത വളൎന്നു ദൈവഭക്തിയൊടെ നടക്കുംസ
മയം എളിയുടെ പുത്രരായ ഹൊഫ്നി ഫിഹ്നാസ്സ എന്നവർ ദുൎന്നട


D

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/43&oldid=179450" എന്ന താളിൽനിന്ന് ശേഖരിച്ചത്