ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

പ്പുകാരായി ഒരൊ മഹാ ദൊഷം ചെയ്തു ശുദ്ധസ്ഥലത്തെ അശുദ്ധ
മാക്കിയാറെ അഛ്ശൻ ദുഃഖിച്ച മക്കളെ ശാസിച്ചു എങ്കിലും വാത്സ
ല്യം വളരെ ഉണ്ടായതിനാൽ, ധൎമ്മപ്രകാരമുള്ള ശിക്ഷകളെ നട
ത്താതെ ഇരുന്നു.

ആ കാലത്ത ശമുവെൽ ഒരു രാത്രിയിൽ ഉറങ്ങുമ്പൊൾ തന്റെ
പെർ വിളിക്കുന്നതകെട്ട എളിവിളിച്ചു എന്ന വിചാരിച്ച അവ
ന്റെ അടുക്കൽ ചെന്ന എന്ത എന്ന ചൊദിച്ചാറെ ഞാൻ വിളി
ച്ചില്ല എന്ന പറഞ്ഞത കെട്ട ശമുവെൽ പിന്നെയും കിടന്ന ഉറ
ങ്ങി രണ്ടാമതും മൂന്നാമതും മുമ്പിലത്തെപ്രകാരം വിളി ഉണ്ടായത
എളിയൊട അറിയിച്ചപ്പൊൾ അവൻ ഇനിയും വിളി കെട്ടാൽ
അല്ലയൊ കൎത്താവെ പറെക അടിയൻ കെൾക്കുന്നു എന്നുത്തരം
പറയെണം എന്നുപദെശിച്ചു പിന്നെയും ശമുവെൽ എന്ന വിളി
നാലാമതും കെട്ടപ്പൊൾ അവൻ പറെക കൎത്താവെ അടിയൻ
കെൾക്കുന്നു എന്ന ചൊന്നാറെ യഹൊവ അരുളിച്ചെയ്തു. കെൾക്കു
ന്നവരുടെ ചെവിയിൽ കടിക്കത്തക്കവണ്ണം ഞാൻ ഇസ്രയെലിൽ
ഒരു കാൎയ്യം ചെയ്യും. അന്ന ഞാൻ എളിയെയും പുത്രന്മാരെയും ശി
ക്ഷിച്ച സന്തതിയെയും നശിപ്പിക്കും അതിന്റെ കാരണം പുത്ര
ന്മാർ തങ്ങൾക്ക തന്നെ ശാപംവരുത്തുന്നു എന്ന അറിഞ്ഞു എങ്കിലും
അവൻ അവരെ അടക്കാതെ ഇരുന്നു. പിറ്റെദിവസം രാവിലെ
എളി ശമുവെലിനെ വിളിച്ച മകനെ ദൈവം നിന്നൊട അറിയി
ച്ചകാൎയ്യം എന്ത ഒന്നും മറക്കരുത എന്ന ചൊദിച്ചപ്പൊൾ ശമു
വെൽ ശങ്കിച്ചു എങ്കിലും ദൈവം കല്പിച്ചതിനെ ഒക്കയും അറിയി
ച്ചു അതിന്ന എളി അവൻ യഹൊവയല്ലൊ അവൻ ഇഷ്ടപ്രകാ
രം ചെയ്യുമാറാകട്ടെ എന്ന പറഞ്ഞു. അന്നു മുതൽ ശമുവെലിന്ന
ദൈവത്തൊടുള്ള പരിചയം വൎദ്ധിച്ച കൂടക്കൂടെ അവന്റെ വച
നം കെട്ട ദൈവം ഒപ്പിച്ചതകണ്ട ഇസ്രയെല്ക്കാർ അവനെ ദീൎഘ
ദൎശിഎന്നറിഞ്ഞ പ്രമാണിക്കയും ചെയ്തു.

കുറയകാലം കഴിഞ്ഞശെഷം യഹൊവ ശമുവെലൊട അറിയി
ച്ചപ്രകാരം ഒക്കയും സംഭവിച്ചു ഇസ്രയെല്ക്കാർ പലിസ്തിയക്കാരൊ
ട പട ഏറ്റ തൊറ്റപ്പൊൾ മൂപ്പന്മാരുടെ ഉപദെശപ്രകാരം
സാക്ഷി പെട്ടകത്തെ രക്ഷക്കായി പൊൎക്കളത്തിൽ കൊണ്ടുവന്നു
എളിയുടെ പുത്രന്മാർ അതിനൊട കൂടെ വന്നപ്പൊൾ പടജ്ജന
ങ്ങൾ സന്തൊഷിച്ചാൎത്ത യുദ്ധംപിന്നെയും എറ്റാറെ, ഇസ്രയെ
ല്ക്കാർ അശേഷം തൊറ്റ ൩൦൦൦൦ ആളുകൾ പട്ടുപൊയി എളിയു
ടെ പുത്രന്മാരും മരിച്ചു സാക്ഷിപെട്ടകവും ശത്രുകൈവശമായി
പൊയി ഒടിപൊയവരിൽ ഒരുവൻ കീറിയവസ്ത്രങ്ങളൊടും കൂ
ടെ ശിലൊവിൽ എത്തി ഇസ്രയെല്ക്കാർ തൊറ്റു എറിയജനങ്ങ
ളും ആചാൎയ്യപുത്രന്മാരും മരിച്ചു പെട്ടകവും ശത്രുകൈവശമായി
പൊയി എന്നുള്ള വൎത്തമാനം അറിയിച്ചപ്പൊൾ എളി ഭൂമിച്ച ഇ
രുന്ന പീഠത്തിന്മെൽ‌നിന്ന വീണ കഴുത്തൊടിഞ്ഞ മരിക്കയും ചെയ്തു.

അനന്തരം പലിസ്തിയക്കാർ സാക്ഷിപെട്ടകം എടുത്ത അഷ്ടൊ
ദിൽകൊണ്ടുപൊയി ദാഗൊൻദെവന്റെ ക്ഷെത്രത്തിൽ ബിംബ
ത്തിന്നരികെ വെച്ചു പിറ്റെദിവസം രാവിലെ നൊക്കിയപ്പൊൾ
അവർ ബിംബം പെട്ടകത്തിൻമുമ്പാകെ വീണ കൈകളും തല

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/44&oldid=179451" എന്ന താളിൽനിന്ന് ശേഖരിച്ചത്