ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൯

യും മുറിഞ്ഞ കിടക്കുന്നത കണ്ട ദുഃഖിച്ചു പട്ടണക്കാൎക്ക മൂലവ്യാധി
കളും മറ്റുംപല അസഹ്യങ്ങളും ഉണ്ടായാറെ പെട്ടകത്തെ അവി
ടെനിന്ന നീക്കി എക്രൊനിൽ കൊടുത്തയച്ച പാൎപ്പിച്ചു. അവിടെ
യും ബാധ വൎദ്ധിച്ച നഗരക്കാർ കുഴങ്ങി മുറയിട്ടുകൊണ്ടിരുന്നു
൭ മാസം കഴിഞ്ഞാറെ ഇസ്രയെല്ക്കാൎക്ക തന്നെ മടക്കിഅയച്ചു. ഇപ്ര
കാരം പെട്ടകം ലഭിച്ചു എങ്കിലും അവർ പലിസ്തിയക്കാരുടെ നുക
ത്തെ ൨൦ വൎഷം വഹിക്കെണ്ടിവന്നു അവർ പിന്നെ അനുതാപപ്പെ
ട്ടു അന്യദെവകളെ നീക്കി യഹോവയെ മാത്രം സെവിച്ചു രക്ഷ
ക്കായി അപെക്ഷിച്ചാറെ ദൈവം മനസ്സലിഞ്ഞ തുണനിന്നു അ
പ്പൊൾ അവർ പലിസ്തിയക്കാർ അടക്കിയ പട്ടണങ്ങളെ വീണ്ടും
പിടിച്ചു ശത്രുക്കളെ ഒടിച്ച നാട്ടിൽനിന്ന പുറത്താക്കികളഞ്ഞു അ
വരുടെ ദെശത്തിന്റെ അതിൎക്ക എത്തിയസമയം ശമുവെൽ ഒരു
കല്ല ജയസ്തംഭമാക്കി നിറുത്തി യഹൊവ നമുക്കു ഇതുവരയും സ
ഹായിച്ചു എന്ന പറഞ്ഞു എബനെജർ എന്ന പെരും വിളിച്ചു. അ
തിന്റെ ശെഷം അവൻ ശത്രുക്കളെ അമൎത്ത സന്മാൎഗ്ഗത്തെ ഉപദെ
ശിച്ച നെരുന്യായവും നടത്തി ജീവപൎയ്യന്തം ദൈവജനത്തെ ര
ക്ഷിച്ചപൊരുകയുംചെയ്തു.

൩൫. ശമുവെലും ശൌലും.

ശമുവെൽ വൃദ്ധനായപ്പൊൾ ൨ പുത്രന്മാരെ തന്നൊട കൂടെ
ന്യായവിസ്താരത്തിന്നായി ബെശെബാവിൽ പാൎപ്പിച്ചു അവർ അ
ഛ്ശന്റെ വഴിയിൽ നടക്കാതെ ദ്രവ്യാഗ്രഹം നിമിത്തം കൈക്കൂലി
വാങ്ങി ന്യായം മറച്ചുകളഞ്ഞ സമയം ഇസ്രയെല്ക്കാരുടെ മൂപ്പന്മാ
ർ എല്ലാവരുംകൂടി കാൎയ്യം വിചാരിച്ചു, ശമുവെലെ ചെന്നുകണ്ട നീ
വൃദ്ധനാകുന്നു പുത്രന്മാർ നിന്റെ വഴിയിൽ നടക്കുന്നില്ല അതു
കൊണ്ട എല്ലാജാതിക്കാൎക്കും ഉള്ളതുപൊലെ ഞങ്ങൾക്കും ഒരു രാ
ജാവിനെ കല്പിച്ചാക്കെണം എന്ന പറഞ്ഞു ൟ കാൎയ്യം ശമുവെ
ലിന്ന രസക്കെടായിതൊന്നി അവൻ ദുഃഖിച്ചിരിക്കുമ്പൊൾ യഹൊ
വ ൟ ജനം ചൊദിക്കുന്നതെല്ലാം അനുസരിച്ച ചെയ്ക അവർ
നിന്നെ അല്ല ഞാൻ അവരുടെമെൽ രാജാവാകാതിരിപ്പാൻ എ
ന്നെ തന്നെ ഉപെക്ഷിച്ചകളഞ്ഞു എന്നു കല്പിച്ചു. ആ കാലത്ത ബ
ന്യമീൻഗൊത്രക്കാരനായ കീശ എന്നവന്ന ചില കഴുതകൾ തെ
റ്റി കാണാതെപൊയി അവറ്റെ അന്വെഷിക്കെണ്ടതിന്ന തന്റെ
സുന്ദരപുത്രനായ ശൌലിനെയും ഒരു വെലക്കാരനെയും നിയൊ
ഗിച്ചു അവർ നൊക്കിനടന്ന കാണാതെ ഇരുന്നപ്പൊൾ വെലക്കാ
രൻ രാമയിലെ ദീൎഘദൎശിയെ ഒൎത്തു അവൻ പറയുന്നതൊക്കയും
ഒത്തുവരുന്നു നമ്മുടെ അവസ്ഥ അവനൊട പറഞ്ഞാൽ കഴിവു
ണ്ടാകും എന്ന ശൌലിനൊട പറഞ്ഞു ഇരിവരും അവന്റെ അ
ടുക്കൽ ചെന്ന അവസ്ഥ അറിയിച്ചപ്പൊൾ ശമുവെൽ ൟ ശൌൽ
തന്നെ ഇസ്രയെല്ക്കാരുടെമെൽ വാഴെണ്ടുന്ന ആൾ എന്ന ദൈവ
വശാൽ അറിഞ്ഞിട്ട അവനൊട കാണാതെപൊയ കഴുതകളെ
ചൊല്ലി വിഷാദിക്കെണ്ടാ അവ എത്തിഇരിക്കുന്നു ഇസ്രയെലിലെ ഇ
ഷ്ടകാൎയ്യം നിനക്കല്ലാതെ ആൎക്കുണ്ടാകും എന്ന പറഞ്ഞത കെട്ടു എ
ങ്കിലും അതിന്റെ അൎത്ഥം ഇന്നതെന്ന ശൌൽ അറിഞ്ഞില്ല അവ


D 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/45&oldid=179452" എന്ന താളിൽനിന്ന് ശേഖരിച്ചത്