ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൦

ൻ പിറ്റെദിവസം അഛ്ശന്റെ വീട്ടിൽ പൊകുവാൻ പുറപ്പെട്ട
പ്പൊൾ ശമുവേലും കൂടെ പൊയി വെലക്കാരനെ കുറെ മുമ്പിൽ
നടപ്പാൻ അയച്ചാറെ ശൌലിനൊട ദൈവനിയൊഗം അറിയി
പ്പാൻ അല്പം നില്ക്ക എന്നുചൊല്ലി ഒരു തൈലക്കൊമ്പ എടുത്ത അ
വന്റെ തലമെൽ ഒഴിച്ചു അവനെ ചുംബിച്ച പറഞ്ഞു യഹൊവ
യുടെ അവകാശത്തെ ഭരിപ്പാനായി അവൻ താൻ നിന്നെ അഭി
ഷെകം ചെയ്തിരിക്കുന്നു എന്ന ധരിച്ചുകൊൾക. പിന്നെ ശൌൽ
വീട്ടിൽ എത്തിയാറെ സംഭവിച്ചകാൎയ്യം ഒരുത്തരൊടും അറിയിച്ചി
ല്ല താനും.

അനന്തരം ശമുവെൽ ജനത്തെ മിസ്പെയിൽ യൊഗംകൂട്ടി ശൌ
ലെവരുത്തി കാണിച്ചു ഇവനെതന്നെ യഹൊവ വരിച്ച രാജാവാ
ക്കിഎന്ന പറഞ്ഞപ്പൊൾ ജനങ്ങൾ ഒക്കയും ജയജയ എന്ന പറ
ഞ്ഞാൎത്തു അതിന്റെശെഷം അവൻ ദൈവസഹായത്താലെ അ
മ്മൊന്യർ മുതലായ ശത്രുക്കളെ അടക്കി യുദ്ധങ്ങളിൽ ജയിച്ച രാ
ജ്യത്തിന്ന സുഖംവരുത്തിയാറെ ജനങ്ങൾ എല്ലാവരും സന്തൊഷി
ച്ച അവനെ സ്തുതിച്ചു പിന്നെ അമലെക്കാരൊട പട ഉണ്ടായി തൊ
ല്പിച്ചു അവരെ മൂലച്ശെദം വരുത്തുവാനായുള്ള ദൈവകല്പന അറി
ഞ്ഞു എങ്കിലും പ്രമാണിയാതെ ജനങ്ങളെയും ബലികഴിപ്പാൻ വി
ശിഷ്ടമൃഗങ്ങളെയും സൂക്ഷിച്ച വെച്ചപ്പൊൾ ശമുവെൽ പറഞ്ഞു യ
ഹൊവെക്ക കല്പനകെട്ടനുസരിക്കുന്നതിലല്ല ബലിയിൽ അധികം
ഇഷ്ടമുണ്ടെന്ന നിരൂപിക്കുന്നുവൊ ബലിയെക്കാൾ അനുസരണം
തന്നെ നല്ലൂ മന്ത്രവാദദൊഷം പൊലെ അനുസരണക്കെടും വിഗ്ര
ഹാരാധനപൊലെ മാത്സൎയ്യവും ആകുന്നു നീ യഹൊവാവചന
ത്തെ നിരസിച്ചതകൊണ്ട അവൻ നിന്നെയും നിരസിച്ചുകളഞ്ഞു
അന്നുമുതൽ ശൌലിന്ന അനുസരണക്കെട വൎദ്ധിച്ച ദൈവാത്മാവ
ക്രമത്താലെ നീങ്ങിപൊകയും ചെയ്തു.

൩൬ ദാവീദ ഇടയനായത.

അനന്തരം യഹൊവ ശമുവെലൊട നീ കൊമ്പിൽ എണ്ണ നി
റച്ച ബത്ത്ലഹെമിൽ ചെല്ലുക അവിടെ ഒബെദിന്റെ മകനായ
ഇശയിയുടെ പുത്രന്മാരിൽ ഒരുവനെ രാജാവാക്കുവാൻ ഞാൻ നി
ശ്ചയിച്ചിരിക്കുന്നു എന്ന കല്പിച്ചത കെട്ടാറെ ശമുവെൽ പുറപ്പെട്ട
ബത്ത്ലഹെമിൽ എത്തി ഇശയി ൭ പുത്രന്മാരെ വരുത്തികാണിച്ചു
യഹൊവ നിശ്ചയിച്ചവൻ ഇവരിൽ ഇല്ല എന്ന കണ്ടാറെ കുട്ടിക
ൾ തികഞ്ഞുവൊ എന്ന ചൊദിച്ചു അതിന്ന ഇശയി ഇനി ഇളയ
വൻ ഉണ്ട അവൻ ആടുകളെ മെപ്പാൻ പൊയിരിക്കുന്നു എന്ന
കെട്ടപ്പൊൾ അവനെ വിളിപ്പാൻ പറഞ്ഞു അവൻവന്നാറെ ചെ
മ്പിച്ച തലമുടിയും ശൊഭനമായകണ്ണും നല്ല കൊമളതയും കണ്ടു
യഹൊവയും ഇവനെ തന്നെ ഉടനെ അഭിഷെകം കഴിക്ക എന്ന
കല്പിച്ചപ്പൊൾ ശമുവെൽ സഹൊദരന്മാരുടെ മുമ്പാകെ അവനെ
തൈലാഭിഷെകം കഴിച്ചു അന്നുമുതൽ യഹൊവയുടെ ആത്മാവ
ശൌലിൽനിന്ന മാറി ദാവീദിന്മെൽ ഇറങ്ങി ഒരു ദുരാത്മാവ ശൌ
ലിനെ ഭൂമിപ്പിക്കയും ചെയ്തു അപ്പൊൾ ഭൃത്യന്മാർ രാജാവിനൊട
വീണവായിപ്പാൻ പരിചയമുള്ള ആളെ വരുത്തി വായിപ്പിച്ചാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/46&oldid=179453" എന്ന താളിൽനിന്ന് ശേഖരിച്ചത്