ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൧

ബുദ്ധിഭ്രമം തീരും എന്ന അറിയിച്ചത രാജാവിന്ന നന്ന എന്ന തൊ
ന്നിയപ്പൊൾ അവർ ദാവിദിന്റെ വിവെകതയും ഗുണശീലവും
വീണയിങ്കലെ പരിചയവും അറിയിച്ചാറെ ശൌൽ അവനെ ആ
ട്ടിൻ കൂട്ടത്തിൽനിന്ന വരുത്തി വീണവായിപ്പിച്ചകെട്ട ആശ്വസി
ക്കയും ചെയ്തു.

പിന്നെ പലിസ്തിയക്കാരൊട യുദ്ധം തുടങ്ങിയസമയം ശൌൽ
ദാവിദിനെ വിട്ടയച്ചു താൻ പടജ്ജനങ്ങളൊട കൂടെ പുറപ്പെട്ടു
ശത്രുക്കളെ നെരിട്ടു ജ്യെഷ്ഠന്മാരെ കാണെണ്ടതിന്ന ദാവിദും പൊ
ൎക്കളത്തിൽചെന്നു അഛ്ശൻ അയച്ച വൎത്തമാനം പറഞ്ഞപ്പൊൾ ശ
ത്രുസൈന്യത്തിൽനിന്ന ൬ മുളം നീളമുള്ള ഒരു അങ്കക്കാരൻ പുറ
പ്പെട്ടവന്ന പരിഹസിച്ച ദുഷിക്കുന്നതും ഇസ്രയെല്ക്കാർ പെടിച്ച
പിൻവാങ്ങി ഇവനെ കൊല്ലുന്നവന്ന രാജാവ പുത്രിയെയും ദ്രവ്യ
ത്തെയും മറ്റും കൊടുക്കും എന്ന സംസാരിക്കുന്നതും കെട്ടു ദാവിദ
ൟ പലിസ്തിയക്കാരന്റെ ദുഷിവാക്കുകളെയും ഇസ്രയെല്ക്കാരുടെ
ഭയവും ധൈൎയ്യകുറവും വിചാരിച്ച ദുഃഖിച്ച ദൈവസഹായത്താ
ലെ ഞാൻ അവനെ കൊന്നകളയും എന്ന ചൊന്നത രാജാവ കെ
ട്ട അവനെ വരുത്തി ശത്രുവിനെ നിഗ്രഹിപ്പാൻ നിനക്ക പ്രാപ്തി
പൊരാ അവൻ യുദ്ധവിദഗ്ദ്ധൻ നീയൊ ബാലൻ എന്ന കല്പിച്ച
പ്പൊൾ ദാവിദ അടിയൻ ആടുകളെ മെക്കുന്നസമയത്ത സിംഹ
ത്തെയും കരടിയെയും കൊന്ന ആ മൃഗങ്ങളിൽനിന്ന രക്ഷിച്ച യ
ഹൊവ ൟ പലീസ്തിയക്കാരന്റെ കൈയിൽനിന്നും വിടുവിക്കും
എന്ന പറഞ്ഞു അനന്തരം ശൌൽ അവനെ ആയുധവൎഗ്ഗവും പ
ടച്ചട്ടയും ധരിപ്പിച്ചു അതൊടുകൂടെ നടപ്പാൻ ശീലമില്ലായ്കകൊ
ണ്ട അവറ്റെ നീക്കി പിന്നെ തന്റെ വടിയെയും മിനുസമുള്ള
൫ കല്ലുകളെയും എടുത്ത സഞ്ചിയിൽ ഇട്ട കവിണയൊടുകൂടെ ശ
ത്രുവിന്റെ നെരെചെന്നു ആയവൻ ബാലനെ കണ്ടാറെ നിന്ദി
ച്ച വടിയൊടുകൂടെ വരുവാൻഎന്ത ഞാൻ നായൊ നീ വാ നി
ന്നെ പക്ഷികൾക്ക ഇരയാക്കും എന്ന പറഞ്ഞപ്പൊൾ ദാവീദ നീ
വാളൊടും കുന്തത്തൊടും പലിശയൊടും കൂടെ വരുന്നു ഞാൻ നീ
നിന്ദിച്ചിട്ടുള്ള ഇസ്രയെൽസൈന്യങ്ങളുടെ യഹൊവ നാമത്തിൽ
നിന്നെ കൊല്ലുവാൻ വരുന്നു എന്ന പറഞ്ഞു. പിന്നെ പലിസ്തിയ
ക്കാരൻ എഴുനീറ്റുവന്ന ദാവിദിനൊട എതിൎപ്പാനടുത്തപ്പൊൾ
ദാവീദ നെരെഒടി സഞ്ചിയിൽനിന്ന കല്ലിനെ എടുത്ത കവിണ
യിൽ വെച്ച ശത്രുവിന്റെ നെറ്റിമെൽ എറിഞ്ഞു അവൻ ഉട
നെ ഭൂമിയിൽ കവിണുവീണു ദാവീദ ബദ്ധപ്പെട്ട പലിസ്തിയക്കാ
രന്റെ വാൾ ഊരി തലവെട്ടികളഞ്ഞു ആയതിനെ പലിസ്തിയക്കാ
ർ കണ്ടപ്പൊൾ വിറച്ച ഒടിപൊയി ഇസ്രയെല്ക്കാരും മുതിൎന്ന ശത്രു
പട്ടണങ്ങളിൽ എത്തുവൊളം പിന്തുടരുകയും ചെയ്തു പിന്നെ ദാ
വിദ ആ അങ്കക്കാരനായ ഗൊലിയത്തിനെ കൊന്നശെഷം മട
ങ്ങിവന്ന രാജാവിന്റെ അടുക്കൽ എത്തിയാറെ ഹെ ബാലക നീ
ആരുടെ പുത്രൻ എന്ന രാജാവ ചൊദിച്ചാറെ ഞാൻ ബെത്ത്ശഹെം
കാരനായ ഇശയുടെ മകൻ തന്നെ എന്ന ദാവിദ ഉണൎത്തിച്ചു അ
നന്തരം രാജപുത്രനായ യൊനതാൻ അവനെകണ്ട സ്നെഹിച്ച
രണ്ടാത്മാക്കൾ ഒന്നായിചെൎന്നു അവൻ സഖ്യലക്ഷണത്തിന്നായി


D 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/47&oldid=179454" എന്ന താളിൽനിന്ന് ശേഖരിച്ചത്