ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

ദാവിദിന്ന തന്റെ മെൽകുപ്പായം വാൾ വില്ല അരക്കച്ച എന്നിവ
കൊടുത്ത രാജാവും ദാവീദിനെ മാനിച്ച തന്നൊട കൂടെ പാൎപ്പി
ക്കയും ചെയ്തു.

൩൭ ദാവിദിന്ന വന്ന ഉപദ്രവം.

ദാവീദ രാജ ഗൃഹത്തിൽ അല്പകാലമത്രെ സുഖമായി പാൎത്തു
ള്ളു ഇസ്രയെല്ക്കാർ ജയഘൊഷത്തൊടെ പലിസ്തിയക്കാരൊടുള്ള
യുദ്ധത്തിൽനിന്ന മടങ്ങി വന്നപ്പൊൾ സ്ത്രീകളും കൂടെ ചെൎന്ന നൃ
ത്തമാടി പാടിയത ആയിരത്തെ ശൌലും പതിനായിരത്തെ ദാ
വിദും കൊന്നു എന്നത ശൌൽ കെട്ടാറെ കൊപിച്ച ഇനി രാജ്യം
അല്ലാതെ ഇവന്ന കിട്ടുവാൻ എന്തുള്ളു എന്ന ചൊല്ലി ദാവീദിങ്കൽ
അസൂയ ഭവിച്ച തുടങ്ങി ഗുണ ശ്രെഷ്ഠത നിമിത്തം ദാവിദിങ്കൽ
ജനരഞ്ജന വൎദ്ധിക്കുമളവിൽ ശൌലിന്റെ അസൂയയും വൎദ്ധിക്കും
ഒടുവിൽ അവനെ കൊന്നുകളെവാൻ അന്വെഷിച്ചു. രാജാവി
ന്ന ഭ്രമത പിടിച്ച ഒരു നാൾ ദാവിദ അവന്റെ മുമ്പാകെ വീ
ണ വായിച്ചു അവനൊ കുന്തം പിടിച്ച ദാവിദിന്റെ നെരെ
ചാട്ടി ആയവൻ തെറ്റി വീട്ടിൽ ഒടി പാൎത്താറെ അവനെ നി
ഗ്രഹിപ്പാൻ ഭൃത്യന്മാരെ നിയൊഗിച്ച വാതില്ക്കൽ പാൎപ്പിച്ചു. രാ
ജപുത്രിയായ ഭാൎയ്യ അതിനെ അറിഞ്ഞ ഒടിപൊകെണ്ടതിന്ന ഭ
ൎത്താവിനെ കിളിവാതിലിൽ കൂടി ഇറക്കി അയച്ചു. അതിന്റെ
ശെഷം ദാവിദ ഗൊലിയാത്തിന്റെ വാൾ മഹാചാൎയ്യനായ അ
ഹിമെലെക്കൊട വാങ്ങി ധരിച്ച ഒടി പലിസ്തിയക്കാരുടെ രാജാ
വായ ആക്കീശെ ചെന്നു കണ്ട ശരണം പ്രാപിച്ചു. മന്ത്രികൾക്ക സം
ശയം തൊന്നി അവൻ ഇപ്രകാരം വന്നത കൌശലം അത്രെ എ
ന്നും മറ്റും രാജാവിനെ ഉണൎത്തിച്ചാറെ ദാവിദ ഭയപ്പെട്ട അ
വിടെനിന്ന വിട്ടുപൊയി പിന്നുയും സ്വരാജ്യത്തിൽ എത്തിയ
പ്പൊൾ യൊനതാൻ അഛ്ശന്റെ അടുക്കൽ ചെന്ന വൈരഭാവത്തെ
മാറ്റുവാൻ ശ്രമിച്ചാറെ ശൌൽ ഒന്നും കെൾക്കാതെ അവൻ മരി
ക്കെണം നിശ്ചയം എന്ന കല്പിച്ചു. പിന്നെ യൊനതാൻ അഛ്ശനെ
വിട്ട ദാവിദുമായി കണ്ട സ്നെഹകറാറെ ഉറപ്പിച്ച ഒടിപൊവാൻ
ഉപദെശിച്ചു അതിന്റെ ശെഷം ദാവീദ യഹൂദമലയിൽ ചെ
ന്ന ഗുഹകളിൽ ഒളിച്ച പാൎത്ത വരുന്ന സമയം അവന്റെ കുഡും
ബക്കാരും ബുദ്ധിമുട്ടുള്ളവരും ൬൦൦ പെരൊളം രാജാവിനെ ഭയ
പ്പെട്ടിട്ട അവനൊടു ചെൎന്ന അവനെ പ്രധാനിയാക്കി സെവിച്ച
വന്നു ശൌൽ അവരെ കണ്ടുപിടിക്കെണ്ടതിന്ന അന്വെഷണം ക
ഴിച്ചപ്പൊൾ ദൊവഗ എന്നവൻ ദാവീദ നൊബിൽ വന്ന മഹാ
ചാൎയ്യനൊട സംസാരിച്ചു ആയവൻ അവന്ന ഭക്ഷണവും ഗൊ
ലിയത്തിന്റെ വാളും കൊടുക്കുന്നത ഞാൻ കണ്ടു എന്ന രാജാവി
നെ ബൊധിപ്പിച്ചു. അപ്പൊൾ ശൌൽ ക്രുദ്ധിച്ച അവരെ സംഹ
രിപ്പാൻ ദൊവഗെ അയച്ചു ആയവൻ പൊയി അഹിമെലെക്ക
മുതലായ ൮൫ ആചാൎയ്യന്മാരെ കൊന്നു അവരുടെ പട്ടണത്തിലെ
ശിശുക്കളെയും സ്ത്രീപുരുഷന്മാരെയും മുടിച്ചുകളഞ്ഞ പട്ടണത്തെ
യും നശിപ്പിച്ചു മഹാചാൎയ്യന്റെ പുത്രന്മാരിൽ അബ്യതാർ എന്ന
വൻ തെറ്റി ഒടിപൊയി ദാവീദിന്റെ അടുക്കൽ എത്തി വൎത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/48&oldid=179455" എന്ന താളിൽനിന്ന് ശേഖരിച്ചത്