ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൩

മാനം അറിയിച്ച അവനൊടു കൂടെ പാൎക്കയും ചെയ്തു. അനന്തരം
യൊനതാൻ ദാവിദിനെ ചെന്നു കണ്ട ആശ്വസിപ്പിച്ച ശെഷം
അവൻ തന്റെ ആളുകളൊടു കൂടെ എംഗദികാട്ടിൽ വാങ്ങി പാ
ൎത്തു. ആയത ശൌൽ കെട്ട ൩൦൦൦ പടജ്ജനങ്ങളെ ചെൎത്ത കൊ
ണ്ട പുറപ്പെട്ട അന്വെഷിച്ചാറെ വഴിയിരികെ ഒരു ഗുഹയെ ക
ണ്ട കാൽ മടക്കത്തിന്നായി പ്രവെശിച്ചു ദാവീദ മുതലായവർ ആ
ഗുഹയിൽ ഒളിച്ചിരിക്കുന്നു എന്ന അറിഞ്ഞതുമില്ല. അപ്പൊൾ ദാ
വിദിന്റെ ജനങ്ങൾ യഹൊവ ശത്രുവിനെ നിൻ കയ്യിൽ ഏല്പി
ക്കുന്ന ദിവസം വന്നു എന്ന പറഞ്ഞപ്പൊൾ ദാവീദ എഴുനീറ്റ
പതുക്കെ ചെന്ന രാജവസ്ത്രത്തിന്റെ കൊന്തല മുറിച്ച എടുത്ത ത
ന്റെ പുരുഷന്മാരൊട ഇവൻ യഹൊവയാൽ അഭിഷെകം ചെ
യ്യപ്പെട്ടവൻ അവനെ തൊടേണ്ടതിന്ന യഹൊവ ഒരുനാളും സ
മ്മതിക്കരുതെ എന്ന പറഞ്ഞു. പിന്നെ ശൌൽ പൊയപ്പോൾ ദാ
വിദും പുറപ്പെട്ട എന്റെ യജമാനനായ രാജാവെ ഇന്ന യഹൊ
വ നിന്നെ ഗുഹയിൽവെച്ച എന്റെ കയ്യിൽ ഏല്പിച്ചിരുന്നു എങ്കി
ലും യഹൊവ അഭിഷെകം ചെയ്തിരിക്കുന്നവനെ ഞാൻ തൊടുക
ഇല്ല എന്ന വെച്ച നിന്നെ വിട്ടു. ഇതാ പിതാവെ നിന്റെ വസ്ത്ര
ത്തിന്റെ തൊങ്ങൽ എന്റെ കയ്യിൽ ഉണ്ട എന്നും മറ്റും വിളിച്ചു
പറഞ്ഞ കാണിച്ചാറെ ശൌൽ കരഞ്ഞ ഞാൻ ചെയ്ത ദൊഷത്തി
ന പ്രതിയായി നന്മ ചെയ്തതിനാൽ നീ എന്നിൽ നീതിയെറിയ
വൻ എന്നു പറഞ്ഞു നാണിച്ചു മടങ്ങി പൊകയും ചെയ്തു.

അല്പകാലം കഴിഞ്ഞശെഷം ശൌൽ വൈരം മുഴുത്ത പിന്നെ
യും പട്ടാളത്തൊടു കൂടെ പുറപ്പെട്ട ദാവീദ ഒളിച്ചിരിക്കുന്ന ദിക്കി
ൽ എത്തി രാത്രിക്ക കൂടാരം അടിച്ച തെരുകളെ നിറുത്തി അണി
യിട്ട അതിന്നടുവിൽ പാൎത്തു എല്ലാവരും ഉറങ്ങുമ്പൊൾ ദാവീദും
അബിശയും പാളയത്തിൽ ഇറങ്ങി ശൌലും പടനായകന്മാരും
അബ്നരും കിടന്നുറങ്ങുന്ന സ്ഥലത്ത ചെന്ന രാജാവിന്റെ കുന്ത
വും പിടിമൊന്തയും തലക്കൽനിന്ന എടുത്ത നെരെയുള്ള മലമെ
ൽ കരെറി നിന്നു അനന്തരം ദാവീദ ഹെ അബ്നർ കെൾക്കുന്നില്ല
യൊ എന്ന വിളിച്ചാറെ അവൻ ഉണൎന്നു രാജസന്നിധിയിങ്കൽ
ഇപ്രകാരം വിളിക്കുന്ന നീ ആർ എന്ന ചൊദിച്ചതിന്ന ദാവിദ പ
റഞ്ഞു നീ പുരുഷനല്ലയൊ ഇസ്രായെലിൽ നിനക്ക സമൻ ആർ
നീ യജമാനനെ കാത്തു കൊള്ളാഞ്ഞതെന്ത രാജാവിനെ മുടിപ്പാ
ൻ ഒരുത്തൻ അകത്ത വന്നിരുന്നു നൊക്കുക രാജകുന്തവും ജലപാ
ത്രവും എവിടെ. എന്നാറെ ശൌൽ ഹെ പുത്ര ഇത നിന്റെ ശ
ബ്ദം അല്ലയൊ എന്ന ചൊദിച്ചപ്പൊൾ ദാവീദ അതെ രാജാവെ
നീ എന്നെ തെടി നടക്കുന്നത എന്തിന്ന ഞാൻ എന്തു ചെയ്തു. എ
ങ്കൽ എന്തു ദൊഷം കണ്ടിരിക്കുന്നു ഒരു കാട്ടുകൊഴിയെ എന്ന
പൊലെ എന്നെ അന്വെഷിപ്പാൻ രാജാവ സൈന്ന്യത്തൊടു കൂ
ടെ പുറപ്പെട്ടു വന്നില്ലയൊ എന്നും മറ്റും പറഞ്ഞപ്പൊൾ ശൌൽ
ഞാൻ മഹാ പാപം ചെയ്തിരിക്കുന്നു പുത്ര നീ മടങ്ങി വാ ഞാൻ
ഇനിമെൽ നിനക്ക ദൊഷം ചെയ്കയില്ല എന്ന കല്പിച്ചു എന്നാറെ
ദാവിദ അവന്റെ വൈരഭാവം അറിഞ്ഞിട്ട താൻ ചെല്ലാതെ ബാ
ല്യക്കാരിൽ ഒരുത്തൻ വന്ന രാജാവിന്റെ കുന്തവും ജലപാത്രവും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/49&oldid=179456" എന്ന താളിൽനിന്ന് ശേഖരിച്ചത്