ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

വാങ്ങി കൊണ്ടുപൊകട്ടെ എന്ന പറഞ്ഞ പിരിഞ്ഞപൊയി. പി
ന്നെ രാജാവിനൊട സംസാരിപ്പാൻ ഇട വന്നില്ല.

൩൮. ശൌലിന്റെ മരണവും ദാ
വിദ രാജാവായതും.

അനന്തരം ദാവിദ ശൌലിന്റെ വൈരം ശമിക്കുന്നില്ല എന്ന
വിചാരിച്ച അവന്റെ കയ്യിൽ അകപ്പെടാതെ ഇരിക്കെണ്ടതിന്ന
തന്റെ ൬൦൦ ആളുകളൊടും കൂടെ ഇസ്രയെൽ ദെശത്തെ കടന്ന
ഗാഥിലെ രാജാവായ ആകീശെ ചെന്ന കണ്ടാറെ രാജാവ ചി
ക്ലാഗ പട്ടണം പാൎപ്പാനായി കല്പിച്ചകൊടുത്തു. പിന്നെ പലിസ്തി
യക്കാരും ശൌലുമായി യുദ്ധമുണ്ടായി ദാവിദ പൊരിന്ന പൊകെ
ണം എന്ന ആകീശ കല്പിച്ച പുറപ്പെട്ടു പൊയാറെ പ്രഭുക്കന്മാർ അ
വൻ ശത്രുപക്ഷത്തിൽ തിരിയും എന്ന പെടിച്ച വിരൊധിച്ചപ്പൊ
ൾ രാജാവ ദാവിദിനെ മടക്കി അയച്ചു അവൻ തന്റെ ആളുക
ളൊട കൂടെ ചിക്ലാഗിൽ എത്തിയാറെ അതാ അമലെകാർ പ
ട്ടണം മുഴുവനും ചുട്ട സ്ത്രീകളെയും കുട്ടികളെയും കവൎന്നുകൊണ്ടു
പൊയപ്രകാരം കണ്ട ദുഃഖിച്ചു തളൎച്ച വിചാരിയാതെ ഉടനെ എ
ഴുനീറ്റ രാത്രി മുഴുവനും ഒടി പിറ്റെ ദിവസം രാവിലെ കവൎച്ച
ക്കാരെ കണ്ടെത്തി പൊരുത ജയിച്ച കവൎന്നത ഒക്കയും പിടിച്ചെ
ടുത്ത വളരെ സമ്പത്തൊടു കൂടെ മടങ്ങി പൊരികയും ചെയ്തു.

അങ്ങിനെ ഇരിക്കുമ്പൊൾ പലിസ്തിയ സൈന്യങ്ങളും ഇസ്രയെ
ല്ക്കാരും ഗില്ബൊവ മലമെൽ വെച്ച അണഞ്ഞ പട ഏറ്റ ഇസ്രയെ
ല്ക്കാർ തൊറ്റു യൊനതാൻ രണ്ട സഹൊദരന്മാരൊട കൂടെ മ
രിച്ചുപൊയി. ശൌൽ അപായത്തെ കണ്ടിട്ട നിരാശ്രയനായി വാ
ൾ മുനമെൽ വീണമരിച്ചു. അതിന്റെ ശെഷം ഒരു അമലെകാര
ൻ ദാവീദിന്റെ അടുക്കൽ വന്നു ഇസ്രായെല്ക്കാർ തൊറ്റു യൊന
താനും മരിച്ചുപൊയി ശൌൽ മുറി ഏറ്റകിടന്ന എന്നെ കൊല്ലുക
എന്ന വിളിച്ച അപെക്ഷിച്ചപ്പൊൾ ഞാൻ അടുത്ത വെട്ടികൊ
ന്നു. അവന്റെ കിരീടവും വളയും ഇതാ യജമാനന്ന കൊണ്ടു
വന്നിരിക്കുന്നു എന്ന പറഞ്ഞാറെ ദാവിദ വസ്ത്രം കീറി കരഞ്ഞു .
യഹൊവാ അഭിഷെകം ചെയ്തവനെ മുടിപ്പാൻ നിനക്ക ശങ്ക ഉ
ണ്ടായില്ലയൊ നിന്റെ രക്തം നിന്റെ തലമെൽ വരട്ടെ എന്ന
കല്പിച്ചു അവനെ കൊല്ലിക്കയും ചെയ്തു. പിന്നെ ദാവിദ പലിസ്തി
യക്കാരെ വിട്ട തന്റെ ആളുകളൊട കൂടെ സ്വരാജ്യത്തിൽ മടങ്ങി
ഹെബ്രൊനിൽവന്ന പാൎത്താറെ യഹൂദ മൂപ്പന്മാർ അവിടെ വന്നു
കൂടി അവനെ രാജാവാക്കി അഭിഷെകം കഴിച്ചു. അബ്നെരൊ ശൌ
ലിന്റെ പുത്രനായ ഇശ്ബൊശെത്തിനെ ഇസ്രയെലിന്മെൽ രാജാ
വാക്കി വാഴിച്ചു അവൻ ൬ വൎഷം വാണു രാജവെലക്ക പൊരാത്ത
വൻ എന്ന കണ്ടാറെ ജനങ്ങൾ മുഷിഞ്ഞ രണ്ടാൾ ചെന്ന അവ
നെ കൊന്നുകളഞ്ഞു അതിന്റെ ശെഷം ദാവിദ എല്ലാ ഇസ്രയെ
ലിന്മെലും രാജായി തീരുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/50&oldid=179457" എന്ന താളിൽനിന്ന് ശേഖരിച്ചത്