ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൫

൩൯. ഉറിയ എന്ന പടനായകനെ
കൊല്ലിച്ചത.

ദാവിദിന്ന രാജ്യഭാരം മുഴുവനും വന്ന യരുശലെം പട്ടണം
മൂലസ്ഥാനത്തിന്ന കൊള്ളാം എന്ന കണ്ടപ്പൊൾ ആ പട്ടണത്തിൽ
പാൎത്തുവരുന്ന യബുസ്യരൊട യുദ്ധം ചൈത ജയിച്ച അവരെ നാ
ട്ടിൽനിന്ന പുറത്താക്കി പട്ടണത്തെ ഉറപ്പിച്ച ശെഷം ദൈവകൂടാ
രത്തെ സീയൊനിൽ സ്ഥാപിച്ചു സാക്ഷിപെട്ടകത്തെയും മറ്റും
വരുത്തി വെച്ച ദെവാരധന മൊശെ കല്പിച്ചതുപൊലെ ക്രമപ്പെ
ടുത്തി, ഇസ്രയെല്ക്കാൎക്ക ദൈവഭക്തി വൎദ്ധിച്ച വരെണ്ടതിന്ന വള
രെ ഉത്സാഹിക്കയും ചെയ്തു.

അവൻ ദൈവസഹായത്താലെ യുദ്ധങ്ങളിൽ വീരനായി എ
റിയ ശത്രുക്കളെ അമൎത്ത പടിഞ്ഞാറ മടിത്തെറെണിയക്കടൽ-
കിഴക്ക പ്രാത്തനദി- തെക്ക മിസ്ര - വടക്ക മസ്കൊസ എന്നീനാല
തിൎക്കകപ്പെട്ട ദെശങ്ങളെ ഒക്കെയും അവൻ വശത്തിലാക്കി തന്റെ
ശാസന അനുസരിപ്പിച്ച ദാവിദ ദൈവഭയത്തൊടെ വാണു- രാ
ജ്യകാൎയ്യങ്ങളെ നടത്തിയതിനാൽ അവന്റെ സ്വാധീനക്കാൎക്ക സു
ഖം വൎദ്ധിച്ചുവന്നു. എദൊമ്യർ മൊവബ്യർ, പലിസ്ത്യർ മുതലായ
ജാതികളിൽ സാധുക്കൾ ഒക്കയും രാജാവ ഗുണവാൻ എന്ന ഒൎത്ത
സന്തൊഷിച്ചു. ദാവിദ ഇപ്രകാരം സുഖെന വാഴുന്ന കാലം ത
ന്റെ ദുരഭിലാഷങ്ങളെ വെണ്ടുംവണ്ണം അടക്കായ്കയാൽ വലുതാ
യുള്ള ഒരു ദൊഷത്തിൽ അകപ്പെട്ടുപൊയി. അത എങ്ങിനെ എ
ന്നാൽ സെനാപതിയായ ഉറിയക്ക ഒരു സുന്ദരസ്ത്രീ ഉണ്ടായിരുന്നു
രാജാവ അവളെ കണ്ട മൊഹിച്ച ഭാൎയ്യയായി കിട്ടെണ്ടുന്നതിന്ന
ഭൎത്താവിനെ അന്മൊന്യരൊടുള്ള യുദ്ധത്തിൽ മരിച്ചുപൊകുവാൻ
തക്ക സ്ഥലത്ത നിറുത്തുവാൻ കല്പിച്ചയച്ചു. രാജാവ ദുൎമ്മൊഹം
നിമിത്തം ഭ്രമിച്ചതിനാൽ മുമ്പിലത്തെ അപായങ്ങളും ദൈവം
അതിശയമായി എല്ലാറ്റിൽനിന്നും രക്ഷിച്ചപ്രകാരവും ഒൎമ്മയിൽ
വന്നില്ല. എങ്കിലും ഒരു കാലത്തെക്ക ദൈവത്തെ വിചാരിയാത്തവ
നെ ദൈവം തന്നെ വിചാരിച്ച ആ മഹാ പാപത്തിന്ന കഠിന ശി
ക്ഷ വരുത്തി. ഉറിയ മരിച്ച ദാവിദ അവന്റെ ഭാൎയ്യയായ ബത്ത്ശബ
യെ പരിഗ്രഹിച്ച ശെഷം നാഥാൻ എന്ന ദീൎഘദൎശി ദൈവനി
യൊഗത്താൽ രാജാവിന്റെ അടുക്കൽവന്ന പറഞ്ഞത ഒരു പട്ടണ
ത്തിൽ രണ്ട മനുഷ്യരുണ്ടായിരുന്നു അതിൽ ഒരുവൻ ധനവാൻ ഒ
രുത്തൻ ദരിദ്രൻ ദരിദ്രൻ ഒരു കുഞ്ഞാടിനെ കൊണ്ടുവന്ന വള
ൎത്തി തന്നൊട കൂടെ ഭക്ഷിച്ച കുടിച്ച കുട്ടി എന്ന പൊലെ മടി
യിൽ ഉറങ്ങുമാറാക്കി ഒരു ദിവസം ധനവാന്റെ വീട്ടിൽ ഒരു വ
ഴിപൊക്കൻ വന്നപ്പൊൾ തന്റെ എറിയ ആടുമാടുകളിൽനിന്നെ
ടുപ്പാൻ മനസ്സാകാതെ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ച അറുത്ത
പാകം ചെയ്തു. ദാവിദ ഇങ്ങിനെ കെട്ടപ്പൊൾ ക്രുദ്ധിച്ച രാജവി
ധി വെണം എന്ന കല്പിച്ചു എന്നാറെ നാഥാൻ ആ പുരുഷൻ നീ
തന്നെ ഇസ്രയെൽ ദൈവമായ യഹൊവയുടെ അരുളപ്പാടാവിത
ഞാൻ നിന്നെ രാജാവാക്കി അഭിഷെകം ചെയ്തു ശൌലിന്റെ ക
യ്യിൽനിന്ന വിടുവിച്ചുവല്ലൊ നീയൊ യഹൊവയുടെ കല്പനയെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/51&oldid=179458" എന്ന താളിൽനിന്ന് ശേഖരിച്ചത്