ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

നിരസിച്ച ൟ മഹാ ദൊഷത്തെ ചെയ്തത എന്തിന്ന ഉറിയയെ നീ
അമൊന്യ വാൾ കൊണ്ട കൊല്ലിച്ച ഭാൎയ്യയെ എടുത്തിരിക്കുന്നു ആ
കയാൽ ഞാൻ നിൻ ഭവനത്തിൽനിന്ന തന്നെ ദൊഷത്തെ നിന്റെ മെ
ൽ വരുമാറാക്കും എന്നിപ്രകാരം കെട്ടപ്പൊൾ ദാവിദ ദുഃഖിച്ച ദൊ
ഷക്രിയയെ സമ്മതിച്ചു ഞാൻ യഹൊവെക്ക വിരൊധമായി മഹാ
പാപം ചെയ്തിരിക്കുന്നു എന്ന പറഞ്ഞാറെ നാഥാൻ യഹോവ ൟ
പാപത്തെ ക്ഷമിച്ചു നീ മരിക്കയില്ല എങ്കിലും ശത്രുക്കൾ യഹൊവ
യെ ദുഷിപ്പാനായി സംഗതി ഉണ്ടാക്കിയതുകൊണ്ട ജനിച്ചിട്ടുള്ള
നിന്റെ പൈതൽ മരിക്കും എന്ന പറഞ്ഞ പൊകയും ച്ചെയ്തു.

അതിന്റെ ശെഷം യഹൊവ കുഞ്ഞിനെ ബാധിച്ചു ദൈവക
രുണയുണ്ടായിട്ട കുട്ടി മരിക്കാതിരിക്കെണ്ടതിന്ന ദാവിദ രാപ്പകൽ
കരഞ്ഞും ഉപവസിച്ചും നിലത്തുകിടന്ന പ്രാൎത്ഥിച്ചത ദൈവമെ
നിന്റെ ദയാപ്രകാരം എന്നൊട കരുണയുണ്ടാകെണമെ ആൎദ്ര
വാത്സ്യല്യത്തിന്റെ ബഹുത്വത്തിൻ പ്രകാരം എന്റെ അതിക്രമം
മാച്ചുകളഞ്ഞ എന്നെ കഴുകി വെടിപ്പാക്കെണം എന്റെ ദ്രൊഹങ്ങ
ളെ ഞാൻ അറിയുന്നു എന്റെ പാപം നിത്യം എന്റെ മുമ്പാകെ
ഇരിക്കുന്നു നിനക്ക മാത്രം വിരൊധമായി ഞാൻ പാപം ചെയ്തു.
നിന്റെ കണ്ണുകളിൽ ദൊഷമായത ഞാൻ പ്രവൃത്തിച്ചിരിക്കുന്നു
ദൈവമെ ശുദ്ധഹൃദയത്തെ സൃഷ്ടിച്ച തന്ന എന്റെ ഉള്ളിൽ സ്ഥിര
മുള്ള മനസ്സെ പുതുതാക്കി വിശുദ്ധാത്മാവിനെ എന്നിൽ നിന്ന എ
ടുക്കാതെ ഇരിക്കെണമെ. പിന്നെ ൭ാം ദിവസത്തിൽ കുട്ടി മരിച്ച
ശെഷം ദാവിദ എഴുനീറ്റ തെച്ചുകുളിച്ച യഹൊവ ഭവനത്തിൽ
ചെന്ന സ്തുതിച്ചതിൻ പ്രകാരം എന്റെ ആത്മാവെ യഹോവയെ
യും എൻ ഉള്ളമെ അവന്റെ ശുദ്ധനാമത്തെയും വാഴ്ത്തുക. എൻ
ആത്മാവെ യഹൊവയെ തന്നെ വാഴ്ത്തുക. അവന്റെ സകല കൃ
പാദാനങ്ങളെ മറക്കയുമരുത. അവൻ നിന്റെ സൎവ്വാപരാധങ്ങ
ളെയും ക്ഷമിച്ച നിന്റെ എല്ലാ ക്ഷീണങ്ങളെയും ഒഴിക്കുന്നു. അ
വൻ നിന്നെ നാശത്തിൽനിന്ന വിടുവിച്ച കൃപാൎദ്രകരുണകളെ
ധരിപ്പിച്ചിരിക്കുന്നു. മനുഷ്യനൊ അവന്റെ ദിവസങ്ങൾ പുല്ലു
പൊലെ ആകുന്നു പറമ്പിലെ പുഷ്പത്തിന്ന സമമായി അവൻ പൂ
ക്കുന്നു, കാറ്റ അതിന്മെൽ അടിക്കുമ്പൊൾ അതു നീങ്ങിപൊയി ത
ന്റെ സ്ഥലവും അറിയുന്നതുമില്ല. യഹൊവയുടെ കരുണയൊ
അവനെ ശങ്കിക്കുന്നവരിലും അവന്റെ നീതി മക്കളുടെ മക്കളിലും
എന്നെന്നേക്കും ഇരിക്കുന്നു.

൪൦. അബ്ശലൊമിന്റെ അവസ്ഥ.

ആ കുട്ടി മരിച്ച ശെഷം ദാവിദിന്റെ ഭവനത്തിൽനിന്ന ജ
നിച്ചു വന്ന ദുഃഖം മുഴുവനും തീൎന്നു എന്നല്ല. രാജാവിന്റെ പുത്ര
നായ അബ്ശലൊം തന്റെ സഹൊദരനെ കൊന്നതിനാൽ, അഛ
ൻ നീരസ ഭാവം കാട്ടി കുലപാതകൻ എന്റെ മുഖം കാണരുതെ
ന്ന കല്പിച്ച നാട്ടിൽനിന്ന നീക്കിയപ്പൊൾ അബ്ശലൊം അഛനൊ
ട ദ്വെഷ്യപ്പെട്ട അവനെ സ്ഥാനഭ്രഷ്ടനാക്കുവാൻ ശ്രമിച്ചു. അ
ഛ്ശന്റെ ശ്രെഷ്ഠ മന്ത്രിയായ അഹിതൊഫൽ അവനൊട ചെൎന്ന
മത്സരപ്രവൃത്തിയിൽ സഹായിച്ചതല്ലാതെ അവൻ മഹാ സുന്ദര

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/52&oldid=179459" എന്ന താളിൽനിന്ന് ശേഖരിച്ചത്