ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൭

നും കൌശലക്കാരനും ആകകൊണ്ട പ്രജകൾ മിക്കവാറും അവ
നെ അനുരഞ്ജിച്ചു സെവിപ്പാനും നിശ്ചയിച്ചിരുന്നു ഒരു സമയ
ത്ത അബ്ശലൊം ഹെബ്രൊനിൽ രാജാവായി വാഴുന്നു എന്നുള്ള
ശ്രുതി യരുശലെമിൽ എത്തിയാറെ ദാവിദ ഭ്രമിച്ച യൊജിച്ചിരി
ക്കുന്നവരൊട നാം വൈകാതെ ഒടിപൊക പട്ടണത്തിന്ന യുദ്ധ
നാശം വരരുത എന്നുകല്പിച്ച പുറപ്പട്ട ചെരിപ്പൂരി തല പുതച്ച,
കരഞ്ഞു കിദ്രൊൻ പുഴയെ കടന്ന ഒലിവ മലയെ കരെറി യാത്ര
യായി. ബന്യമീൻ നാട്ടിൽ കൂടി ചെല്ലുമ്പൊൾ ശൌലിന്റെ ബ
ന്ധുവായ ശിമയി എന്നവൻ അവനെ കണ്ട ശപിച്ച കല്ല എറി
ഞ്ഞ പൊ പൊ രക്ത പുരുഷ എന്നും മറ്റും വിളിച്ചുപറഞ്ഞാറെ
ദാവിദിന്റെ സ്നെഹിതനായ അബിശയി അവനെ കൊല്ലുവാൻ
ഭാവിച്ചപ്പൊൾ ദാവിദ വെണ്ടാ അവൻ ശപിക്കട്ടെ ഇപ്രകാരം
ചെയ്വാൻ യഹൊവ കല്പിച്ചതല്ലൊ എന്ന പറഞ്ഞു. അനന്തരം
ദാവിദ യൎദ്ദൻ നദിയെ കടന്ന മഹനൈം കൊട്ടയിൽ എത്തി
പാൎത്തപ്പൊൾ അബ്ശലൊം യരുശലെമിൽ പ്രവെശിച്ച രാജാസന
ത്തിന്മെൽ ഇരുന്ന കാൎയ്യം സിദ്ധിച്ചു എന്ന വിചാരിച്ച അഛ്ശനെ
വല്ലപ്രകാരവും മുടിപ്പാൻ നിശ്ചയിച്ചാറെ ദാവിദ തന്റെ ജന
ങ്ങളെ ചെൎത്ത യഹൊവ എന്നെ സെനാപതിയുടെ വശത്തിൽ
ഏല്പിച്ച മത്സരക്കാരെ അടക്കിവെപ്പാൻ അയച്ചു. പൊകുമ്പൊൾ
സൂക്ഷിപ്പിൻ ബാലകനായ അബ്ശലൊമൊട പതുക്കെ ചെയ്യാവു
എന്ന കല്പിച്ചു. അവർ വന്നെത്തി പട തുടങ്ങിയാറെ ശത്രുക്കൾ
തൊറ്റു അബ്ശലൊം കൊവർകഴുതപ്പുറത്ത കെറി പാഞ്ഞു മരാമ
രത്തിൻകീഴെ വന്നപ്പൊൾ അവന്റെ നീണ്ട തലമുടി കൊമ്പി
ന്മെൽ പിടിപെട്ട അവൻ തൂങ്ങിനിന്നു കഴുത ഒടിപ്പൊയി അ
തിനെ കണ്ട ഒരുത്തൻ യൊവബെ അറിയിച്ചു നീ അവനെ
കൊല്ലാഞ്ഞത എന്ത എന്നു ചൊദിച്ചാറെ ഇനിക്ക ൧൦൦൦ ശെക്കൽ
വെള്ളി തൂക്കി തന്നാലും ഞാൻ രാജപുത്രന്റെ നെരെ കൈ നീ
ട്ടുകയില്ല ബാലനെ സൂക്ഷിച്ചുകൊൾവിൻ എന്ന രാജാവിന്റെ
കല്പന ഞാൻ കെട്ടുവല്ലൊ എന്ന പറയുമ്പൊൾ യൊവബ ഞാ
ൻ താമസിക്കയില്ല എന്ന ചൊല്ലി ൩ കുന്തം എടുത്ത പൊയി അ
ബ്ശലൊമിന്റെ മാറിൽ കുത്തി കൊല്ലുകയും ചെയ്തു.

അനന്തരം ചില ആളുകൾ ദാവീദിന്റെ അടുക്കൽ എത്തി ശ
ത്രുക്കൾ തൊറ്റു മകനും മരിച്ചിരിക്കുന്നു എന്ന അറിയിച്ചപ്പൊൾ
അവൻ ഭ്രമിച്ച എന്മകനായ അബ്ശലൊമെ ഞാൻ നിനക്ക പകരം
എന്തുകൊണ്ട മരിക്കാതിരുന്നു എന്മകനെ എന്മകനെ എന്ന വിളി
ച്ച കരഞ്ഞുകൊണ്ടിരുന്നു ആ അപജയത്താൽ മത്സരിച്ചവർ എ
ല്ലാവരും അടങ്ങി രാജാവിനൊട ഇണക്കവും ശരണവും അപെ
ക്ഷിച്ചു. പിന്നെ യഹുദ ഗൊത്രക്കാർ യൎദൻ തീരത്തുവന്ന ദാവി
ദിനെ എതിരെറ്റ കടത്തിയപ്പൊൾ ശിമയും അടുത്ത രാജാവി
നെ കണ്ട തൊഴുതു മുമ്പെ ശപിച്ചതിന്ന വളരെ താല്പൎയ്യത്തൊടെ
ക്ഷമചൊദിച്ചു ഇപ്രകാരം ദാവിദ ജയഘൊഷത്തൊടെ യരുശ
ലെമിൽ മടങ്ങിവന്ന ജീവപൎയ്യന്തം രാജാവായി വാണ സൎവ്വപ്ര
ജകളെയും രക്ഷിച്ച പൊരുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/53&oldid=179460" എന്ന താളിൽനിന്ന് ശേഖരിച്ചത്