ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮

൪൧. ഇസ്രയെലിലെ രൊഗബാധ.

ദാവീദയരുശലമിലെക്ക പൊകുമ്പൊൾ മത്സരഭാവം പുതുതായി
തുടങ്ങി ബന്യമീൻകാരനായ ശെബ എന്ന ഒരുത്തൻ കലഹത്തി
ന്നായി കാഹളം ഊതി ദാവിദ ഭവനത്തൊട ഞങ്ങൾക്ക എന്തൊരു
ചെൎച്ച ഓരൊ ഗൊത്രക്കാർ തങ്ങൾക്ക ബൊധിക്കുന്നപ്രകാരം കാ
ൎയ്യാദികളെ നടത്താമല്ലൊ എന്നും മറ്റും പറഞ്ഞ ദ്രൊഹിച്ചാറെ
യൊവബ പട്ടാളങ്ങളെ ചെൎത്ത കലഹക്കാരെ പിന്തുടൎന്ന ശെബ
യെ കൊല്ലിച്ചു അവനൊട ചെൎന്നവരെ അമൎത്ത വെക്കയും ചെയ്തു.
കുറയകാലം കഴിഞ്ഞശെഷം മത്സരദൊഷം ദാവിദിന്റെ ഭവന
ത്തിൽനിന്നതന്നെ ജനിച്ചവന്നു രാജാവ വൃദ്ധനായപ്പൊൾ അ
ബ്ശലൊമിന്റെ അനുജനായ അദൊന്യ രാജഭാവംപൂണ്ട തെർ
കുതിരകളെയുംമറ്റും സമ്പാദിച്ചു യൊവബിന്റെ സഹായത്താ
ൽ രാജാസനം കരെറി അഛ്ശന്നു പകരം വാഴുവാൻ ശ്രമിച്ചു രാ
ജത്വം ഇളയ പുത്രനായ ശൊലമൊന്ന വരെണ്ടതാകകൊണ്ട ദാവീ
ദ അദൊന്യയുടെ ഉത്സാഹത്തെ നിഷ്ഫലമാക്കി ശലമൊൻ തന്നെ
ഇളയരാജാവ എന്ന ഘൊഷിച്ചറിക്കയും ചെയ്തു. അവൻ രാജാസ
നം കരെറുംമുമ്പെ രാജ്യത്തിൽ എങ്ങും കഠൊരമായ രൊഗബാധ
ഉണ്ടായി അതിന്റെ സംഗതി എന്തെന്നാൽ സാത്താൻ ഇസ്രയെ
ലിന്ന വിരൊധം ഭാവിച്ച രാജാവിനെ വശീകരിച്ചപ്പൊൾ ദാവി
ദ മന്ത്രികളൊട ഇസ്രയെലിൽ പടെക്ക പ്രാപ്തിയുള്ള പുരുഷന്മാ
രെ എണ്ണുവിൻ എന്ന കല്പിച്ചു യൊവബ ൟ കാൎയ്യം ദൈവത്തി
ന്ന അനിഷ്ടം എന്നറിഞ്ഞ വിരൊധിച്ചു എങ്കിലും രാജാവ കെൾ
ക്കായ്കകൊണ്ട തലവന്മാരൊടുകൂടെ പുറപ്പെട്ട ഒമ്പതമാസത്തിന്ന
കം എല്ലാവരെയും എണ്ണി ചാൎത്തി കണക്ക അറിയിച്ചാറെ രാജാ
വിന്ന ഇത അകൃത്യം എന്ന ബൊധം വന്നു ദുഃഖിച്ച യഹൊവയെ
ഞാൻ ചെയ്ത പാപത്തെ ക്ഷമിക്കെണമെ എന്ന അപെക്ഷിച്ചു അ
പ്പൊൾ ദൈവവനിയൊഗത്താൽ ദീൎഘദൎശിയായ ഗാദരാജാവിനെ
ചെന്നുകണ്ട യഹൊവ മൂന്നിൽഒന്ന വരിപ്പാൻ കല്പിക്കുന്നു ൭ വ
ൎഷത്തെ ക്ഷാമമൊ മൂന്ന മാസത്തെ അപജയമൊ മൂന്നുദിവസ
ത്തെ രൊഗബാധയൊ എന്തുവെണ്ടു എന്ന പറഞ്ഞു കെട്ടാറെ ദാ
വിദ ഇനിക്ക അത്യന്തം വ്യാകുലം ഉണ്ട യഹൊവ മഹാകരുണയു
ള്ളവനാകകൊണ്ട ഞാൻ അവന്റെ കയ്യിൽ വീഴട്ടെ മനുഷ്യരു
ടെ കയ്യിൽ അരുത എന്ന പറഞ്ഞശെഷം യഹൊവ വസന്തജ്വ
രത്തെ ഇസ്രയെലിൽ വരുത്തി ദാനിൽനിന്ന ബൎശബവരെക്കും
൭൦൦൦൦ ജനങ്ങൾ മരിക്കയും ചെയ്തു. പിന്നെ ദൈവദൂതൻ യരുശ
ലെമിൽ നാശം ചെയ്യുമ്പൊൾ യഹൊവ മനസ്സലിഞ്ഞ മതി എ
ന്ന കല്പിച്ചു. ദാവിദ ദൈവദൂതൻ മൊറിയ മലമെൽ അറൌന
എന്ന യഭുസ്യ പ്രഭുവിന്റെ കളത്തിൽ നില്ക്കുന്നത കണ്ടപ്പൊൾ
പ്രാൎത്ഥിച്ചു പിന്നെ അങ്ങൊട്ട ചെന്ന ആ പ്രഭുവിനൊട കാളക
ളെയും കളത്തെയും വിലക്ക വാങ്ങി, യഹൊവക്ക ബലിപീഠത്തെ
പണിയിച്ച ബലികഴിച്ച പ്രാൎത്ഥിച്ച ഉടനെ ബാധ തീരുകയും
ചെയ്തു.

അനന്തരം ദാവിദ മൊശയുടെ കല്പപ്രകാരം ലെവ്യരിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/54&oldid=179461" എന്ന താളിൽനിന്ന് ശേഖരിച്ചത്