ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

നിന്ന ൬൦൦൦ പെരെ വരിച്ച ന്യായാധിപതികളാക്കി ശെഷം ലെ
വ്യരെ ൨൪ വകയാക്കി ദൈവാലയത്തിലെ സെവക്കായി നിയമി
ച്ചു. പിന്നെ ആസാഫിന്റെ പുത്രന്മാരിൽനിന്ന ൪൦൦൦ ആളുകളെ
എടുത്ത അവരെയും ൨൪ പങ്കായി ദൈവാലയത്തിലെ വാദ്യഘൊ
ഷപണിക്കാക്കിവെച്ചു. ഇവൎക്ക മൂപ്പന്മാർ യദുതുൻ, ഹെമാൻ എ
ന്നിരിവർതന്നെ.

൪൨. ശൊലമൊൻ

ദാവിദരാജാവ അവിടെ തന്റെ വാഴ്ചയുടെ ആദിയിൽ
ദൈവാരാധന നല്ല ക്രമത്തിൽ ആക്കി സകലവും വഴിപൊലെ
നടക്കെണ്ടതിന്ന ഉത്സാഹിച്ചപ്രകാരം അവസാനംവരെ ആ വി
ശുദ്ധകാൎയ്യം തന്നെ മനസ്സിൽ ധരിച്ച ബഹുതാല്പൎയ്യത്തൊടെ നട
ത്തി. അവൻ രാജ്യത്തിലെ പ്രധാനികളെയും ശ്രെഷ്ഠന്മാരെയും
വരുത്തി അവരുടെ മുമ്പാകെ തന്റെ പുത്രനായ ശലൊമൊന്റെ
കയ്യിൽ രാജ്യഭാരം ഏല്പിച്ച താൻ പണിയിപ്പാൻ ഭാവിച്ച ദൈ
വാലയത്തെ താമസം കൂടാതെ കെട്ടി തീൎക്കെണം എന്നുകല്പിച്ചു. പി
ന്നെ താൻ വരച്ച മാതിരിയും കാട്ടി പണിക്ക വെണ്ടുന്ന വസ്തുക്കൾ
അറ്റമില്ലാതൊളം ശെഖരിച്ച എല്പിച്ച കൊടുത്തശെഷം ജനങ്ങ
ളൊടും പ്രത്യെകം ധനവാന്മാരൊടും നിങ്ങളും പ്രാപ്തിപൊലെ
വിശുദ്ധപണിക്ക പൊൻവെള്ളി മുതലായ വസ്തുക്കളെകൊണ്ട കൊ
ടുപ്പിൻഎന്ന പറഞ്ഞ ഉത്സാഹിപ്പിക്കയും ചെയ്തു.

ശൊലമൊന്ന ഉണ്ടായ ധനപുഷ്ടിപൊലെ ആ കാലത്ത ഉള്ള
രാജാക്കന്മാൎക്ക ആൎക്കും ഉണ്ടായില്ല. ഇസ്രയെല്ക്കാർ അവന്റെ വാ
ഴ്ചയിൽ സമാധാനത്തൊടെ പാൎത്തു രാജ്യത്തിലെ ഫലപുഷ്ടി സു
ഖെന അനുഭവിച്ചു. എന്നാലൊ ധനത്തെക്കാളും രാജാവിന്ന ജ്ഞാ
നം അധികമായിവന്നു അതിന്റെ കാരണം അവൻ രാജ്യഭാരം
ഏറ്റപ്പൊൾ യഹൊവ ഒരു സ്വപ്നത്തിൽ പ്രത്യക്ഷനായി നിന
ക്ക ഇഷ്ടമായതിനെ ചൊദിക്ക എന്ന കല്പിച്ചപ്പൊൾ ശൊലമൊൻ
നിന്റെ അസംഖ്യജനത്തെ ഭരിക്കെണ്ടതിന്ന ഞാൻ വഴി ഒട്ടും
അറിയാത്ത ബാലനാകുന്നു അതുകൊണ്ട ഗുണദൊഷങ്ങളെ തി
രിച്ച നെരും ന്യായവും നിന്റെ വംശത്തിൽ നടത്തെണ്ടതിന്ന
കെട്ടനുസരിക്കുന്ന ഹൃദയം ഇനിക്ക നൽകെണമെ എന്നിപ്രകാ
രം അപെക്ഷിച്ചപ്പൊൾ യഹൊവ പ്രസാദിച്ചു ദീൎഘായുസ്സ സമ്പ
ത്ത ശത്രുജയം എന്നീവകയല്ല അനുസരിക്കുന്ന ഹൃദയത്തെ ചൊ
ദിച്ചതുകൊണ്ട ഇതാ ഞാൻ നിന്റെ അപെക്ഷപൊലെ ചെയ്തു
ആൎക്കും വരാത്ത ജ്ഞാനവും വിവെകവും ഉള്ള ഹൃദയം ഞാൻ നി
നക്ക തന്നു നീ അപെക്ഷിക്കാത്ത ഐശ്വൎയ്യവും തെജസ്സും കൂടെ
നിൻകാലമുള്ള രാജാക്കന്മാരിലും അധികമായി സാധിപ്പിച്ചിരിക്കു
ന്നു എന്ന കല്പിച്ചു. അപ്രകാരംതന്നെ അവന്ന സംഭവിക്കയും ചെ
യ്തു.

ശൊലമൊന്നുണ്ടായ ജ്ഞാനം സമ്പത്ത മഹത്വം എന്നിവ നിമി
ത്തം അവൻ തന്നെ എല്ലാരാജാക്കന്മാരിലും കീൎത്തി ഏറിയവൻ.
അവൻ ഒരൊരൊദിക്കുകളിൽ കപ്പലുകളെ അയച്ച വ്യാപാരം ന
ടത്തി ദൂരദെശങ്ങളിൽനിന്ന രാജാക്കന്മാർ അവനെ ചെന്നകണ്ട


E

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/55&oldid=179462" എന്ന താളിൽനിന്ന് ശേഖരിച്ചത്