ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൦

അവന്റെ ജ്ഞാനത്തെ കെട്ട അതിശയിച്ചു അവന്റെ സുഭാഷി
തങ്ങൾ ൟ നാളൊളം ബുദ്ധിമാന്മാൎക്കും ബുദ്ധിഹീനന്മാൎക്കും ഫ
ലമെകുന്ന ജ്ഞാനവൃക്ഷമായി നില്ക്കുന്നു. ഇത്ര ജ്ഞാനവിശെഷം
രാജാവിന്ന ഉണ്ടായി എങ്കിലും അതിനാൽ പാപത്തിൽനിന്ന
തെറ്റി ശുദ്ധനായി പാൎത്തുവന്നു എന്നല്ല. അവൻ ശിദൊൻ തൂർ
മിസ്ര മുതലായ ദെശങ്ങളിൽനിന്നും കനാൻ വംശത്തിൽനിന്നും
മറ്റും ചില നൂറുരാജപുത്രിമാരെ വരുത്തി രാജാധാനിയിൽ പാ
ൎപ്പിച്ചു അവർ തങ്ങളുടെ ബിംബങ്ങളെ കൊണ്ടുവന്ന വെച്ചു
സെവിച്ചു ശൊലമൊന്റെ മനസ്സിനെ വഷളാക്കികളഞ്ഞു ഇപ്ര
കാരം ജ്ഞാനം എറിയ രാജാവ യഹൊവയും ഇസ്രയെല്ക്കാരു
മായി ചെയ്ത കറാരെ ലംഘിച്ച മഹാപാപത്തിൽ അകപ്പെട്ടുപൊ
യി അതിന്റെ ഫലവും അനുഭവിക്കെണ്ടി വന്നു ൟ വക ദൊഷ
ങ്ങളെ ഭയപ്പെട്ട ഒഴിഞ്ഞുനില്പാൻ അവൻ എല്ലാവൎക്കുംദൃഷ്ടാന്തമാ
യി ഭവിക്കയും ചെയ്തു.

൪൩. രാജ്യവിഭാഗം.

ശൊലമൊൻ മരിച്ചതിന്റെശെഷം പുതിയരാജാവിനെ വാ
ഴിപ്പാൻ ഇസ്രയെൽപുരുഷന്മാർ എല്ലാവരും ശികെമിൽവന്ന കൂ
ടി അവർ ശലൊമൊന്റെ പുത്രനായ രഹൊബൊയാമിന്റെ
ദുശ്ശീലവും ക്രൂരസ്വഭാവവും അറിഞ്ഞിട്ട യരൊബൊയാം എന്ന
മദ്ധ്യസ്ഥൻ മുഖാന്തരം അവനൊട നിൻപിതാവ ഞങ്ങളുടെമെ
ൽ നുകം ഭാരമാക്കിവെച്ചിരിക്കുന്നു നീ അതിന്റെ ഘനം കുറച്ച
ഞങ്ങൾക്ക ഗുണം വരുത്തിയാൽ ഞങ്ങൾ നിന്നെ അനുസരിച്ച
സെവിക്കാം എന്ന ബൊധിപ്പിച്ചാറെ രഹൊബൊയാം കാൎയ്യം വി
ചാരിച്ച എൻപിതാവ നിങ്ങളുടെ നുകത്തെ ഭാരമാക്കി എന്നാൽ
ഞാൻ അതിൽനിന്ന കുറെക്കയില്ല കൂട്ടുക എത്രെചെയ്യും അഛ്ശന്റെ
അരയെക്കാളും എന്റെ ചെറുവിരൽ തടിച്ചത അഛ്ശൻ ചമ്മട്ടിക
ളെകൊണ്ട അടിച്ചു ഞാൻ തെളുകളെകൊണ്ട ശിക്ഷിക്കും എന്ന
കല്പിച്ചു ൟ കഠിനവാക്കുകെട്ട ഇവനിൽനിന്ന ഗുണം വരികയി
ല്ല എന്ന കണ്ടപ്പൊൾ ഇസ്രയെല്ക്കാർ ദാവിദവംശം നമുക്ക എന്ത
ഇസ്രലെ നിന്റെ കുടികളിലെക്ക തിരിച്ചുചെല്ലുക ദാവിദെ നി
ന്റെ ഭവനത്തെ നൊക്കുക എന്ന പറഞ്ഞ പിരിഞ്ഞു ഇപ്രകാരം
൧൦ ഗൊത്രങ്ങൾ ദാവിദ ഗൃഹത്തിൽനിന്ന നീങ്ങി തങ്ങൾക്ക തെ
ളിഞ്ഞവണ്ണം ഒരു ഇസ്രയെൽ രാജ്യത്തെ സ്ഥാപിച്ചു യരൊബൊ
യാം എന്ന പ്രാപ്തിയുള്ള നായകനെ രാജാവാക്കി അനുസരിക്കയും
ചെയ്തു. പിന്നെ രഹൊബൊയാം പിരിഞ്ഞുപൊയ ഇസ്രയെല്ക്കാ
രൊട പകക്ക പകരംചെയ്വാൻ യുദ്ധത്തിന്ന വട്ടംകൂട്ടി പുറപ്പെ
ട്ടാറെ യഹൊവ ശെമായാ എന്ന ദീൎഘദൎശിയെ അയച്ചുപറയിച്ച
ത നിങ്ങൾ സഹൊദരന്മാരൊട പൊരുവാൻ ചെല്ലാതെ മടങ്ങി
പൊകുവിൻ ൟ കാൎയ്യം എന്നിൽനിന്ന ഉണ്ടായ്വന്നു എന്നിപ്രകാ
രം കെട്ടപ്പൊൾ അവർ അനുസരിച്ച മടങ്ങി പൊകയും ചെയ്തു.

എന്നാറെ യരൊബൊയാം ഇസ്രയെൽ ദൈവമായ യഹൊ
വായെ ഉപെക്ഷിച്ച ആരാധനക്കായി ബെത്തൽ ദാൻ എന്ന ര
ണ്ടു സ്ഥലങ്ങളിൽ പൊൻകാളകളെ പ്രതിഷ്ഠിച്ച ഇസ്രായെൽ പെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/56&oldid=179464" എന്ന താളിൽനിന്ന് ശേഖരിച്ചത്