ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

ദുഃഖിച്ച ൧൦൦ ദീൎഘദൎശികളെ ഗുഹകളിൽ ഒളിപ്പിച്ചു രഹസ്യമായ
അപ്പവും വെള്ളവും കൊണ്ടക്കൊടുത്തു ആ കാലത്തു ദീൎഘദൎശിയാ
യ എലിയ രാജാവിനെ ചെന്നുകണ്ട ഞാൻ സെവിക്കുന്ന യഹൊ
വ ജീവനാണ ഞാൻ പറഞ്ഞല്ലാതെ ൟ സംവത്സരങ്ങളിൽ മഴ
യും മഞ്ഞും ഉണ്ടാകഇല്ല. എന്ന പറഞ്ഞു പിന്നെ നാട്ടിൽ ക്ഷാമം
ജനിച്ചാറെ ക്രീത്തതൊട്ടിന്റെ താഴ്വരയിൽ ഒളിച്ച കാക്കകൾ
കൊണ്ടുവരുന്ന ആഹാരങ്ങൾ തിന്നുകയും തൊട്ടിലെവെള്ളം കു
ടിക്കയും ചെയ്തു.

അനന്തരം തൊട വറ്റിപൊയാറെ സറഫാതിലെക്ക പൊകു
വാൻ കല്പനയായി അവൻ ആ നഗരത്തിന്ന പുറത്ത എത്തിയ
പ്പൊൾ വിറക പെറുക്കുന്ന ഒരു വിധവയെ കണ്ടു വെള്ളത്തിന്നും
അപ്പത്തിന്നും ചൊദിച്ചാറെ ഒരുപിടി മാവും അല്പം എണ്ണയും അ
ല്ലാതെ ഒന്നും ശെഷിച്ചില്ല ൟ വിറക കൊണ്ടുപൊയി ഇനിക്കും
പുത്രനുമായി അസാരംവെച്ച ഭക്ഷിച്ചാൽ പിന്നെ മരണം കാത്തു
കൊൾക ഉള്ളു എന്ന പറഞ്ഞപ്പൊൾ എലിയ ഭയപ്പടെണ്ട നീ
ചെന്ന അതിനെ ഒരുക്കുക ഇനിക്ക മുമ്പെ കുറെകൊണ്ടുവാ പി
ന്നെ നീയും മകനും തിന്നുക മാവും എണ്ണയും മഴപെയ്യുന്ന ദിവ
സത്തൊളം ഒടുങ്ങുകഇല്ല എന്ന ഇസ്രയെലിന്റെ ദൈവം കല്പി
ക്കുന്നു എന്ന പറഞ്ഞു അവൾ കൊടുത്തത വാങ്ങി ഭക്ഷിച്ചു ഒരു
വൎഷത്തൊളം അവളുടെ വീട്ടിൽ പാൎത്തു ആ ദൈവവചനപ്രകാ
രം അവർ മൂന്നുപെരും മുട്ടുകൂടാതെ കഴിക്കയും ചെയ്തു.

പിന്നെ മഴ ഒട്ടുംഉണ്ടാകാത്ത മൂന്നുവൎഷം കഴിഞ്ഞശെഷം യ
ഹൊവ ഞാൻ മഴപെയ്യിപ്പാൻ നിശ്ചയിച്ചിരിക്കുന്നു അതുകൊണ്ട
നീ ആഹാബെ കാണ്മാൻ ചെല്ലുക എന്ന കല്പിച്ചു എലിയചെന്ന
എത്തിയാറെ ആഹാബ ഇസ്രയെല്ക്കാരെ വലെക്കുന്ന ആൾ നീത
ന്നെയെല്ലൊ എന്ന ചൊദിച്ചതിന്ന ഞാൻ അല്ല നീയും നിൻ പി
താവിൻ കുഡുംബവും യഹൊവയുടെ ന്യായപ്രമാണത്തെ വെ
ടിഞ്ഞ ബാളെ ആശ്രയിച്ച നടക്കുന്നത‌കൊണ്ടത്രെ യിസ്രയെല്ക്കാ
രെ വലക്കുന്നത എന്നുത്തരം പറഞ്ഞു. അനന്തരം രാജാവ ദീ
ൎഘദൎശിയുടെ വാക്കിൻപ്രകാരം ബാളിന്റെ പൂജക്കാരെയും എല്ലാ
ഇസ്രായെല്ക്കാരെയും കൎമ്മൽമലമെൽ വരുത്തി കൂട്ടിയാറെ എലി
യാ നിങ്ങൾ രണ്ടുപക്ഷമാകുന്നത എത്രത്തൊളം യഹൊവാ ദൈ
വമായാൽ അവനെ വഴിപ്പെട്ടു സെവിപ്പിൻ ബാൾ ആകുന്നു
എങ്കിൽ ബാളെ അനുസരിപ്പിൻ എന്നപറഞ്ഞതിന്നമിണ്ടാതെ പാ
ൎത്ത സമയം യഹൊവാ ദീൎഘദൎശികളിൽ ഞാനത്രെ ശെഷിപ്പുള്ളു
ബാളിന്നുള്ളവർ ൪൫൦ പെരുണ്ടല്ലോ. ഒരു കാളയെ അവരും ഒ
രു കാളയെ ഞാനും ബലികഴിക്കട്ടെ ആരും തീ കൊളുത്തരുത. അ
വർ തങ്ങളുടെ ദെവനാമത്തെ വിളിക്കട്ടെ ഞാനും യഹൊവാനാ
മത്തെ വിളിക്കും. അഗ്നിയാൽ ഉത്തരം കല്പിക്കുന്നവൻ എത്രെ ദൈ
വമാകെണ്ടു എന്ന പറഞ്ഞത എല്ലാവൎക്കും സമ്മതമായി. പൂജിക്കു
ന്നവർ ഒരു കാളയെ കൊന്ന ഒരുക്കി തറമെൽ വെച്ച ഉദയം മു
തൽ ഉച്ചയൊളം ബാളെ വിളിച്ച തുള്ളി ചുറ്റികൊണ്ടിരുന്നു ഉ
ത്തരം ഒന്നും വാരാഞ്ഞപ്പൊൾ എലിയ പരിഹസിച്ച ബാൾ ധ്യാ
നിക്കുന്നുവൊ പ്രയാണമായൊ ഉറങ്ങുന്നുവൊ എന്തൊ തിണ്ണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/58&oldid=179466" എന്ന താളിൽനിന്ന് ശേഖരിച്ചത്