ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

വിളിപ്പിൻ. എന്ന പറഞ്ഞതു കെട്ട അവർ നിലവിളിച്ച തങ്ങളെ
കുത്തി വെട്ടി മുറിച്ചുംകൊണ്ട സന്ധ്യയൊളം വെളിച്ചപ്പാട കഴി
ച്ചു എന്നിട്ടും ഉത്തരം ഉണ്ടായതുമില്ല. ബലി കഴിക്കെണ്ടുന്ന നെ
രം ആയപ്പൊൾ എലിയാ ജനങ്ങളെ അടുക്കൽ വിളിച്ച ഇടിഞ്ഞു
പൊയ യഹൊവതറയെ നന്നാക്കി ചുറ്റും കുഴിച്ച വിറക അടക്കി
കാളയെഖണ്ഡിച്ച തറമെൽ വെച്ച കുഴി നിറയൊളം ബലിയുടെ
മെൽവെള്ളം ഒഴിപ്പിച്ചശെഷം അബ്രഹാം ഇസ്ഹാക്കയാക്കൊബ എ
ന്നവരുടെ ദൈവമായ യഹൊവയെ ഇസ്രയെലിൽ നീ ദൈവം
എന്നും ഞാൻ നിന്റെ ഭൃത്യൻ എന്നും ഇതൊക്കയും നിന്റെ വച
നപ്രകാരം ചെയ്തു എന്നും അറിയുമാറാകെണമെ എന്ന പ്രാൎത്ഥിച്ച
ഉടനെ യഹോവയുടെ അഗ്നി ഇറങ്ങി ബലിയെയും തൊട്ടിലെ
വെള്ളത്തെയും മറ്റും സംഹരിച്ചു ജനം എല്ലാം മുഖം കവിണ്ണു വീ
ണു യഹൊവ തന്നെ ദൈവം എന്ന വിളിച്ച വന്ദിച്ചാറെ എലി
യാ ബാളിന്റെ പൂജക്കാരെ പിടിച്ച കൊല്ലിക്കയും ചെയ്തു. പിന്നെ
നാട്ടിലെ വറൾചയെ കണ്ട മഴയുണ്ടാകുവാൻ ൭ വട്ടം പ്രാൎത്ഥിച്ചു
ബാല്യക്കാരനെ ൭ പ്രാവിശ്യം പടിഞ്ഞാറൊട്ട നൊക്കുവാൻ നി
യൊഗിച്ചു അവൻ ൭മത നൊക്കിയപ്പൊൾ കടലിൽനിന്ന ഒരു
ചെറുമെഘം കരെറുന്നത കണ്ടപ്രകാരം അറിയിച്ചു. പിന്നെ എ
ലിയാ ആഹാബെ തെരിൽ കരെറ്റി രാജധാനിക്കയച്ചാറെ ആ
കാശം കറുത്തു വന്മഴ പെയ്കയും ചെയ്തു.

അനന്തരം ആഹാബിന്റെ പുത്രനായ അഹസ്യക്ക ദീനം പി
ടിച്ചു തനിക്ക സൌഖ്യം ഉണ്ടാകുമൊ എന്ന പലിസ്തിയ ദെവനാ
യ ബാൽസെബുബിനൊട ചൊദിപ്പാൻ എക്രൊനിൽ ദൂതരെ
അയച്ചപ്പൊൾ എലിയാ അവരെ എതിരെറ്റ ഇസ്രയെലിൽ ദൈ
വം ഇല്ല എന്ന വെച്ചൊ നിങ്ങൾ എക്രൊനിൽ പൊകുന്നത ഗു
ണം വരാതെ നീ മരിക്കും നിശ്ചയം എന്ന യഹൊവയുടെ അ
രുളപ്പാടാകുന്നു എന്ന പറഞ്ഞപ്പൊൾ ദൂതൻ മടങ്ങി അഹസ്യയെ
ചെന്ന കണ്ട രൊമകുപ്പായം ധരിച്ചുള്ള ഒരുത്തൻ ഞങ്ങളെ എ
തിരെറ്റ രാജാവ നിശ്ചയമായി മരിക്കും എന്ന കല്പിച്ച കെട്ടപ്ര
കാരം ബൊധിപ്പിച്ചാറെ അഹസ്യ അയാൾ എലിയാ തന്നെ എ
ന്നുചൊല്ലി അവനെ കെട്ടി കൊണ്ടുവരെണ്ടതിന്ന ൫൦ ഭടന്മാരെ
നിയൊഗിച്ചയച്ചു അവർ മലകരെറി എലിയയുടെ അടുക്കൽ എ
ത്തിയപ്പൊൾ തലവൻ ഹെ ദൈവപുരുഷ രാജാവിന്റെ കല്പന
പ്രകാരം നീ ഇറങ്ങി വാ എന്ന പറഞ്ഞു അപ്പൊൾ എലിയാ ഞാൻ
ദൈവപുരുഷനായാൽ സ്വൎഗ്ഗത്തിൽനിന്ന അഗ്നി വീണ നിന്നെ
യും നിന്റെ ൫൦ ഭടന്മാരെയും സംഹരിച്ചുകളക എന്ന കല്പിച്ചു
അപ്രകാരവും സംഭവിച്ചു. അതിന്റെ ശെഷം രാജാവ മറ്റൊ
രുത്തനെ ൫൦ ആളുകളൊടകൂടെ അയച്ചു അവരും തീയാൽ നശി
ച്ചു മൂന്നാമതും ഒരുവൻ ചെന്ന എത്തി വണങ്ങി ദൈവപുരുഷക
രുണ വിചാരിച്ച ഞങ്ങളെ സംഹരിക്കാതിരിക്കെണമെ എന്ന അ
പെക്ഷിച്ചപ്പൊൾ എലിയാ ദൈവവചനപ്രകാരം അവനൊടുകൂ
ടെ മലയിൽനിന്ന ഇറങ്ങി രാജാവിനെ ചെന്നുകണ്ട ഇസ്രയെ
ലിൽ ദൈവം ഇല്ല എന്നപൊലെ എക്രൊനിൽ വാഴുന്ന ബാൽ
സെബുബിനൊട ചൊദിപ്പാനായി ദൂതരെ അയച്ചതിനാൽ ൟ


E 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/59&oldid=179467" എന്ന താളിൽനിന്ന് ശേഖരിച്ചത്