ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൪

ദീനത്തിന്ന ഗുണംവരാതെ നീ മരിക്കും നിശ്ചയിച്ചു എന്ന യ
ഹൊവയുടെ അരുളപ്പാടാകുന്നു എന്ന പറഞ്ഞു അഹസ്യ ൟ വ
ചനപ്രകാരം മരിക്കയും ചെയ്തു.

൪൫ എലിശാ.

എലിയാ ദെവനിയൊഗപ്രകാരം തന്റെ ശിഷ്യനായ എലിശാ
യെ സ്വസ്ഥാനത്തിൽ ആക്കിയശെഷം യഹൊവ അവനെ കൊ
ടുങ്കാററിൽ കൂടി സ്വൎഗ്ഗത്തിൽ കരെറുമാറാക്കി അവന്റെ ആത്മ
ശക്തിയും എലിശാമെൽ അധിവസിച്ചു. എലിശാ പിന്നെ ബെ
ത്തെലിലെക്ക കരെറിപൊകുമ്പൊൾ ബാല്യക്കാർ എതിരെറ്റ അ
വനെ നിന്ദിച്ചു മൊട്ടത്തലയാ കരെറിവാ എന്ന വിളിച്ചപ്പൊൾ
അവൻ ഇപ്പൊൾ ക്ഷമിക്കെണ്ടുന്ന സമയമല്ല എന്നറിഞ്ഞ അവ
രെ യഹൊവനാമത്തിൽ ശപിച്ചാറെ കാട്ടിൽനിന്ന രണ്ട കരടി
കൾ പാഞ്ഞവന്ന ആ ദൂഷണക്കാരെ ൪൨ പെരെയും കീറികളക
യും ചെയ്തു.

അനന്തരം എലിശാ ഒരു സ്ഥലത്ത വന്നു ഒരു ദീൎഘദൎശിയുടെ
വിധവ അവനെ കണ്ടപ്പൊൾ എൻ ഭൎത്താവ മരിച്ചുപൊയി ഇ
പ്പൊൾ കടക്കാർ എന്റെ രണ്ടുപുത്രന്മാരെ അടിമകളാക്കി കൊ
ണ്ടുപൊകുവാൻ വന്നിരിക്കുന്നു എന്ന സങ്കടപ്പെട്ട പറഞ്ഞപ്പൊൾ
എലിശാ നിന്റെ വീട്ടിൽ എന്തുണ്ട എന്ന ചൊദിച്ചതിന്ന അ
വൾ നിന്റെ ദാസിക്ക ഒരുകുടം എണ്ണ മാത്രം ഉണ്ട എന്ന പറ
ഞ്ഞാറെ നീ പൊയി അയല്ക്കാരികളൊട ഒഴിഞ്ഞ പാത്രങ്ങളെ
ചൊദിച്ച വാങ്ങി പിന്നെ നീയും പുത്രന്മാരും അകത്തുപ്രവെശി
ച്ച വാതിൽ പൂട്ടി എണ്ണ കുടത്തിൽ നിന്ന പാത്രങ്ങളിൽ വക്കൊളം
പകൎന്ന നിറെക്ക എന്ന കല്പിച്ചു അവൾ അപ്രകാരം ചെയ്തു പാത്ര
ങ്ങളെ നിറച്ചുതീൎന്നാറെ മകനൊട ഇനിയും ഒരു പാത്രം കൊണ്ട
കൊടുക്ക എന്നുപറഞ്ഞതിന്ന പാത്രം എല്ലാം നിറഞ്ഞു എന്ന ചൊ
ന്നാറെ എണ്ണ തീൎന്നുപൊയി പിന്നെ എലിശാ എണ്ണയെ വിറ്റ
നിന്റെ കടം തീൎത്തശെഷം ഉള്ളതുകൊണ്ട നീയും പുത്രന്മാരും
അഹൊവൃത്തി കഴിച്ചുകൊൾക എന്ന പറെകയും ചെയ്തു. അന
ന്തരം സുറിയരാജാവിന്റെ പടനായകനായ നയമാന്ന കുഷ്ഠ
രൊഗം പിടിച്ചു അവന്റെ ഭാൎയ്യയുടെ ദാസിയായ ഒരു ഇസ്രയെ
ല്യസ്ത്രീ അതിനെ കണ്ടപ്പൊൾ എന്റെ യജമാനൻ ശമൎയ്യയിൽ
പാൎക്കുന്ന ദീൎഘദൎശിയെ ചെന്നുകണ്ടാൽ കൊള്ളാം ആയവൻ രൊ
ഗശാന്തിവരുത്തും എന്ന ബൊധിപ്പിച്ചാറെ നയമാൻ വളരെ
സമ്മാനങ്ങളെ എടുത്ത രഥത്തിൽ കയറി ഇസ്രയെൽ നാട്ടിലക്ക
യാത്രയായി അവൻ ദീൎഘദൎശിയുടെ ഭവനത്തിന്റെ ഉമ്മറത്ത എ
ത്തി അവസ്ഥ അറിയിച്ചാറെ എലിശാ നീ ചെന്ന യൎദ്ദനിൽ ൭ വ
ട്ടം കുളിക്ക എന്ന പറയിച്ചു നായമാൻ അതിനെ കെട്ടപ്പൊൾ
ക്രുദ്ധിച്ച പുറത്ത വന്ന നിന്നു അവൻ തന്റെ ദൈവമായ യ
ഹൊവനാമത്തെ വിളിച്ചു കൈകൊണ്ട രൊഗസ്ഥലത്ത തടവി
കൊണ്ട കുഷ്ഠരൊഗത്തെ നീക്കുംഎന്ന ഞാൻ വിചാരിച്ചിരുന്നു ദ
മസ്കിലെ നദികൾ ഇസ്രയെലിലെ വെള്ളങ്ങളെക്കാൾ ഗുണം എ
റയുള്ളതല്ലയൊ എന്ന പറഞ്ഞാറെ അവന്റെ ആളുകൾ അച്ശ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/60&oldid=179468" എന്ന താളിൽനിന്ന് ശേഖരിച്ചത്