ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൫

ആ ദീൎഘദൎശി ഒരു വലിയ കാൎയ്യം ചെയ്വാൻ കല്പിച്ചു എങ്കിൽ നീ
ചെയ്കയില്ലയൊ കുളിക്ക എന്നാൽ ശുദ്ധനായിതീരും എന്ന പറ
ഞ്ഞാൽ എത്ര അധികം ചെയ്യാവു എന്ന പറഞ്ഞ സമ്മതിപ്പിച്ചു അ
പ്പൊൾ അവൻ ഇറങ്ങി യൎദ്ദൻനദിയിൽ ൭ വട്ടം മുഴുകിയാറെ കു
ഷ്ഠം മാറി അവന്റെ ശരീരം ഒരു ബാലന്റെ ശരീരംഎന്ന പൊ
ലെ ശുദ്ധമായി അതിന്റെശെഷം അവൻ മടങ്ങിചെന്ന എലി
ശായെകണ്ട ഇസ്രയെലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈ
വം ഇല്ല എന്നുഞാൻ ഇപ്പൊൾ അറിഞ്ഞിരിക്കുന്നു എന്നുചൊല്ലി
ലഭിച്ച ഉപകാരത്തിന്നായി സമ്മാനങ്ങളെയും വെച്ചു എന്നാൽ ദീ
ൎഘദൎശി ഞാൻ സെവിക്കുന്ന യഹൊവ ജീവനാണ ഞാൻ ഒന്നും
എടുക്കുക ഇല്ല നീ സമാധാനത്തൊടെ പൊയികൊൾക എന്ന
പറഞ്ഞയച്ചു അനന്തരം നായമാൻ യാത്രയായാറെ എലിശായു
ടെ ഭൃത്യനായ ഗഹാസി സമ്മാനമൊഹത്താൽ വഴിയെ ചെന്ന
എത്തി ഇപ്പൊൾ തന്നെ രണ്ടു ദീൎഘദൎശിമാർ എന്റെ വീട്ടിൽവന്നു
അവൎക്കവെണ്ടി ഒരുതാലന്ത വെള്ളിയെയും രണ്ടുകൂട്ടം വസ്ത്രങ്ങളെ
യും കൊടുത്തയക്കെണം എന്ന യജമാനന്റെ അപെക്ഷ എന്ന
വ്യാജംപറഞ്ഞ വസ്തുക്കൾ വാങ്ങി തിരിച്ചുപൊയി മറച്ച വീട്ടിൽ
എത്തിയപ്പൊൾ എവിടെനിന്ന വരുന്നു എന്ന എലിശാ ചൊദി
ച്ചാറെ ഗഹാസി ഞാൻ എങ്ങും പൊയിട്ടില്ല എന്നുത്തരം പറഞ്ഞു
അതിന്ന ദീൎഘദൎശി നായമാൻ രഥത്തിൽനിന്ന ഇറങ്ങി നിന്നെ
എതിരെറ്റത ഞാൻ കണ്ടില്ലയൊ ദ്രവ്യവും വസ്ത്രങ്ങളും വാങ്ങി
നിലം പറമ്പുകളെയും മറ്റും മെടിക്കെണ്ടതിന്ന ഇപ്പൊൾ സമയ
മൊ നായമാനിൽനിന്ന മാറിയ കുഷ്ഠം നിന്നിലും സന്തതിയി
ലും ജീവപൎയ്യന്തം ചെൎന്ന നില്ക്കും എന്ന കല്പിച്ചു ഭൃത്യൻ കുഷ്ഠരൊ
ഗിയായി വരികയും ചെയ്തു.

അനന്തരം ഇസ്രായെൽ രാജാവ സുറിയരൊട പട കൂടിയ
പ്പൊൾ എലിശാ ശത്രുപാളയത്തിൽ നടക്കുന്നതെല്ലാം രാജാവി
നെ അറിയിച്ചു. സുറിയ രാജാവ ആയതിനെ കെട്ടറിഞ്ഞാറെ
കൊപിച്ച എലിശാ പാൎത്തുവരുന്ന ദാദാൻ പട്ടണത്തെ വളഞ്ഞ
ദീൎഘദൎശിയെ പിടിച്ച കൊണ്ടുവരുവാൻ സൈന്യങ്ങളെ അയച്ചു
ശത്രുക്കൾ രാത്രിയിൽ എത്തി പട്ടണത്തെ വളഞ്ഞു ദീൎഘദൎശിയു
ടെ ബാലകൻ ഉഷസ്സിങ്കൽ എഴുനീറ്റ ശത്രുസൈന്യത്തെയും
തെർ കുതിരകളെയും കണ്ടപ്പൊൾ യജമാനനെ അയ്യൊകഷ്ടം
നാം എന്തുചെയ്യെണ്ടു എന്ന വിളിച്ചുപറഞ്ഞാാറെ എലിശാ പെടി
ക്കെണ്ട നമ്മുടെ പക്ഷമായി നില്ക്കുന്നവർ ഇവരെക്കാൾ അധിക
മുള്ളവരാകുന്നു എന്നപറഞ്ഞ പ്രാൎത്ഥിച്ച ശെഷം യഹൊവ ആ
ബാലകന്റെ കണ്ണുകളെ തുറന്നു ആയവൻ നൊക്കിയപ്പോൾ മല
മെൽ നിറഞ്ഞും എലിശായെ ചുറ്റിനിന്നും കൊണ്ടിരിക്കുന്ന അ
ഗ്നി മയമായ തെർ കുതിരകളെ കാണുകയും ചെയ്തു. അവർ ദൈ
വദൂതന്മാർ എല്ലാവരും രക്ഷയെ അനുഭവിക്കെണ്ടിയവരുടെ ശു
ശ്രൂഷക്കായി നിയൊഗിച്ചയച്ച ആത്മാക്കൾ അല്ലയൊ.

൪൬ അശൂരിലെ അടിമ.

ആഹാബിന്റെ ശെഷം ൧൨ രാജാക്കന്മാർ ക്രമത്താലെ ദെശ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/61&oldid=179469" എന്ന താളിൽനിന്ന് ശേഖരിച്ചത്