ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൬

ഗൊത്രരാജ്യത്തെ ഭരിച്ചതിൽ ഒരൊരുത്തൻ മറ്റവനെ കൊന്നും
തള്ളിയും, താൻ കരെറി വാണു മറ്റൊരുത്തന്റെ അതിക്രമത്താൽ
കഴിഞ്ഞു പൊയതിനാൽ അവരുടെ വാഴ്ചകാലം അല്പംഅത്രെ ആ
കുന്നു സുറിയക്കാർ ഇസ്രയെൽ രാജ്യത്തെ അതിക്രമിച്ച കവൎച്ചയും
പല നാശവും ചെയ്ത പൊന്നു ദീൎഘദൎശിമാർ ബുദ്ധിചൊല്ലി
ദൈവത്തിന്റെ ഭയങ്കരവിധികളെ പണിപ്പെട്ടറിയിച്ചാറെയും
ജനങ്ങൾക്ക ബൊധംവരാതെ ബിംബസെവകളിലും മഹാ പാ
തകങ്ങളിലും തന്നെ രസിച്ചലയിച്ചുപൊകയും ചെയ്തു.

ഒടുവിൽ ബലമുള്ള അശ്ശൂൎയ്യ സെനകൾ വന്ന രാജ്യത്തെ പി
ടിച്ചടക്കി കപ്പം വാങ്ങികൊണ്ടിരുന്നു ഹൊശെയ രാജാവ അശ്ശൂർ
രാജാവായ ശൽമനസ്സരൊട ചെയ്ത സന്ധി കരാറെ ലംഘിച്ച
പ്പൊൾ അവൻ സൈന്യങ്ങളൊട കൂടെ ചുഴലിക്കാറ്റ എന്ന പൊ
ലെ വന്നു ശമൎയ്യ പട്ടണത്തെ നശിപ്പിച്ചു ൧൦ ഗൊത്രക്കാരെ വാ
ഗ്ദത്ത ദെശത്തനിന്ന അൎമ്മിന്യ മുതലായ അന്യദെശങ്ങളിലെക്ക
കൊണ്ടുപൊയി പാൎപ്പിച്ചു. അല്പം ആളുകളെ മാത്രം ഇസ്രയെൽ
നാട്ടിൽ വസിപ്പാൻ സമ്മതിച്ചുള്ളു. അതിന്റെ ശെഷം അശൂൎയ്യ
രാജാവ സൂരിയ മെസൊപതാമ്യ മുതലായ നാട്ടുകാരെ വരുത്തി
പാഴായി തീൎന്ന നാട്ടിൽ കുടിയിരുത്തി ഒരു ആചാൎയ്യനെ വെച്ച
ദെവമാൎഗ്ഗത്തെ അവൎക്ക ഉപദെശിപ്പിച്ചു. ഇപ്രകാരം ൧൦ ഗൊത്ര
രാജ്യം ഒടുങ്ങി അതിൽ ശെഷിച്ച ഇസ്രയെല്ക്കാരും അങ്ങൊട്ടു ചെ
ന്ന പാൎത്തു വരുന്ന പുറജാതിക്കാരും ഇട കലൎന്നു പൊകയാൽ ശ
മൎയ്യർ എന്ന വകക്കാർ ഉണ്ടായി വരികയും ചെയ്തു.

൪൭ ദീൎഘദൎശിയായ യൊന.

അശൂൎയ്യ ദെശത്തിലെക്കും യഹൊവ ഇസ്രയെലിൽനിന്ന ഒരു
ദീൎഘദൎശിയെ നിയൊഗിച്ചത പറയാം ആ രാജ്യത്തിലെ പ്രധാ
നനഗരമായ നിനവെക്ക അത്യന്തം ശൊഭയും മൂന്നു ദിവസത്തെ
വഴി വിസ്താരവുമായിരുന്നു അതിൽ നടന്നു വരുന്ന ദൊഷങ്ങളെ
യഹൊവ കണ്ടിട്ട യൊന എന്നവനൊട നീ എഴുനീറ്റ വലി
യ നിനവെ പട്ടണത്തിൽ ചെന്ന ജനങ്ങളൊട അനുതാപം ചെ
യ്വാൻ ഘൊഷിച്ച പറെക. അവരുടെ ദുഷ്ടത എന്റെ അരികിൽ
എത്തിയിരിക്കുന്നു എന്ന കല്പിച്ചപ്പൊൾ യൊന അനുസരിയാതെ
ഒരു കപ്പൽ കരെറി പടിഞ്ഞാറൊട്ടൊടി പൊയാറെ യഹൊവ
കൊടുങ്കാറ്റ വരുത്തി അടിപ്പിച്ചു കപ്പലിന്ന ഛെദം വരും എന്നു
കണ്ട എല്ലാവരും ഭയപ്പെട്ട ഒരൊരൊ കുല ദെവതകളെ വിളി
ച്ചു. ഭാരം കുറെപ്പാൻ ചരക്കും കടലിൽ ഇട്ടുകളഞ്ഞു യൊന കപ്പ
ലിന്റെ കീഴ്മുറിയിൽ കിടന്നുറങ്ങിയപ്പൊൽ കപ്പൽപ്രമാണി ഹെ
നീ ഉറങ്ങുന്നുവൊ എഴുനീറ്റ നിന്റെ ദെവരെ വിളിക്ക എന്ന
കല്പിച്ചു. മറ്റവർ ൟ ആപത്ത ആരുടെ നിമിത്തം നമ്മളുടെ
മെൽ വന്നിരിക്കുന്നു എന്ന അറിവാനായി നാം ചീട്ടിടുക എന്ന ത
മ്മിൽ തമ്മിൽ പറഞ്ഞ ചീട്ടഇട്ട യൊന തന്നെ കുറ്റക്കാരൻ എന്ന
തെളിഞ്ഞു. എന്നാറെ അവൻ എന്നെ എടുത്ത കടലിൽ ചാട്ടികള
വിൻ എന്നാൽ സമുദ്രത്തിന്ന അടക്കം വരും എന്ന പറഞ്ഞപ്പൊൾ
അവർ യഹൊവയെ ൟ ആൾ നിമിത്തമായി ഞങ്ങളെ ഒടുക്കയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/62&oldid=179470" എന്ന താളിൽനിന്ന് ശേഖരിച്ചത്