ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൭

കുറ്റമില്ലാത്ത രക്തത്തെ ഞങ്ങളുടെ മേൽ വെക്കയും ചെയ്യരുതെ
എന്ന പ്രാൎത്ഥിച്ചു. പിന്നെ യൊനയെ എടുത്ത കടലിൽ ഇട്ടുകളഞ്ഞു
അത ശമിച്ചാറെ ജനങ്ങൾ ദൈവത്തെ എറ്റവും ബലിയും നെ
ൎച്ചകളും കഴിക്കയും ചെയ്തു. അനന്തരം ഒരു വലിയ മത്സ്യം യൊ
നയെ വിഴുങ്ങി. ദൈവ കടാക്ഷത്താൽ നാശം ഒന്നും വരാതെ മൂ
ന്നുരാപ്പകൽ കഴിഞ്ഞ ശെഷം അവനെ കരമെൽ ഛദ്ദിച്ചുകളഞ്ഞു.
എന്നാറെ യഹൊവ രണ്ടാമതും അവനൊട നീ എഴുനീറ്റ നി
നവെ പട്ടണത്തിലക്ക ചെന്ന ഞാൻ പറയുന്നതിനെ ഘൊഷി
ച്ചു പറെക എന്ന കല്പിച്ചപ്പൊൾ അവൻ ചെന്നെത്തി ഇനി ൪൦
ദിവസം ഉണ്ട അപ്പൊൾ നിനവെ ഒടുങ്ങിപൊകും എന്ന വിളി
ച്ചറിയിച്ചാറെ ജനങ്ങൾ ഭയപ്പെട്ട ഉപവാസം കഴിച്ച രട്ടുകളെ
ഉടുത്ത രാജാവും ദുഃഖിച്ച മനുഷ്യരും മൃഗങ്ങളും ഉപൊഷിച്ച താ
ല്പൎയ്യമായി ദൈവത്തൊട നിലവിളിച്ചു. ഒരൊരുത്തൻ തന്റെ ദു
ൎമ്മാൎഗ്ഗത്തെ വിട്ട മനസ്സു തിരിച്ചു കൊൾവിൻ പക്ഷെ ദൈവം ക
രുണ വിചാരിച്ച വരെണ്ടുന്ന നാശത്തെ നീക്കിക്കളയും എന്ന പട്ട
ണത്തിൽ എങ്ങും പ്രസിദ്ധമാക്കി അനന്തരം ജനങ്ങൾ അനുതാ
പപ്പെട്ടു ദൈവം കരുണ കാട്ടി പട്ടണത്തെ രക്ഷിച്ചപ്പൊൾ യൊ
ന മുഷിഞ്ഞ ജീവനെക്കാൾ ഇനിക്ക മരണം നല്ലൂ എന്ന പറഞ്ഞു
പട്ടണത്തിന എന്തു സംഭവിക്കും എന്ന കാണെണ്ടതിന്ന പുറത്തു
പൊയി ഒരു കുടിൽ ഉണ്ടാക്കി അതിൽ പാൎത്തു അന്ന രാത്രിയി
ൽ ദൈവം ഒരു ചുരയെ മുളപ്പിച്ചു യൊന തന്റെ മീതെ പടരു
ന്നത കണ്ടപ്പൊൾ സന്തൊഷിച്ചാശ്വസിച്ചു പിറ്റെ ദിവസം രാ
വിലെ ഒരു പുഴു ആ ചുരയെ കടിക്കയാൽ ഉണങ്ങിപൊയി പി
ന്നെ വെയിൽ യൊനയുടെ തലക്ക തട്ടിയ സമയം അവൻ തള
ൎന്ന മരിച്ചാൽ കൊള്ളാം എന്ന പിന്നയും പറഞ്ഞു അപ്പൊൾ ദൈ
വം നീ മുഷിച്ചിലായിരിക്കുന്നത ന്യായമൊ എന്ന ചൊദിച്ചതിന്ന
യൊന ഞാൻ മരണം വരെ മുഷിഞ്ഞിരിക്കുന്നത ന്യായം തന്നെ
എന്ന പറഞ്ഞാറെ ദൈവം നീ നട്ടുവളൎത്താതെ ഒരു രാത്രിയിൽ
ഉണ്ടായ്വന്നും നശിച്ചും ഇരിക്കുന്ന ആ ചുര നിമിത്തം നിനക്ക ക
നിവുണ്ട ഇനിക്കൊ ഇടവും വലവും തിരിയാത്ത നൂറായിരത്തിരി
വതിനായിരത്തിൽ പരം ആളുകളും അനെകം നാല്ക്കാലികളും
ഉള്ള വലിയ പട്ടണമായ നിനവയൊട കനിവ തൊന്നാതിരിക്കു
മൊ എന്ന കല്പിക്കയും ചെയ്തു.

൪൮. യഹൂദ രാജ്യത്തിലെ ഒടുക്കത്തെ രാജാക്കന്മാർ.

രാജ്യം രണ്ടായി പിരിഞ്ഞുപൊയ ശെഷം യരുശലെമിൽ
൩൭൦ സംവത്സരത്തിനകം ദാവിദ വംശക്കാരായ ൨൦ രാജാക്കന്മാർ
ക്രമത്താലെ ഭരിച്ചു ൧൦ ഗൊത്രരജ്യം ഒടുങ്ങിയതിൽ പിന്നെ യഹൂ
ദരാജ്യം നൂറ്റിചില്വാനം വൎഷം അവൎക്ക തന്നെ ശെഷിച്ച നി
ന്നിരുന്നു. യഹൂദരാജാക്കന്മാരിലും യൊശഫത്ത ഹിസ്കിയ യൊ
ശിയ മുതലായവർ ഒഴികെ ശെഷമുള്ളവർ മദ്ധ്യമന്മാരും അധമ
ന്മാരുമായി യഹൊവയെ വിട്ട ബിംബാരാധന മുതലായ ദൊ
ഷങ്ങളെയും ചെയ്തകൊണ്ടിരുന്നു. ആഹൎസ ബാൾ ദെവന്ന യ
രുശലെമിലെ വീഥികളിൽ പീഠങ്ങളെ ഉണ്ടാക്കിച്ച ദൈവാലയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/63&oldid=179471" എന്ന താളിൽനിന്ന് ശേഖരിച്ചത്