ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

ത്തിലെ വാതിലിനെ അടച്ചുകളഞ്ഞു. അവന്റെ പുത്രനായ ഹി
സ്കിയ യഹൊവായെ ഭയപ്പെട്ടിട്ട അതിനെ പിന്നയും തുറന്നവെ
ച്ചു ബിംബങ്ങളെയും പട്ടണത്തിൽനിന്ന പുറത്താക്കികളഞ്ഞു. പി
ന്നെ പിതാക്കന്മാരുടെ ദൈവത്തിങ്കലെക്ക തിരിഞ്ഞുകൊണ്ട പെ
സഹപെരുനാൾ യരുശലെമിൽ വെച്ച കൊണ്ടാടുവാൻ ൧൦ ഗൊ
ത്രക്കാരെ ക്ഷണിച്ചു. ആയവർ അശൂരിലെ അടിമെക്ക പൊകെ
ണ്ടി വന്നപ്പൊൾ അനെകം ഇസ്രയെല്ക്കാർ തങ്ങളുടെ ദെശം വി
ട്ട ഓടിപ്പൊയി യഹൂദരാജ്യത്തിൽ വന്ന ഹിസ്കിയയെ ആശ്രയി
ച്ച പാൎക്കയും ചെയ്തു. സല്മനസ്സരുടെ ശെഷം അശൂരിൽ വാഴുന്ന
സൻഹെരിബ സൈന്യങ്ങളെ അയച്ച യഹൂദരാജ്യത്തിലെ ഉറപ്പു
ള്ള പട്ടണങ്ങളെ പിടിച്ച യരുശലെമിനെയും വളഞ്ഞു. അവൻ
ജീവനുള്ള ദൈവത്തെ ദുഷിച്ചപ്പൊൾ ഹിസ്കിയ സ്വവസ്ത്രങ്ങളെ
കീറി ഇസ്രയെൽ ദൈവത്തൊട പ്രാൎത്ഥിച്ചു എന്നാറെ യഹൊവാ
വയുടെദൂതൻ പുറപ്പെട്ട അശൂൎയ്യപാളയത്തിൽ വന്നു ഒരു രാത്രിയി
ൽ തന്നെ ൧൮൭൦൦൦ ആളുകളെ സംഹരിച്ചശെഷം സൻഹെരിബ
ശെഷിച്ചവരൊട കൂടെ നിനവയിലെക്ക മടങ്ങി പൊകയും ചെ
യ്തു,

അനന്തരം ഒരു മഹാവ്യാധി പിടിച്ച ഹിസ്കിയ വലഞ്ഞുകിട
ന്ന സമയം ദീൎഘദൎശിയായ യശായ അവന്റെ അടുക്കൽ ചെന്ന
നീ മരിക്കുമാറാകയാൽ നിന്റെ ഗൃഹകാൎയ്യങ്ങളെ ക്രമപ്പെടുത്തുക
എന്ന ചൊന്നാറെ ഹിസ്കിയ കരഞ്ഞു ആയുസ്സ നീട്ടിത്തരുവാൻ
ദൈവത്തൊട അപെക്ഷിച്ചു. യശായ വീട്ടിലെക്ക പൊകുമ്പോൾ
യഹൊവ കല്പിച്ചു നീ മടങ്ങി ചെന്ന ഹിസ്കിയയൊട ഞാൻ
നിന്റെ പ്രാൎത്ഥന കെട്ടു കണ്ണുനീരും കണ്ടിരിക്കുന്നു ഞാൻ ഇനി
യും ൧൫ വൎഷത്തൊളം ആയുസ്സ തരും എന്ന പറക. യശായ ചെ
ന്ന പറഞ്ഞു അത്തിപ്പഴം കൊണ്ട ഒരു കുഴമ്പുണ്ടാക്കി പരുവിന്മെ
ൽ ഇട്ട മൂന്ന ദിവസം കഴിഞ്ഞാറെ രാജാവിന്ന സൌഖ്യം വന്നു.
അവൻ ദൈവാലയത്തിൽ ചെന്ന ദൈവത്തെ വാഴ്ത്തുകയും ചെ
യ്തു. ഹിസ്കിയയുടെ ദുഷ്ട പുത്രനായ മനശ്ശെ ൫ വൎഷം വാണ ഭ
ക്തനായ പിതാവിന്റെ ചട്ടങ്ങളെ എല്ലാം നീക്കി ജനങ്ങളെ
വീണ്ടും വിഗ്രഹാരാധനയിലെക്ക തന്നെ തിരിച്ചു മരിക്കും മുമ്പെ
അവൻ ബാബലിലെക്ക അടിമയായി പൊകെണ്ടി വന്നു. അവി
ടെ വെച്ച തന്നെത്താൻ താഴ്ത്തിയതിനാൽ ദൈവം അവ
ന്റെ പ്രാൎത്ഥനയെ കെട്ട സ്വരാജ്യത്തെക്ക തന്നെ തിരികെ വരു
ത്തിയാറെ അവൻ യരുശലെമിൽ നിന്ന ബിംബാരാധന നീക്കി വ
സിച്ചു. അവന്റെ പുത്രനായ അമ്മൊൻ തനിക്ക മുമ്പെഉള്ള സക
ല രാജാക്കന്മാരെക്കാളും അധികം ദൊഷവാനായി അവൻ ൨
വൎഷം രാജ്യം ഭരിച്ചു മരിച്ച ശെഷം ൮ വയസ്സുള്ള മകനായ യൊ
സിയാ വാഴ്ച പ്രാപിച്ചു അവൻ ൧൬ വയസ്സൊളം മഹാചാൎയ്യന്റെ
കീഴിൽ ഇരുന്നു. അതിന്റെ ശെഷം രാജ്യഭാരം ഏറ്റ ബിംബ
ങ്ങളെ നാട്ടിൽനിന്ന നീക്കി ജീൎണ്ണമായ ദൈവാലയത്തെയും വെ
ടിപ്പാക്കിയപ്പൊൾ മനശ്ശയുടെ കാലത്തിൽ കാണാതെ പൊയ
മൊശയുടെ ന്യായപ്രമാണ പുസ്തകത്തെ കണ്ടുകിട്ടി രാജാവ വാ
യിപ്പിച്ച അതിൽ പറഞ്ഞ ശാപവാക്കുകളെ കെട്ടപ്പൊൾ ഭൂമിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/64&oldid=179474" എന്ന താളിൽനിന്ന് ശേഖരിച്ചത്