ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

ൎയ്യന്മാരും കാണ്കേ നിലത്ത ചാട്ടി പറഞ്ഞത സൈന്യങ്ങളുടെ യ
ഹൊവ ഇപ്രകാരം പറയുന്നു കുശവൻ പാത്രത്തെ പൊളിച്ചാൽ
നന്നാക്കുവാൻ കഴിയാത്തത പൊലെ ഞാൻ ബിംബാരാധന
ദൊഷം ഹെതുവായി ൟ ജനങ്ങളെയും പട്ടണത്തെയും രാജ
ധാനികളെയും മറ്റും നശിപ്പിക്കയും ചെയ്യും.

൫൦ ബാബെലിലെ അടിമ.

ദീൎഘദൎശിമാർ അറിയിച്ചത യഹൂദന്മാർ വിശ്വസിച്ചില്ല എങ്കിലും
ഭെദം കൂടാതെ ഒത്തുവന്നു. വിധികാലം എത്തിയപ്പൊൾ കല്ദായ
ർ എന്ന വലിയ പടജ്ജനങ്ങൾ വന്നു നാടിനെ അതിക്രമിച്ച യരുശലെ
പട്ടണത്തെ രാജ്യത്തെയും ഒടുക്കി കളെവാൻ ദൈവം സംഗതി
വരുത്തി തന്റെ വിധികളെ ക്രമെണ നടത്തുകയും ചെയ്തു. ക
ല്ദായ രാജാവായ നെബുകദ്നെസർ യഹൂദരെ ആദ്യം അടക്കി ക
പ്പം വാങ്ങിയ ശെഷം യകൊന്യ രാജാവിനെയും ൧൦൦൦൦ പട്ടാ
ളക്കാരെയും ആശാരികൾ മുതലായവരെയും ബാബലിലെക്ക കൊ
ണ്ടുപൊയി പിന്നെ തന്റെ കീഴിൽ ഭരിക്കെണ്ടുന്ന സെദെക്കിയ
എന്നവനെ വാഴിച്ചു അവൻ ൯ വൎഷം ഭരിച്ചു കല്ദായ നുകത്തെ
തള്ളുവാൻ തക്കം വന്നു എന്ന വച്ച മിസ്രായ്മക്കാരെ ആശ്രയിച്ച ക
ലഹം ഉണ്ടാക്കിയപ്പൊൾ നെബുകദ്നെസർ സൈന്യങ്ങളൊടു കൂ
ടെ വന്ന യരുശലമെ വളഞ്ഞു നിന്നാറെ പട്ടണത്തിൽ ക്ഷാമം
ജനിച്ചു വിശപ്പു തീൎപ്പാൻ പല സ്ത്രീകൾ കുട്ടികളെയും കൊന്നു ഭ
ക്ഷിച്ചു. രണ്ടു വൎഷം കഴിഞ്ഞ യഹൂദൎക്ക ബലക്ഷയം വന്നപ്പൊൾ
കല്ദായർ അകത്ത പ്രവെശിച്ച സകലവും നാനാവിധമാക്കികള
ഞ്ഞു. സെദെക്കിയ ഓടിപ്പൊയപ്പൊൾ ശത്രുക്കൾ അവനെ പിടി
ച്ചു അവൻ കാണ്കെ പുത്രന്മാരെ കൊന്ന ശെഷം ദീൎഘദൎശി മുന്ന
റിയിച്ച പ്രകാരം കണ്ണുകളെ ചൂന്നെടുത്ത അവനെ ബാബലിലെ
ക്ക കൊണ്ടുപൊയി. പിന്നെ പട്ടണത്തിലും ദൈവാലയത്തിലും
കൊള്ള ഇട്ട ശെഷം തീ കൊളുത്തി ചുട്ട ഇടിച്ചുകളഞ്ഞു. ദൈവാ
ലയത്തിലെ വിശുദ്ധ പാത്രങ്ങളെ എടുത്ത ബാബലിലെക്ക കൊണ്ടു
പൊയി ബെൾ അമ്പലത്തിൽ വെക്കയും ചെയ്തു. ആസമയത്ത സാ
ക്ഷി പെട്ടകത്തിന എന്ത സംഭവിച്ചു എന്നാരും അറിയുന്നില്ല.
നെബുകദ്നെസർ ചില പ്രമാണികളെയും ഒരു കൂട്ടം ദരിദ്രരെയും
ഒഴികെ മറ്റ എല്ലാവരെയും കാറ്റ പതിരിനെ പറപ്പിക്കുന്നപ്ര
കാരം തന്റെ രാജ്യത്തെക്ക കൊണ്ടുപൊയി അതാത സ്ഥലങ്ങളി
ൽ പാൎപ്പിച്ചു നാട്ടിൽ ശെഷിച്ചവരിൽ ഗദല്യ ഇറമിയ എന്ന പ്ര
ധാനന്മാരായതിൽ ഗദല്യ കല്ദായ രാജാവിൽ കല്പന പ്രകാരം മൂ
പ്പനായിട്ട ന്യായം നടത്തുമ്പൊൾ യഹൂദരുടെ കയ്യാൽ നശിച്ചു
പൊയി. ഇറമിയാവൊ പാഴായി പൊയ പട്ടണവും ദെശവും
കണ്ട ദുഃഖിച്ച വിലാപഗീതങ്ങൾ ചമെച്ച മിസ്രായ്മിലെക്ക വാങ്ങി
പൊകയും ചെയ്തു.

൫൧. ദാന്യെൽ

യഹൂദർ ബാബലിൽ പാൎക്കുന്ന സമയം ഓരൊരൊ യജമാന
ന്മാരെ സെവിച്ച കഠിന ദാസവെല എടുക്കെണ്ടി വന്നു എന്ന വി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/66&oldid=179476" എന്ന താളിൽനിന്ന് ശേഖരിച്ചത്