ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. സൃഷ്ടി.

ആദിയിൽ ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു.
സൃഷ്ടിപ്പിന്ന മുമ്പെ അവൻ അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടി
ല്ല. ദൈവം അത്രെ ആദിയും അന്തവുമില്ലാത്തവൻ തന്റെ ഇഷ്ട
പ്രകാരം എന്തെങ്കിലും സൃഷ്ടിപ്പാൻ ശക്തനുമാകുന്നു. സകലത്തിലും
എണ്ണം തൂക്കം അളവ എന്നിവ പ്രമാണിച്ച നടത്തുകകൊണ്ട ആ
കാശത്തെയും ഭൂമിയെയും ക്ഷണത്തിൽ അല്ല ക്രമെണ അത്രെ നി
ൎമ്മിപ്പാൻ അവന്ന തിരുമനസ്സുണ്ടായത. ദൈവം ആറു ദിവസങ്ങൾ
ക്കുള്ളിൽ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയപ്രകാരം പറ
യാം.

പ്രകാശം ഉണ്ടാകട്ടെ എന്ന ദൈവം കല്പിച്ചപ്പൊൾ പ്രകാശം ഉ
ണ്ടായി. അവൻ പ്രകാശത്തെയും ഇരുട്ടിനെയും വെർതിരിച്ചതി
നാൽ ഒന്നാമത പകലും രാവും ഉണ്ടായി.

൨ാം ദിവസം ഭൂമിയെ ചുറ്റിയിരിക്കുന്ന തട്ടിനെ ഉണ്ടാക്കി. തട്ടി
ന്റെ കീഴും മെലുമുള്ള വെള്ളങ്ങളെ വെർതിരിച്ചു തട്ടിന്ന ആകാശം
എന്ന പെർ വിളിച്ചു.

൩ാം ദിവസം വെള്ളത്തെയും ഭൂമിയെയും വിഭാഗിച്ചു. ഭൂമിയി
ൽനിന്ന പുല്ലുകളെയും കായ്ക്കുന്ന വൃക്ഷങ്ങളെയും മുളപ്പിച്ചു.

൪ാം ദിവസത്തിൽ കാലഭെദങ്ങളെ അറിയിപ്പാൻ പകലിന്ന ആദി
ത്യനെയും രാത്രിക്ക ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കി.

൫ാം ദിവസം വെള്ളങ്ങളിൽ നീന്തുന്ന പലവിധ പുഴുക്കളെയും
മീനുകളെയും ജന്തുക്കളെയും ആകാശത്തിൽ പറക്കുന്ന സകലവിധ
പക്ഷികളെയും ചമച്ചു. നിങ്ങൾ പെരുകി നിറഞ്ഞുകൊൾവിൻ എ
ന്ന അനുഗ്രഹിച്ചു.

൬ാം ദിവസം ദൈവം പലജാതി കാട്ടുമൃഗങ്ങളെയും നാട്ടുമൃ
ഗങ്ങളെയും ഇഴയുന്ന പ്രാണികളെയും ഉണ്ടാക്കി. പിന്നെ ദൈവം
സമുദ്രത്തിൽ ഉള്ള മത്സ്യങ്ങളെയും ആകാശത്തിലെ പക്ഷികളെയും
മൃഗജാതികളെയും നിലത്തിഴയുന്ന സകല ജന്തുക്കളെയും ഭൂമിയെ
യും ഒക്കെ ഭരിക്കന്നതിന്ന നമ്മുടെ സ്വരൂപത്തിൽ മനുഷ്യനെ ഉ
ണ്ടാക്കെണമെന്ന വെച്ച തന്റെ സാദൃശ്യത്തിൽ അവനെ സൃഷ്ടിച്ചു.
ആണും പെണ്ണുമായി അവരെ നിൎമ്മിച്ചാറെ ഇരിവരൊട നിങ്ങൾ വ
ൎദ്ധിച്ച ഭൂമിയിൽ നിറഞ്ഞ അതിനെ അടക്കികൊൾവിൻ എന്ന പറ
ഞ്ഞ അനുഗ്രഹിച്ചു അപ്പൊൾ ദൈവം താൻ സൃഷ്ടിച്ചതിനെ ഒക്കെ
യും നൊക്കി ഇതാ അത എറ്റവും നല്ലത എന്ന കണ്ട സന്തൊഷിച്ചു.

൭ാം ദിവസം ദൈവം തന്റെ പ്രവൃത്തിയെ തീൎത്ത മനുഷ്യൎക്ക
ആ ദിവസത്തെ ശുദ്ധനാളാക്കി സ്വസ്ഥനായിരുന്നു.


A

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/7&oldid=179410" എന്ന താളിൽനിന്ന് ശേഖരിച്ചത്