ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

അറിയിക്കുന്നു അഭിഷിക്തനാകുന്ന ക്രിസ്തുവെന്നൊരു രക്ഷിതാവ
ബത്ലഹെമിൽ ഇപ്പൊൾ ജനിച്ചിരിക്കുന്നു നിങ്ങൾ ചെന്ന അന്വെ
ഷിച്ചാൽ അവിടെ ജീൎണ്ണവസ്ത്രങ്ങൾ പുതച്ച പുല്ക്കൂട്ടിൽ കിടക്കുന്ന
പൈതലെ കാണും എന്നുപറഞ്ഞ ഉടനെ ദൂതസംഘം അവനൊ
ട കൂടെ ചെൎന്ന ദൈവത്തിന്ന മഹത്വവും ഭൂമിയിൽ സമാധാന
വും മനുഷ്യരിൽ സംപ്രീതിയും സംഭവിക്കട്ടെ എന്ന വാഴ്ത്തി സ്തു
തിച്ച പൊയ ശെഷം ഇടയർ ബത്ലഹെമിൽ ചെന്ന ആ ശിശു
വിനെ കണ്ട പറമ്പിൽ വെച്ചുണ്ടായ വൎത്തമാനമൊക്കയും മറിയ
യൊസെഫ മുതലായവരൊടും അറിയിച്ചാറെ എല്ലാവരും അതി
ശയിച്ചു മറിയയൊ ൟ വചനങ്ഗ്നൾ എല്ലാം മനസ്സിൽ സംഗ്രഹി
ച്ചും ധ്യാനിച്ചുംകൊണ്ടിരുന്നു.

എട്ടാം ദിവസം അവർ പൈതലിന്ന ചെലാകൎമ്മം കഴിച്ച
യെശു എന്ന പെർ വിളിച്ചു നാല്പത ദിവസം കഴിഞ്ഞാറെ മൊ
ശ നിയമപ്രകാരം അവനെ യറിശലെമിൽ കൊണ്ടു പൊയി
ദൈവാലയത്തിൽ കല്പിച്ച ബലികളെ കഴിച്ചു. മരിക്കുംമുമ്പെ ലൊ
ക രക്ഷിതാവിനെ കാണുമെന്ന ദൈവ കല്പനയുണ്ടാകയാൽ അ
വിടെ പാൎത്ത വരുന്ന വൃദ്ധനായ ശിമ്യൊനെന്ന ദൈവ ഭക്തൻ
പരിശുദ്ധാത്മ നിയൊഗത്താൽ ദൈവാലയത്തിൽ ചെന്ന കുഞ്ഞി
നെ കണ്ട കയ്യിൽ വാങ്ങി കൎത്താവെ സൎവ്വ വംശങ്ങൾക്കും വെണ്ടി
സ്ഥാപിച്ച നിന്റെ രക്ഷ കണ്ണുകൊണ്ട കാണുകയാൽ അടിയാ
നെ സമാധാനത്തൊട വീട്ടയക്കുന്നു എന്ന ചൊല്ലി സ്തുതിച്ചു. പി
ന്നെ മാതാവിനൊട കണ്ടാലും പല ഹൃദയങ്ങളിലെ നിരൂപണ
ങ്ങൾ വെളിപ്പെടുവാൻ തക്കവണ്ണം ഇവൻ ഇസ്രയെലിൽ അനെ
കരുടെ വീഴ്ചക്കായും എഴുനീല്പിനായും ചമഞ്ഞു വിരുദ്ധ ലക്ഷണ
മായി കിടക്കുന്നു നിന്റെ ഹൃദയത്തിൽ കൂടി ഒരു വാൾ കടന്നു
പൊകും എന്ന പറഞ്ഞു അവരെ അനുഗ്രഹിച്ച ശെഷം വൃദ്ധയായ
ഹന്ന എന്നൊരു ദീൎഘദൎശിനിയും അവന്റെ അരികിൽ ചെന്ന
വന്ദിച്ചു ദൈവത്തെ സ്തുതിച്ച രക്ഷക്കായി യറുശലെമിൽ കാത്തിരി
ക്കുന്ന എല്ലാവരൊടും അവനെകൊണ്ട സംസാരിക്കയും ചൈതു.

൩ വിദ്വാന്മാരുടെ വരവ.

ൟ കാൎയ്യങ്ങളുടെ ശെഷം കിഴക്ക ദിക്കിൽ നിന്ന വിദ്വാന്മാർ
യറുശലെമിൽ വന്ന യഹൂദ രാജാവായി ജനിച്ചവൻ എവിടെ
ഞങ്ങൾ അവന്റെ നക്ഷത്രം കണ്ടു അവനെ വന്ദിപ്പാൻ കൊകു
ന്നു എന്ന പറഞ്ഞപ്പൊൾ ഹെരൊദെസെ രാജാവും ആ പട്ടണ
ക്കാരും ഭ്രമിച്ച ക്രിസ്തു എവിടെ ജനിക്കെണ്ടതാകുന്നു എന്ന ശാസ്ത്രി
കളെ വരുത്തി ചൊദിച്ചാറെ അവർ ബത്ലഹെമിൽ തന്നെ എന്ന
ദീൎഘദൎശീ വാക്ക കാട്ടി പറഞ്ഞ ശെഷം ആ രാജാവ വിദ്വാന്മാ
രൊട നിങ്ങൾ ബത്ലഹെമിൽ പൊയി കുഞ്ഞിനെ താല്പൎയ്യമായി
അന്വെഷിപ്പിൻ കണ്ടാൽ എന്നെ അറിയിക്കെണം വന്ദിപ്പാൻ
ഞാനും വരാം എന്ന പറഞ്ഞത കെട്ട അവർ യാത്രയായി കിഴക്കു
കണ്ട നക്ഷത്രം പൈതലുണ്ടായ സ്ഥലത്തിൻ മെൽ ഭാഗത്ത വന്ന
നില്ക്കുവൊളം സഞ്ചരിച്ചു പൈതലിനെ മറിയയൊടു കൂടി കണ്ടു
പൊന്നും കുന്തുരുക്കവും കണ്ടിവെണ്ണയും കാഴ്ചയായി വെച്ച നമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/74&oldid=179486" എന്ന താളിൽനിന്ന് ശേഖരിച്ചത്