ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

സ്കരിച്ചു. രാജസന്നിധിയിങ്കൽ പൊകരുത എന്ന ദൈവകല്പന
യുണ്ടാകയാൽ മറ്റൊരു വഴിയായി സ്വദെശത്തിലെക്ക പൊക
യും ചൈതു. പിന്നെ കൎത്താവിന്റെ ദൂതൻ യൊസെഫിനൊട
നി കുഞ്ഞിനെ എടുത്ത മാതാവിനെയും കൂട്ടി മിസ്രായ്മിലെക്ക ഒടി
ചെന്ന ഞാൻ കല്പിക്കും വരെ അവിടെ പാൎക്ക ഹെരൊദെസ കുട്ടി
യെ കൊല്ലുവാൻ അന്വെഷിക്കും എന്നസ്വപ്നത്തിൽ കല്പിക്കകൊണ്ട
അവൻ അന്ന രാത്രിയിൽ കുട്ടിയും അമ്മയും ഒന്നിച്ച മസ്രായ്മ ൽ
പൊകയും ചൈതു. വിദ്വാന്മാർ വരാഞ്ഞതിനാൽ രാജാവ കൊ
പിച്ച ബത്ലഹെമിലും അതിന്റെ ചുറ്റിലും രണ്ടു വയസ്സൊളമുള്ള
പൈതങ്ങളെ ഒക്കയും കൊല്ലിച്ചു താനും ദുൎവ്യാധി പിടിച്ച മരിച്ച
തിന്റെ ശെഷം കൎത്താവിന്റെ ദൂതൻ യൊസെഫിനൊട കു
ഞ്ഞിന്റെ ജീവനെ അന്വെഷിക്കുന്നവർ ചത്തുപൊയി സ്വദെ
ശത്തെക്ക പൊക എന്ന അറിയിച്ചത കെട്ട അവർ തിരിയെ നസ
റത്തിൽ ചെന്ന പാൎക്കയും ചൈതു.

൪ യെശുവിന്റെ ബാല്യകാലം.

യെശുവിന്റെ ബാല്യാവസ്ഥ കൊണ്ട വെദത്തിൽ അല്പം മാ
ത്രമെ പറിഞ്ഞിട്ടുള്ളു പൈതൽ ദൈവ കരുണയാൽ വളൎന്ന ആ
ത്മ ശക്തനും ജ്ഞാന സമ്പൂൎണ്ണനും സമൎത്ഥനുമായി തീൎന്നു അവ
ന്റെ മാതാപിതാക്കന്മാർ വൎഷന്തൊറും പെസഹ പെരുനാൾക്ക
യറുശലെമിൽ പൊകുന്നത ആചാരമായിരുന്നു യെശുവും പന്ത്ര
ണ്ടു വയസ്സായപ്പൊൾ കൂടപ്പൊയി പെരുനാൾ കഴിഞ്ഞ തിരിയെ
പൊരുമ്പൊൾ അവൻ താമസിച്ചത അറിയാതെ കൂട്ടരൊടു കൂടെ
മുമ്പിൽ പൊയി എന്ന അവർ വിചാരിച്ചു ഒരു ദിവസത്തെ പ്ര
യാണത്തിൽ തിരിഞ്ഞിട്ടും കാണായ്ക കൊണ്ട രണ്ടാമതും യറുശലെ
മിലെക്ക ചെന്ന മൂന്നു ദിവസം അന്വഷിച്ചാറെ ദൈവാലത്തി
ൽ ഗുരു ജന മദ്ധ്യത്തിങ്കൽ ചൊദ്യൊത്തരങ്ങൾ ചൈതു കൊണ്ടി
രിക്കുന്നത കണ്ട ആശ്ചൎയ്യപ്പെട്ടു അവന്റെ വാക്കുകളെ കെട്ടവരെ
ല്ലാവരും അവന്റെ ബുദ്ധിയും പ്രത്യുത്തരങ്ങളും വിചാരിച്ച അ
തിശയിച്ചു. എന്നാറെ അമ്മ മകനെ നീ ചൈതതെന്ത ഞങ്ങൾ
നിന്നെ അന്വെഷിച്ച വളരെ അദ്ദ്വാനപ്പെട്ട നടന്നു എന്ന പ
റഞ്ഞാറെ അവൻ നിങ്ങൾ എന്തിനെന്നെ അവ്വെഷിച്ചു എന്റെ
പിതാവിനുള്ളവറ്റിൽ ഞാൻ ഇരിക്കെണ്ടുന്നത നിങ്ങൾ അറിയു
ന്നില്ലയൊ എന്നു പറഞ്ഞു ആ വാക്കിന്റെ അൎത്ഥം അവൎക്ക തൊ
ന്നിയില്ല. പിന്നെ അവൻ അവരൊട കൂടെ നസറത്തിൽ പൊ
യി കീഴടങ്ങി ഇരുന്നു ആത്മാവിലും ശക്തിയിലും ദൈവത്തൊടും
മനുഷ്യരൊടുമുള്ള കൃപയിലും വളൎന്നു അമ്മ ൟ വചനങ്ങൾ മന
സ്സിൽ നിക്ഷെപിക്കയും ചൈതു.

൫ യെശുവിന്റെ സ്നാനവും പരീക്ഷയും

ഒട്ടകരൊമം കൊണ്ടുള്ള കുപ്പായവും അരയിൽ തൊൽ വാറും ഉ
ടുത്തു ചവിറ്റിലക്കിളികളും കാട്ടുതെനും ആഹാരമാക്കി വനപ്ര
ദെശങ്ങളിൽ പാൎത്തുകൊണ്ടിരിക്കുന്ന യൊഹന്നാൻ ദൈവകല്പന
യുണ്ടാകയാൽ യൎദ്ദൻ നദീതീരത്ത ചെന്ന സ്വൎഗ്ഗരാജ്യം സമീപമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/75&oldid=179488" എന്ന താളിൽനിന്ന് ശേഖരിച്ചത്