ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൦

കകൊണ്ട അനുതാപപ്പെടുവിൻ എന്ന പ്രസംഗിച്ചപ്പൊൾ യറുശ
ലെമിൽ നിന്നും യഹൂദ രാജ്യത്തിൽനിന്നും വളരെ ജനങ്ങൾ അ
വന്റെ അരികിൽ ചെന്ന പാപങ്ങളെ എറ്റുപറഞ്ഞാറെ അവൻ
പുഴയിൽ അവരെ സ്നാനം കഴിച്ചു ഇവൻ മശിഹാ തന്നെ എന്ന പ
ലരും വിചാരിച്ചപ്പൊൾ അനുതാപത്തിന്നായി ഞാൻ വെള്ളം കൊ
ണ്ട നിങ്ങളെ സ്നാസം കഴിക്കുന്നു. എന്നെക്കാൾ വലിയവൻ വരു
ന്നുണ്ട അവന്റെ ചെരിപ്പുകളുടെ വാറഴിപ്പാൻ പൊലും ഞാൻ
യൊഗ്യനല്ല അവൻ നിങ്ങളെ പരിശുദ്ധാത്മാവകൊണ്ടും അഗ്നി
കൊണ്ടും സ്നാനം കഴിക്കും എന്ന യൊഹനാൻ പറഞ്ഞു.

ആ സമയത്ത എകദെശം മുപ്പതു വയസ്സുള്ള യെശുവും യൊഹ
നാന്റെ അടുക്കൽ ചെന്ന ഇനിക്കും സ്നാനം കഴിക്കെണം എന്ന
ചൊദിച്ചപ്പൊൾ ഇനിക്ക നിങ്കൽനിന്ന സ്നാനത്തിന്ന ആവശ്യമാ
യിരിക്കുമ്പൊൾ നീ എന്നൊട ചൊദിക്കുന്നത എന്തെന്ന വിരൊ
ധം പറഞ്ഞാറെ യെശു ഇപ്പൊൾ സമ്മതിക്ക നീതി എല്ലാം നിവൃ
ത്തിക്കുന്നത യൊഗ്യമുള്ളത തന്നെ എന്ന പറഞ്ഞ പുഴയിൽ ഇറ
ങ്ങി സ്നാനം കൈക്കൊണ്ട കരെറി പ്രാൎത്ഥിച്ച ശെഷം സ്വൎഗ്ഗത്തിൽ
നിന്ന ദൈവാത്മാവ പ്രാവിനെ പൊലെ ഇറഞ്ഞി അവന്റെ മെ
ൽ വരുന്നതിനെ യൊഹന്നാൽ കണ്ടു അവൻ എന്റെ പ്രിയമുള്ള
പുത്രനാകുന്നു ഇവനിൽ ഇനിക്ക നല്ല ഇഷ്ടമുണ്ട എന്ന ആകാശ
ത്തിൽനിന്ന ഒരു വാക്ക കെൾക്കയും ചൈതു.

അനന്തരം യെശു പരിശുദ്ധത്മ നിയൊഗത്താൽ വനത്തിൽ
പൊയി മൃഗങ്ങളൊടു കൂടെ പാൎത്തു. ഒരു മണ്ഡലം നിരാഹാര
നായി വിശന്നപ്പൊൾ പിശാച അവന്റെ അരികെ ചെന്ന നീ
ദൈവപുത്രനെങ്കിൽ ൟ കല്ലുകളെ അപ്പമാക്കി തീൎക്ക എന്ന പറ
ഞ്ഞാറെ അവൻ അപ്പം കൊണ്ട മാത്രമല്ല സകല ദൈവവചനം
കൊണ്ടത്രെ മനുഷ്യൻ ജീവിച്ചിരിക്കുന്നു എന്ന വെദവാക്യമുണ്ട
ല്ലൊ എന്ന കല്പിച്ചശെഷം പരീക്ഷകൻ അവനെ യെറുശലെമി
ലെക്ക കൊണ്ടുപൊയി ദൈവാലയമുക്കളിന്മെൽ കരെറ്റി നീ
ദൈവപുത്രനെങ്കിൽ കീഴ്പൊട്ട ചാടുക കാൽ കല്ലിന്മെൽ തട്ടാതി
രിപ്പാൻ നിന്നെ താങ്ങെണ്ടതിന്ന ദൈവദൂതന്മാൎക്ക കല്പനയുണ്ട
എന്നെ എഴുതിയിരിക്കുന്നുവല്ലൊ എന്ന പറഞ്ഞാറെ കൎത്താവായ
ദൈവത്തെ പരീക്ഷിക്കരുതെന്ന എഴുതീട്ടുണ്ടെന്ന യെശു കല്പിച്ചു
അനന്തരം പിശാച അവനെ എത്രയും ഉയൎന്ന ഒരു പൎവത ശി
ഖരത്തിന്മെൽ കൊണ്ടുപൊയി സകല രാജ്യങ്ങളെയും അവറ്റിലു
ള്ള സമ്പത്തുകളെയും കാണിച്ചു ൟ മഹത്വം ഒക്കെയും എന്നിൽ
എല്പിച്ചിരിക്കുന്നു എന്റെ മനസ്സുപൊലെ ആൎക്കെങ്കിലും കൊടുക്കാം
നീ എന്നെ നമസ്കരിച്ചാൽ എല്ലാം നിനക്ക തരാം എന്ന പറഞ്ഞ
ശെഷം സാത്താനെ നീ പൊക നിന്റെ കൎത്താവായ ദൈവ
ത്തെ മാത്രമെ വന്ദിച്ചുസെവിക്കെണം എന്ന വെദവാക്ക ഉച്ചരിച്ച
പ്പൊൾ പിശാച അവനെ വിട്ടുപോയാറെ ദൈവദൂതന്മാർ വന്ന
ശുശ്രൂഷിക്കയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/76&oldid=179489" എന്ന താളിൽനിന്ന് ശേഖരിച്ചത്