ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

൬ ശിഷ്യന്മാരെ വിളിച്ചതും കാനായിലെ
കല്യാണവും.

യൊഹനാൻ ഒരു ദിവസം യൎദൻ നദീ തീരത്തിങ്കൽ കൂടെ
യെശു വരുന്നത കണ്ടു കൂടെയുള്ള യൊഹനാൻ അന്ത്രൊസ എന്ന
രണ്ടു ശിഷ്യന്മാരൊട ഇതാ ലൊക ബാധ എടുത്ത കൊള്ളുന്ന ദൈ
വത്തിന്റെ കുഞ്ഞാട എന്ന പറഞ്ഞ ശെഷം ശിഷ്യന്മാർ യെശുവി
ന്റെ പിന്നാലെ ചെന്നു അവൻ തിരിഞ്ഞു നിങ്ങൾ എന്ത അന്വെ
ഷിക്കുന്നു എന്ന ചൊദിച്ചാറെ അവർ ഗുരൊ നീ എവിടെ പാ
ൎക്കുന്നു എന്ന പറഞ്ഞനെരം വന്ന നൊക്കുവിൻ എന്ന കല്പിച്ചത
കെട്ടാറെ അവർ ആ ദിവസം അവന്റെ കൂടെ പാൎത്തു പിറ്റെ
ദിവസം അന്ത്രൊസ സഹൊദരനായ ശീമൊനൊട നാം മെശി
ഹയെ കണ്ടു എന്ന ചൊല്ലി അവനെ യെശുവിന്റെ അടുക്കൽ
കൂട്ടികൊണ്ട ചെന്നാറെ യെശു അവനെ നൊക്കി യൊഹയുടെ
പുത്രനായ ശിമൊനെ നിനക്ക കല്ലെന്ന അൎത്ഥമുള്ള ഹെഫാ എ
ന്ന പെരുണ്ടാകും എന്ന കല്പിച്ചു പിറ്റെന്നാൾ യെശു ഫിലിഫൊ
സിനെ കണ്ടു അവനൊട എന്റെ പിന്നാലെ വരിക എന്ന ക
ല്പിച്ചു, ഫിലിപ്പൊസ നഥാന്യെലിനെകണ്ട മൊശയും ദീൎഘദൎശി
കളും വെദത്തിൽ എഴുതി വെച്ചവനെ നാം കണ്ടു നസറത്തിലെ
യൊസെഫിന്റെ മകനായ യേശുവിനെ തന്നെ എന്നത കെട്ടു
നസ്സറത്തിൽ നിന്ന ഒരു നന്മഎങ്കിലും വരുമൊ എന്ന ചൊദിച്ചാ
റെ ഫിലിപൊസ വന്ന നൊക്കുക എന്ന പറഞ്ഞു അവനെ കൂട്ടി
കൊണ്ട ചെന്നപ്പൊൾ യെശു അവനെ നൊക്കി ഇതാ വ്യാജമി
ല്ലാത്ത ഇസ്രയെൽകാരൻ എന്ന കല്പിച്ചാറെ അവൻ നീ എവിടെ
വെച്ച എന്നെ കണ്ടു എന്ന ചൊദിച്ചതിന്ന ഫിലിപ്പൊസ വിളിക്കു
മ്മുമ്പെ ഞാൻ നിന്നെ അത്തിവൃക്ഷത്തിൻ കീഴിൽ കണ്ടു എന്ന
ചൊന്നാറെ ഗുരൊ നീ ദൈവപുത്രനും ഇസ്രയെൽ രാജാവുമാ
കുന്നു എന്നുരച്ചു യെശുവും അത്തി വൃക്ഷത്തിൻ കീഴിൽ കണ്ടപ്ര
കാരം പറഞ്ഞതുകൊണ്ട നീ വിശ്വസിക്കുന്നുവൊ നീ ഇനിയും ഇ
തിനെക്കാൾ മഹത്വമുള്ളതിനെ കാണും എന്നരുളിചൈതു.

മൂന്നു ദിവസം കഴിഞ്ഞാറെ കാനായിൽ ഉണ്ടാകുന്ന കല്യാണ
ത്തിന്ന ശിഷ്യന്മാരൊടുകൂടെ യെശുവിനെയും അമ്മയെയും അ
വർ ക്ഷണിച്ചിരുന്നു അവിടെ വീഞ്ഞ മുഴുവനും ചിലവായാറെ
മറിയ യെശുവിനൊട അവൎക്ക വീഞ്ഞില്ല എന്ന പറഞ്ഞതിന്ന അ
വൻ എന്റെ സമയം വന്നില്ല എന്ന പറഞ്ഞു അമ്മ വെലക്കാ
രൊട അവൻ എന്തെങ്കിലും കല്പിച്ചാൽ ചൈവിനെന്ന പറഞ്ഞ
പ്പൊൾ യെശു ആറ കൽഭരണികളിൽ വെള്ളം നിറെപ്പാൻ വെ
ലക്കാരൊട കല്പിച്ചു അവൻ നിറച്ചു കല്പനപ്രകാരം കൊരി വിരു
ന്നപ്രമാണിക്ക കൊടുത്തു അവൻ രുചിനൊക്കിയപ്പൊൾ മണവാ
ളനെ വിളിച്ച എല്ലാവരും മുമ്പിൽ നല്ല വീഞ്ഞുവെച്ച ജനങ്ങൾ
നല്ലവണ്ണം കുടിച്ചശെഷം താഴ്ച ഉള്ളതിനെ കൊടുക്കുന്നു നീ ഉ
ത്തമവീഞ്ഞ ഉതുവരെ സംഗ്രഹിച്ചുവല്ലൊ എന്ന പറഞ്ഞു ഇത
യെശുവിന്റെ ഒന്നാം അതിശയം ഇതിനാൽ അവൻ തന്റെ മ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/77&oldid=179490" എന്ന താളിൽനിന്ന് ശേഖരിച്ചത്