൭൨
ഹത്വത്തെ പ്രകാശിപ്പിച്ചു ശിഷ്യന്മാർ അവങ്കൽ വിശ്വസിക്കയും
ചൈതു.
൭ ശമറിയക്കാരത്തി.
യറുശലെമിലെ പെസഹപെരുനാൾ കഴിഞ്ഞ ശെഷം ഗലില
യിലെക്കുള്ള യാത്രയിൽ യെശു ശമറിയരാജ്യത്ത സിക്കാർ പട്ട
ണ സമീപത്തിങ്കൽ യാക്കൊബിന്റെ കിണറുകണ്ട ക്ഷീണനാക
യാൽ അതിന്റെ അരികെ ഇരുന്നു ശിഷ്യന്മാർ ഭക്ഷണസാധന
ങ്ങളെ വാങ്ങുവാൻ അങ്ങാടിക്ക പൊയാറെ ഒരു സ്ത്രീ വന്ന കി
ണറ്റിൽനിന്ന വെള്ളം കൊരിയപ്പൊൾ ഇനിക്ക കുടിപ്പാൻ ത
രിക എന്ന യെശു പറഞ്ഞത കെട്ടു യഹൂദനായ നീ ശമറിയക്കാ
രത്തിയൊട വെള്ളത്തിന്ന ചൊദിക്കുന്നതെന്ത എന്നു പറഞ്ഞു അ
പ്പൊൾ യെശു ദൈവാനുഗ്രഹത്തെയും നിന്നൊട വെള്ളം ചൊ
ദിക്കുന്നവനെയും അറിഞ്ഞെങ്കിൽ നീ ചൊദുക്കും അവൻ നിന
ക്ക ജീവനുള്ള വെള്ളം തരികയും ചെയ്യുമായിരുന്നു ൟ വെള്ളം
കുടിക്കുന്നവൻ പിന്നയും ദാഹിക്കും ഞാൻ കൊടുക്കുന്ന വെള്ളം
കുടിക്കുന്നവന്ന പിന്നെ ദാഹിക്കയില്ല എന്ന പറഞ്ഞാറെ അവൾ
കൎത്താവെ ദാഹിക്കാതെയും ഇവിടെ വെള്ളം കൊരുവാൻ വരാ
തെയും ഇരിക്കെണ്ടതിന്ന ആ വെള്ളം ഇനിക്ക തരെണം എന്ന
അപെക്ഷിച്ചപ്പൊൾ യെശു നിന്റെ ഭൎത്താവിനെ വിളിച്ചുകൊ
ണ്ടു വരിക എന്ന കല്പിച്ചു സ്ത്രീ ഇനിക്ക ഭൎത്താവില്ല എന്ന പറഞ്ഞ
ത കെട്ട യെശു ശരിതന്നെ നിനക്ക അഞ്ചുഭൎത്താക്കന്മാർ ഉണ്ടായി
രുന്നു ഇപ്പൊഴുള്ളവൻ നിന്റെ ഭൎത്താവല്ല എന്നു പറഞ്ഞു അന
ന്തരം സ്ത്രീ കൎത്താവെ നീ ദീൎഘദൎശി എന്ന ഇനിക്ക തൊന്നുന്നു ഞ
ങ്ങളുടെ പൂൎവ്വന്മാർ ൟ ഗരിസ്സിമ്മലമെല്വെച്ച ദൈവത്തെ വ
ന്ദിച്ചുവരുന്നു നിങ്ങൾ യറുശലെം പട്ടണം ദൈവസ്ഥലമെന്ന പ
റയുന്നുവല്ലൊ സത്യം എതാകുന്നു എന്ന ചൊദിച്ചാറെ സത്യവ
ന്ദനക്കാർ പിതാവിനെ ആത്മാവിലും സത്യത്തിലും വന്ദിപ്പാനുള്ള
സമയം വരുന്നു എന്ന നീ വിശ്വസിക്ക ദൈവം ആത്മാവാകുന്നു
അവനെ വന്ദിക്കുന്നവർ അവനെ ആത്മാവിലും സത്യത്തിലും വ
ന്ദിക്കെണം എന്നത കെട്ട മശിഹ വന്നാൽ നമുക്ക സകലവും ഉ
പദെശിക്കും എന്ന സ്ത്രീ പറഞ്ഞാറെ നിന്നൊട സംസാരിക്കുന്ന
വൻ അവൻ തന്നെ എന്ന യെശു പറഞ്ഞശെഷം സ്ത്രീ കുടം വെ
ച്ച നഗരത്തിലെക്ക ഓടിപ്പൊയി കിണറ്റിന്റെ അരികിൽ ഒരു
മനുഷ്യൻ ഇരിക്കുന്നുണ്ട ഞാൻ ചൈതീട്ടുള്ളതൊക്കയും അവൻ എ
ന്നൊട പറഞ്ഞു അവൻ മശിഹയൊ അല്ലയൊ എന്ന നൊക്കു
വാൻ വരുവിനെന്ന പറഞ്ഞപ്പൊൾ അവരെല്ലാവരും വന്ന യെ
ശുവിനെ കണ്ടകുറെ ദിവസം ഞങ്ങളൊടുകൂടെ പാൎക്കെണമെന്ന
അപെക്ഷിച്ചാറെ അവൻ രണ്ടുദിവസം അവൈടെ പാൎത്തു അവ
ന്റെ ഉപദെശം കെട്ട പലരും അവനിൽ വിശ്വസിച്ചു സ്ത്രീയി
നൊട ഇവൻ ലൊകരക്ഷിതാവായ മെശിഹ എന്ന ഞങ്ങൾ നി
ന്റെ വചനം നിമിത്തമല്ല അവനിൽനിന്ന കെട്ടറികകൊണ്ട
ത്രെ വിശ്വസിക്കുന്നു എന്ന പറകയും ചെയ്തു.