ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨. പാപപ്രവെശനം.

ദൈവം ഒരു നല്ല തൊട്ടത്തെ ഉണ്ടാക്കി ആദ്യ മനുഷ്യനെ അ
തിൽ പാൎപ്പിച്ചു. ആ തൊട്ടത്തിൽ കാഴ്ചെക്ക സുന്ദരമായും ഭക്ഷണ
ത്തിന്ന യൊഗ്യമായുമുള്ള പലവിധ ഫലവൃക്ഷങ്ങൾ ഉണ്ടായിരുന്നു.
നടുവിൽ ഇരിക്കുന്ന ജീവവൃക്ഷം ഗുണദൊഷങ്ങളെ അറിയിക്കുന്ന
വൃക്ഷം ഒഴികെ വിശെഷമുള്ള മരങ്ങളെ ദൈവം മനുഷ്യന്ന കാട്ടി
അവനൊട തൊട്ടത്തിലെ മറ്റു സകല വൃക്ഷഫലങ്ങളെയും ഭക്ഷി
ക്കാം. ഗുണദൊഷങ്ങളെ അറിയിക്കുന്ന വൃക്ഷത്തിൻ ഫലം മാത്രം ഭ
ക്ഷിക്കരുത. ഭക്ഷിക്കും ദിവസം നീ മരിക്കും നിശ്ചയം എന്ന കല്പിച്ചു.

അനന്തരം മൃഗങ്ങളിൽ കൌശലമുള്ള പാമ്പ തൊട്ടത്തിൽ ചെ
ന്ന സ്ത്രീയൊട നിങ്ങൾ സകല വൃക്ഷത്തിൽനിന്നും ഭക്ഷിക്കരുത എ
ന്ന ദൈവം നിശ്ചയമായി കല്പിച്ചിട്ടുണ്ടൊ എന്ന ചൊദിച്ചപ്പൊൾ
സ്ത്രീ പറഞ്ഞു തൊട്ടത്തിലെ ഫലത്തെ ഒക്കയും ഞങ്ങൾക്ക ഭക്ഷിക്കാം
എങ്കിലും നിങ്ങൾ മരിക്കാതെ ഇരിക്കെണ്ടുന്നതിന്ന നടുവിൽ ഇരി
ക്കുന്ന ഒരു വൃക്ഷത്തിൻ ഫലത്തെ മാത്രം തൊടുകയും ഭക്ഷിക്കയും
ചെയ്യരുത എന്നു ദൈവത്തിന്റെ അരുളപ്പാടാകുന്നു. എന്നത കെ
ട്ട പാമ്പ നിങ്ങൾ മരിക്കയില്ല നിങ്ങൾ ഭക്ഷിക്കുമ്പൊഴെ നിങ്ങളു
ടെ കണ്ണുകൾ തുറക്കപ്പെടും ഗുണദൊഷങ്ങളെ അറിഞ്ഞ ദൈവത്തെ
പൊലെ ഇരിക്കും എന്നറിഞ്ഞത കൊണ്ടത്രെ ആയവൻ അതിനെ
വിരൊധിച്ചു എന്ന പറഞ്ഞപ്പൊൾ ആ വൃക്ഷത്തിൻ ഫലം കാഴ്ചക്ക
സൌന്ദൎയ്യവും ഭക്ഷണത്തിന്ന നല്ലതും ബുദ്ധിവൎദ്ധനവുമായിരിക്കും
എന്ന സ്ത്രീ കണ്ട ഫലത്തെ പറിച്ച ഭക്ഷിച്ച ഭൎത്താവിന്നും കൊടു
ത്താറെ അവനും ഭക്ഷിച്ചു. അപ്പൊൾ അവരിരുവരുടെയും കണ്ണു
കൾ തുറന്നു. അവർ നഗ്നന്മാർ എന്ന അറിഞ്ഞ അത്തിഇലകളെ കൂ
ട്ടിത്തുന്നി തങ്ങൾക്ക ഉടുപ്പുകളെ ഉണ്ടാക്കി.

പിന്നെ വൈകുന്നെരത്ത കുളിരുള്ളപ്പൊൾ ദൈവമായ യഹൊ
വ തൊട്ടത്തിൽ സഞ്ചരിച്ചാറെ ആദാമും ഭാൎയ്യയും അവന്റെ ശ
ബ്ദം കെട്ടിട്ട സന്നിധിയിൽനിന്ന ഒടി തൊട്ടത്തിലെ വൃക്ഷങ്ങളു
ടെ ഇടയിൽ ഒളിച്ചു. അപ്പൊൾ യഹൊവാ ആദാമെ നീ എവി
ടെ എന്ന വിളിച്ചു അതിന്നുത്തരമായിട്ട അവൻ തിരുശബ്ദത്തെ കെ
ട്ടു നഗ്നനാകകൊണ്ട ഞാൻ ഭയപ്പെട്ട ഒളിച്ചു എന്ന പറഞ്ഞാറെ
ദൈവം നീ നഗ്നൻ എന്ന നിന്നൊട അറിയിച്ചതാർ ഭക്ഷിക്കരുത
എന്ന ഞാൻ വിരൊധിച്ച വൃക്ഷത്തിൻ ഫലം നീ ഭക്ഷിച്ചിട്ടല്ലൊ
എന്ന ചൊദിച്ച ശെഷം ആദാം പറഞ്ഞു നീ എന്നൊട കൂടെ ഇ
രിപ്പാൻ തന്നിട്ടുള്ള സ്ത്രീ തന്നെ വൃക്ഷത്തിൻ ഫലം ഇനിക്ക തന്നു
ഞാൻ ഭക്ഷിക്കയും ചെയ്തു. അപ്പൊൾ ദൈവം സ്ത്രീയൊട നീ ചെയ്തി
ട്ടുള്ളതെന്തെന്ന ചൊദിച്ചു അതിന്ന സ്ത്രീ സൎപ്പം എന്നെ ചതിച്ചത
കൊണ്ട ഞാൻ ഭക്ഷിച്ചു എന്ന പറഞ്ഞു.

അതിന്റെ ശെഷം ദൈവം പാമ്പിനൊട പറഞ്ഞു നീ ഇതി
നെ ചെയ്തതകൊണ്ട എല്ലാ ജന്തുക്കളിലും ഞാൻ നിന്നെ ശപിക്കുന്നു.
നീ ജീവിച്ചിരിക്കുന്നവരെക്കും ഉരസ്സുകൊണ്ട നടന്ന പൊടി തിന്നും
നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും
ഞാൻ ശത്രുത്വം ഉണ്ടാക്കും. സ്ത്രീയുടെ സന്തതി നിന്റെ തലയെ ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/8&oldid=179411" എന്ന താളിൽനിന്ന് ശേഖരിച്ചത്