ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

താവിന്നായി കൊടുത്തു ആയതു കണ്ടപ്പൊൾ ജനങ്ങൾ വളരെ
ഭയപ്പെട്ട ദൈവം തന്റെ ജാതിയെ കടാക്ഷിച്ച വലിയ ദീൎഘദ
ൎശിയെ അയച്ചു എന്ന പറഞ്ഞ ദൈവത്തെ സ്തുതിക്കയും ചൈതു.

പിന്നെ യെശു ജനങ്ങളെ ദൈവവചനത്തെ ഗ്രഹിപ്പിച്ചുകൊ
ണ്ടിരിക്കുമ്പൊൾ യായിർ എന്ന പ്രമാണി വന്ന അവനെ വന്ദി
ച്ച ഗുരൊ ഇനിക്ക പന്ത്രണ്ടുവയസ്സുള്ള ഒരു ഏകപുത്രി രൊഗം
പിടിച്ച മരിപ്പാറായിരിക്കകൊണ്ട നീ ഉടനെ വന്ന അവളെ
സൌഖ്യമാക്കെണം എന്ന അപെക്ഷിച്ചാറെ യെശു അവനൊടു
കൂടെ പൊകുമ്പൊൾ ജനങ്ങൾ അവനെ ഞെരുക്കി ആ സ്ഥല
ത്ത പന്ത്രണ്ടുവൎഷം തന്റെ രക്തവാൎച്ചക്ക ധനമൊക്കയും വെറു
തെ ചിലവിട്ട ഒരു സ്ത്രീ ഉണ്ടായിരുന്നു അവൾ യെശിവിന്റെ അ
വസ്ഥ കെട്ടുവന്ന അവന്റെ വസ്ത്രം മാത്രം പിന്നിൽ നിന്ന തൊ
ടുവാൻ സംഗതി വന്നതിനാൽ രക്തവാൎച്ച ശമിച്ചു അപ്പൊൾ യെ
ശു എന്നെ തൊട്ടത ആരെന്ന ചൊദിച്ചാറെ ശൊഷ്യന്മാർ പുരുഷാ
രം നിന്നെ തിക്കി വനുന്നതുകൊണ്ട എന്നെ തൊട്ടതാരെന്ന ചൊ
ദിപ്പാൻ സംഗതി ഉണ്ടൊ എന്ന പറഞ്ഞപ്പൊൾ അപ്രകാരമല്ല
എന്നിൽനിന്ന ശക്തി പുറപ്പെട്ടത ഞാൻ അറിയുന്നു ഒരാൾ എ
ന്നെ തൊട്ടിട്ടുണ്ട എന്ന പറഞ്ഞനെരം ഉടനെ ആ സ്ത്രീ വിറെച്ചും
കൊണ്ട വന്ന നമസ്കരിച്ച സകലത്തെയും അറിയിച്ചശെഷം അ
വൻ മകളെ ദൈൎയ്യമായിരിക്ക നിന്റെ വിശ്വാസം നിന്നെ ര
ക്ഷിച്ചു സമാധാനത്തൊടെ പൊക എന്ന പറഞ്ഞു തൽക്ഷണം
പ്രമാണിയുടെ വീട്ടിൽനിന്ന ഒരാൾ വന്ന നിന്റെ മകൾ മരി
ച്ചിരിക്കുന്നു ഗുരുവിനെ വരുത്തുവാൻ ആവശ്യമില്ല എന്ന പറഞ്ഞ
ത യെശു കെട്ട അവനൊട നീ ഭയപ്പെടെണ്ട മുറ്റും വിശ്വസി
ക്ക എന്ന പറഞ്ഞ വീട്ടിലെക്ക ചെന്നസമയം എല്ലാവരും അവളെ
ക്കുറിച്ച കരഞ്ഞ വിലാപിച്ചഊഊൾ നിങ്ങൾ കരയെണ്ട അവൾ മ
രിച്ചില്ല ഉറങ്ങുന്നത്രെ എന്ന ചൊല്ലിയാറെ അവർ പരിഹസിച്ചു
അനന്തരം അവൻ പത്രൊസിനെയും യൊഹനാനെയും യാക്കൊ
ബിനെയും അവളുടെ മാതാപിതാക്കന്മാരെയും ഒഴികെ എല്ലാവ
രെയും പുറത്താക്കി കുട്ടിയുടെ കൈ പിടിച്ച ബാലെ എഴുനീൽക്ക
എന്ന കല്പിച്ചു ഉടനെ ആത്മാവ തിരിച്ചുവന്ന അവൾ എഴുനീല്ക്ക
യും ചൈതു.

൧൨ യെശു ചെയ്ത അതിശയങ്ങളുടെ
തുടൎച്ച

പിന്നെ യെശു ഒരു വനത്തിലെക്ക പൊകുമ്പൊൾ പല ദിക്കി
ൽനിന്നും ജനങ്ങൾ വന്ന അവന്റെ പിന്നാലെ ചെല്ലുന്നത ക
ണ്ടാറെ ഇവർ ഇടയനില്ലാത്ത ആടുകൾ പൊലെ ഇരിക്കുന്നു എ
ന്ന പറഞ്ഞ അവരുശ്ശ്ടെമേൽ മനസ്സലിഞ്ഞ അവരിൽ ദീനക്കാരെ
സൌഖ്യമാക്കി ദൈവവചനം പ്രസംഗിച്ചവൈകുന്നെരമായപ്പൊ
ൾ ശിഷ്യന്മാർ അരികെവന്ന ഗുരൊ ഇത വനപ്രദെശമാകകൊ
ണ്ട ചുറ്റുമുള്ള ഗ്രാമങ്ങളിലും ദെശങ്ങളിലും ചെന്ന ഭക്ഷണസാധ
നങ്ങളെ വാങ്ങുവാനായി ഇവരെ പറഞ്ഞയക്കെണം നെരവും
അധികമായി ഉണ്മാൻ അവൎക്ക എതുമില്ല എന്നറിയിച്ചാറെ യെശുG 3

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/83&oldid=179498" എന്ന താളിൽനിന്ന് ശേഖരിച്ചത്