ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

ഒരു തളികയിൽ വെച്ചു തരെണമെന്ന രാജാവിനൊട അപെ
ക്ഷിച്ചപ്പൊൾ അവൻ വളരെ വിഷാദിച്ചു എങ്കിലും സത്യം വിമി
ത്തവും മഹാജനങ്ങൾ ഉണ്ടാക നിമിത്തവും ഉടനെ യൊഹന്നാ
ന്റെ തല വെട്ടിച്ച കൊണ്ടുവന്ന ബാലസ്ത്രീക്ക കൊടുപ്പിച്ചു അവ
ൾ അത മാതാവിന്ന കൊടുത്ത ബപ്തിസ്തിന്റെ ശിഷ്യന്മാർ ശവ
മെടുത്ത പ്രെതക്കല്ലറയിൽ വെച്ച വൎത്തമാനം യെശുവിനെ അറി
യിക്കയും ചെയ്തു.

൧൫ യെശു അരുളിച്ചൈത ഉപമകൾ.

യെശു ഒരുദിവസം സമുദ്ര തീരത്തിരുന്നപ്പൊൾ അവന്റെ അ
ടുക്കൽ വളരെ ജനങ്ങൾ വന്ന കൂടിയാറെ അവൻ ഒരു പടവി
ൽ കരെറ്റി ഇരുന്ന പല കാൎയ്യങ്ങളെ ഉപമകളായി ഉപദെശിച്ച
താകുന്നു ഇത. ഒരു കൃഷിക്കാരൻ വിതെക്കുമ്പൊൾ ചില വിത്തുക
ൾ വഴിയരികെ വീണാറെ പക്ഷികൾ വന്ന അവറ്റെ തിന്നുക
ളഞ്ഞു ചിലത മണ്ണ കുറവുള്ള പാറ സ്ഥലത്ത വീണു ഉടനെ മുള
ച്ച സൂൎയ്യനുദിച്ചപ്പൊൾ വാടി വര മണ്ണിൽ താഴായ്കകൊണ്ട ഉണ
ങ്ങിപ്പൊകയും ചെയ്തു. ചിലത മുള്ളുകളുടെ ഇടയിൽ വീണു മുള്ളു
കളും കൂടെ വളൎന്ന അതിക്രമിച്ചു ഞാറ ഞെരുക്കിക്കളഞ്ഞു. ചിലത
നല്ല നിലത്തിൽ വീണു മുളച്ച വൎദ്ധിച്ച ൩൦. ൬൦. ൧൦൦. മടങ്ങൊ
ളവും ഫലം തന്നു. കെൾപ്പാൻ ചെവിയുള്ളവൻ കെൾക്കട്ടെ എ
ന്ന പറഞ്ഞു. പിന്നെ ശിഷ്യന്മാർ ഇതിന്റെ പൊരുൾ ചൊദിച്ച
പ്പൊൾ അവൻ അവരൊട, വിത്ത ദൈവ വചനമാകുന്നു ചില
ർ ൟവചനം കെട്ട ഉടനെ അൎത്ഥം ഗ്രഹിക്കാതെ ഇരിക്കുമ്പൊ
ൾ പിശാച ഇവർ വിശ്വസിച്ച രക്ഷ പ്രാപിക്കരുത എന്ന വെച്ച
ഹൃദയത്തിൽ വിതച്ചിട്ടുള്ള വാക്ക എടുത്തകളയുന്നു. ആയവരത്രെ
വഴിയരികെ ഉള്ളവർ. ചിലർ വചനത്തെ കെൾക്കുമ്പൊൾ പെ
ട്ടന്ന സന്തൊഷത്തൊടും കൂടെ കൈക്കൊള്ളുന്നു. അന്തരത്തിൽ വെ
രില്ലാതെ ക്ഷണികന്മാരാകകൊണ്ട വചനനിമിത്തം വിരൊധവും
ഹ്ംസയും ജനിച്ചാൻ വെഗത്തിൽ ഇടറി വലഞ്ഞ പിൻവാങ്ങി
പ്പൊകും. ഇവർ പാരമെൽ വിതച്ചതിന്ന ഉക്കും. ചിലർ വചന
ത്തെ കെട്ടുകൊണ്ട ശെഷം ലൊകചിന്തയും ധനാദി മായയും ഇ
ഹലൊക സുഖ മൊഹങ്ങളും മനസ്സിൽ പുക്ക വചനത്തെ ഞെരു
ക്കി നിഷ്ഫലമാക്കുന്നു. ആയവർ മുള്ളുകളിലെ വിത്തു തന്നെ പി
ന്നെ വചനം കെട്ട ഗ്രഹിച്ച നല്ല മനസ്സിൽ വെച്ചു സൂക്ഷിക്കുന്ന
വർ നല്ല നിലത്തിലെ വിതയാകുന്നു അവർ ക്ഷാന്തിയൊടെ നൂ
റൊളം ഫലം തരികയും ചെയ്യുന്നു.

അവൻ മറ്റൊരു ഉപമ അവൎക്ക പറഞ്ഞ കാണിച്ചു സ്വൎഗ്ഗരാ
ജ്യം തന്റെ വയലിൽ നല്ല വിത്തുവിതച്ച മനുഷ്യനൊട തുല്യമാ
കുന്നു. ജനങ്ങൾ ഉറങ്ങുമ്പൊൾ ശത്രു വന്ന കൊതമ്പത്തിന്നിട
യിൽ കളകളെ വിതച്ചു പൊയി കളഞ്ഞു. ഞാറ വളൎന്നപ്പൊൾ ക
ളകളും കൂടി മുളച്ചു വളൎന്നത പണിക്കാർ കണ്ടാറെ യജമാന
ന്റെ അരികെ ചെന്ന നിന്റെ വയലിൽ നല്ല വിത്ത വിതച്ചി
ല്ലയി കളകൾ എവിടെനിന്നുണ്ടായി എന്ന ചൊദിച്ചതിന്ന അ
വൻ ശത്രു വന്ന അതിനെ ചെയ്തു. എന്ന കല്പിച്ചു. അതിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/86&oldid=179502" എന്ന താളിൽനിന്ന് ശേഖരിച്ചത്