ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

ശെഷം അവറ്റെ പറിച്ചു കളെവാൻ നിനക്ക മനസ്സുണ്ടൊ എ
ന്നന്വെഷിച്ചാറെ യജമാനൻ കളകളെ പറിക്കുമ്പൊൾ ഞാറി
ന്റെ വെരുകൾക്കും ഛെദംവരുംരണ്ടുംകൂടെ കൊയ്ത്തൊളംവളര
ട്ടെ കൊയ്ത്തകാലത്ത ഞാൻ മൂരൂന്നവരൊട മുമ്പെ കളകളെ പറിച്ച
ചുടുവാനും കൊതമ്പ കളപ്പുരയിൽ കൂട്ടുവാനും കല്പിക്കും എന്നതു
കെട്ടാറെ ശിഷ്യന്മാർ ൟ ഉപമയുടെ പൊരുളും ഞങ്ങളൊട തെ
ളിയിച്ചറിയിക്കെണം എന്ന അപെക്ഷിച്ചപ്പൊൾ അവൻ അവ
രൊട നല്ല വിത്ത വിതെക്കുന്നവൻ മനുഷ്യപുത്രൻ വയൽ ലൊ
കവും നല്ല വിത്ത രാജ്യത്തിന്റെ മക്കളും കളകൾ ദിഷ്ടന്റെ മ
ക്കളും അവരെ വിതച്ച ശത്രു പിശാചും കൊയ്ത്തുകാലം ലൊകാവ
സാനവും കൊയ്ത്തുകാർ ദൈവദൂതന്മാരും ആകുന്നു കളകളെ അ
ഗ്നിയിൽ ഇട്ട ചുടീക്കുന്ന പ്രകാരം ലോകാവസാനത്തിങ്കൽ മനുഷ്യ
പുത്രൻ തന്റെ ദൂതന്മാരെ അയച്ച വിരുദ്ധങ്ങളെയും അക്രമങ്ങ
ളെയും ചെയ്തുവരെ എല്ലാവരെയും കൂട്ടി അഗ്നിചൂളയിൽ ഇടിയി
ക്കും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും നീതിമാന്മാർ ത
ങ്ങളുടെ പിതൃരാജ്യത്തിൽ സൂൎയ്യനെ പൊലെ ശൊഭിക്കും എന്ന
പറഞ്ഞു.

൧൬ യെശുവിന്റെ ഉപമകളുടെ തുടൎച്ച

വെറെ ഒരു ഉപമ. സ്വൎഗ്ഗരാജ്യം ഒരു കടുക മണിയൊട സ
മമാകുന്നു. ആയത ഒരു മനുഷ്യൻ തന്റെ വയലിൽ വിതച്ച സ
കല വിത്തുകളിലും ചെയ്യിയതാകുന്നു എങ്കിലും അത വളൎന്ന പക്ഷി
കൾക്ക കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം ഒരു വലിയ വൃക്ഷ
മായി തീരുന്നു എന്ന പറഞ്ഞു. പിന്നെയും സ്വൎഗ്ഗരാജ്യം പുളിച്ച
മാവിനൊട സദൃശമാകുന്നു. ഒരു സ്ത്രീ ആയതിനെ എടുത്ത മൂന്നു
പറ മാവ സകലവും പുളിക്കുവൊളം അടക്കി വെച്ചു. സ്വൎഗ്ഗരാജ്യം
ഒരു നൊലത്ത ഒളിച്ചു വെച്ച നിക്ഷെപത്തൊട സദൃശമാകുന്നു ആ
യ്തിനെ ഒരു മനുഷ്യൻ കണ്ട സന്തൊഷത്തൊടെ പൊയി സക
ലവും വിറ്റ ആ നിലം വാങ്ങുന്നു. പിന്നെയും സ്വൎഗ്ഗരാജ്യം നല്ല
മുത്തുകളെ അന്വെഷിക്കുന്ന കച്ചവടക്കാരന്ന സമമാകുന്നു അവൻ
വില എറിയ മുത്തു കണ്ടാറെ തനിക്കുള്ളതൊക്കയും വിറ്റ അത വാ
ങ്ങുന്നു. പിന്നെയും സ്വൎഗ്ഗരാജ്യം ഒരു വലക്കു സമമാകുന്നു വല ക
ടലിൽ ഇട്ട പല വിധമുള്ള മത്സ്യങ്ങളകപ്പെട്ട ശെഷം കരക്ക വ
ലിച്ച കരെറ്റി നല്ലവറ്റെ പാത്രങ്ങളിലാക്കി ആകത്തവറ്റെ ക
ളയുന്നു ദൈവദൂതർ അപ്രകാരം തന്നെ ലൊകാവസാനത്തിങ്കൽ
പുറപ്പെട്ട നീതിമാന്മാരുടെ ഉടയിൽനിന്ന ദുഷ്ടന്മാരെ വെർതി
രിച്ച അഗ്നിചൂളയിൽ ഇടും അവിടെ കരച്ചിലും പല്ലുകടിയുമുണ്ടാ
കും.

സ്വൎഗ്ഗരാജ്യം ഒരു വീട്ടെജമാനനൊട സമമാകുന്നു. അവൻ
രാവിലെ പുറപ്പെട്ട പണിക്കാരെ വിളിച്ച ആളൊന്നക്ക ഒരൊ
പണം ദിവസക്കൂലി നിശ്ചയിച്ച മുന്തിരിങ്ങാതൊട്ടത്തിൽ വെല
ചെയ്വാനായി പറഞ്ഞയച്ചു പിന്നെ ഉമ്പതാം മണി നെരം പുറ
പ്പെട്ട ചന്തസ്ഥലത്ത വെറുതെ നിൽക്കുന്നവരെ കണ്ടു നിങ്ങളും
എന്റെ മുന്തിരിങ്ങാതൊട്ടത്തിൽ വെലക്ക പൊകുവിൻ മൎയ്യാദ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/87&oldid=179503" എന്ന താളിൽനിന്ന് ശേഖരിച്ചത്