ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

പ്രകാരം കൂലി തരാം എന്ന അവരെയും പറഞ്ഞയച്ചു പന്ത്രണ്ടാം
മണിനെരംവും മൂന്നാം മണിനെരവും അപ്രകാരംതന്നെ വെലക്കാ
രെ വിളിച്ചയച്ച തൊട്ടത്തിൽ പണിചെയ്യിച്ചു. പിന്നെ അഞ്ചാം മ
ണിനെരം അവൻ പുറപ്പെട്ട വെറുതെ പാൎക്കുന്നവരെ കണ്ടു നി
ങ്ങൾ പകൽ മുഴുവനെ ഇവിടെ വെറുതെ നിൽക്കുന്നതെന്ത എന്ന
ചൊദിച്ചാറെ ആരും ഞങ്ങളെ വിളിക്കായ്കകൊണ്ടാകുന്നു എന്നത
കെട്ട അവൻ നിങ്ങളും എന്റെ മുന്തിരിങ്ങാതൊട്ടത്തിൽ പൊയി
വെല എടുക്ക ന്യായമുള്ളത തരാം എന്ന ആവരെ കല്പിച്ചയക്കയും
ചെയ്തു. വൈകുന്നെരത്ത യജമാനൻ തന്റെ സെവകനൊട നീ
പണിക്കാരെ വിളിച്ച എല്ലാവൎക്കും ഒരുപൊലെ കൂലി കൊടുക്ക എ
ന്ന കല്പിച്ചാറെ അഞ്ചാം മണിക്ക വന്നവൎക്ക ഒരൊ പണം കൊടു
ക്കുന്നത രാവിലെ വന്നവർ കണ്ടപ്പൊൾ തങ്ങൾക്ക അധികം കി
ട്ടും എന്ന വിചാരിച്ച നിശ്ചയിച്ച ഒരൊ പണം തങ്ങളും വാങ്ങി
യാറെ അവർ യജമാനനെ നൊക്കി വെറുത്ത ൟപിമ്പെ വന്ന
വർ ഒരു മണിനെരം മാത്രം പണി എടുത്തു നീ ഇവരെ പകല
ത്തെ ഭാരവും വെയിലും സഹിച്ചിട്ടുള്ള ഞങ്ങളൊട സമമാക്കിയ
ല്ലൊ എന്ന പറഞ്ഞാറെ അവൻ ഒരുത്തനൊട സ്നെഹിത ഞാൻ
നിനക്ക അന്യായം ചെയ്യുന്നില്ല എന്നൊട കൂലിക ഒരു പണം സ
മ്മതിച്ചില്ലയൊ നിനക്കുള്ളത വാങ്ങി നീ പൊയ്ക്കൊൾക നിനക്ക
തന്നത പൊലെ പിൻ വന്നവന്നും കൊടുപ്പാൻ ഇനിക്ക മനസ്സാ
കുന്നു ഇനിക്കുള്ളതകൊണ്ട എന്റേ ഇഷ്ടപ്രകാരം ചെയ്‌വാൻ ഇ
നിക്ക അധികാരമില്ലയൊ എന്റെ കൃപ നിമിത്തം നിനക്ക അ
സൂയ ജനിക്കുന്നുവൊ എന്ന പറഞ്ഞു. ഇപ്രകാരം പിമ്പുള്ളവർ മു
മ്പുള്ളവരായും മുമ്പുള്ളവർ പിമ്പുള്ളവരായും ഇരിക്കും വിളിക്കപ്പെ
ട്ടവർ പലരും തിരിഞ്ഞെടുക്കപ്പെട്ടവരൊ ചുരുക്കം തന്നെ.

൧൭ യെശുവിന്റെ ഉപമകളുടെ തുടൎച്ച

പിന്നെ പല ചുങ്കക്കാരും പാപികളും അവന്റെ വചനങ്ങ
ളെ കെൾപ്പാൻ അരികെ വന്നപ്പൊൾ പറീശന്മാരും ശാസ്ത്രികളും
ഇവൻ പാപികളെ കൈയ്ക്കൊണ്ട അവരൊട കൂടെ ഭക്ഷിക്കുന്നു
വെന്ന ദുഷിച്ചു പറഞ്ഞത കെട്ടു അവൻ നിങ്ങളിൽ ഒരുത്തന്ന
നൂറ ആടുണ്ടായി അവറ്റിൽ ഒന്ന തെറ്റിപ്പൊയാൽ അവൻ
തൊണ്ണൂറ്റൊമ്പതും വിട്ട തെറ്റിപ്പൊയതിനെ കാണുവൊളം അ
ന്വെഷിക്കുന്നില്ലയൊ കണ്ടുകിട്ടിയാൽ സന്തൊഷിച്ച ചുമലിൽ
വെച്ച വീട്ടിലെക്ക കൊണ്ടുവന്ന സ്നെഹിതന്മാരെയും സമീപസ്ഥ
ന്മാരെയും വിളിച്ച കാണാത്ത ആടിനെ കണ്ടു കിട്ടിയതിനാൽ സ
ന്തൊഷിപ്പിൻ എന്ന പറകയൊല്ലയൊ അപ്രകാരം തന്നെ അനുത
പിപ്പാൻ ആവിശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത നീതിമാന്മാരെകാ
ൾ അനുതാപം ചെയ്യുന്ന ഒരു പാപിയെക്കുറിച്ച സ്വൎഗ്ഗത്തിൽ സ
ന്തൊഷമുണ്ടാകുമെന്ന ഞാൻ പറയുന്നു എന്ന കല്പിച്ചു. പിന്നെ
ഒരു സ്ത്രീ പത്തു വെള്ളിക്കാശുണ്ടായി അവറ്റിൽ ഒന്ന കാണാ
തെ പൊയാൽ ഒരു വിളക്ക കൊളുത്തി വീട അടിച്ചവാരി അത
കണ്ടുകിട്ടുവൊളം താല്പൎയ്യത്തൊടെ അന്വെഷിക്കാതിരിക്കുമൊ ക
ണ്ടു കിട്ടിയാൽ സ്നെഹിതമാരെയും അയൽക്കാരത്തികളെയും വി

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/88&oldid=179504" എന്ന താളിൽനിന്ന് ശേഖരിച്ചത്