ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൩

ളീച്ച കാണാത്ത വെള്ളികാശ കണ്ടു കിട്ടിയതുകൊണ്ട സന്തൊഷി
പ്പിൻ എന്ന പറകയില്ലയൊ അപ്രകാരം തന്നെ അനുതാപം
ചെയ്യുന്ന പാപിയെക്കുറിച്ച ദൈവദൂതന്മാർ സന്തൊഷിക്കും എന്ന
ഞാൻ നിങ്ങളൊട പറയുന്നു.

പിന്നെയും ഒരു മനുഷ്യന്ന രണ്ട പുത്രന്മാർ ഉണ്ടായിരുന്നു അ
വരിൽ ഇളയവൻ പിതാവിനൊട അച്ശ മുതലിൽ എന്റെ ഒഹ
രി ഇനിക്ക തരെണമെന്ന അപെക്ഷിച്ചപ്പൊൾ അച്ശൻ തന്റെ
ധനം അവൎക്ക പകുത്ത കൊടുത്തു അല്പകാലം കഴിഞ്ഞാറെ ഇളയ
വൻ തന്റെ മുതൽ ഒക്കെ എടുത്തു ദൂരദെശത്ത പൊയി ദുൎന്നട
പ്പകൊണ്ട സകലവും നഷ്ടമാക്കിയ ശെഷം ആ ദെശത്ത മഹാ
ക്ഷാമം വന്നതിനാൽ വളരെ ഞെരുങ്ങി ആ ദെശത്തുള്ള പുരവാ
സികളിൽ ഒരുത്തനൊട ചെൎന്നു ആയവൻ പന്നികളെ മെപ്പാൻ
അവനെ വയലിൽ അയച്ചു പന്നുകൾ തിന്നുന്ന തവിടകൾകൊ
ണ്ട വയറ നിറച്ചുകൊൾവാൻ ആഗ്രഹിച്ചു എങ്കിലും അതും അ
വന്ന കിട്ടിയില്ല അങ്ങിനെൻ ഇരിക്കുമ്പൊൾ അവൻ അച്ശന്റെ
എത്ര പണിക്കാൎക്ക അന്നവസ്ത്രം മതിയാവൊളം ഉണ്ട ഞാനൊ വി
ശപ്പുകൊണ്ട നശിച്ചു പൊകുന്നു ഞാൻ അച്ശന്റെ അടുക്കൽ പൊ
യി സ്വൎഗ്ഗത്തിന്നും നിനക്കും വിരൊധമായി പാപം ചെയ്തിരിക്കു
ന്നു ഇനിമെൽ മകൽ എന്ന എന്നെ വിളിപ്പാൻ ഞാൻ യൊഗ്യന
ല്ല വെലക്കാരിൽ ഒരുത്തനെ പൊലെ എന്നെ വിചാരിക്ക എന്നെ
ല്ലാം പറയും എന്ന നിശ്ചയിച്ച യാത്രയായി. ദൂരത്തനിന്ന അച്ശ
ൻ അവനെ കണ്ട മനസ്സലിഞ്ഞ ഒടിച്ചെന്ന കെട്ടിപ്പിടിച്ച ചുംബി
ച്ചാറെ അവൻ അച്ശ സ്വൎഗ്ഗത്തിന്നും നിനക്കും വൊരൊധമായി
ഞാൻ പാപം ചെയ്തിരിക്കുന്നു ഇനിമെൽ എന്നെ മകൻ എന്ന വി
ളിപ്പാൻ യൊഗ്യനല്ല വെലക്കാരിൽ ഒരുവനെപ്പൊലെ എന്നെ വി
ചാരിക്ക എന്ന ചൊന്നതു കെട്ട അച്ശൻ പണിക്കാരെ വിളിച്ച വി
ശെഷ വസ്ത്രങ്ങളെ കൊണ്ടുവന്ന ഇവനെ ഉടുപ്പിച്ച കൈവിരല്ക്ക
മൊതിരവും കാലുകൾക്കു ചെരിപ്പുകളും ഇടുവിച്ച തടിച്ച കാളക്കുട്ടി
യെകൊന്ന പാകം ചെയ്‌വിൻ നാം ഭക്ഷിച്ച സന്തൊഷിക്ക എ
ന്റെ മകനായ ഇവൻ മരിച്ചിരുന്നു തിരികെ ജീവിച്ചുമിരിക്കുന്നു
കാണാതെ പൊയവനായിരുന്നു ഇപ്പൊൾ കണ്ടെത്തി എന്ന പ
റഞ്ഞു ഭക്ഷിച്ച സ്ന്തൊഷിച്ചുതുടങ്ങി.

൧൮ ധനവാനും ദരിദ്രനായ ലാസരും.

ധനവാനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു അവൻ നെരി
യ വസ്ത്രം ധരിച്ച സുഖഭൊഗങ്ങളിൽ രസിച്ച ദിവസം കഴിച്ച
പൊന്നു ദരിദ്രനായ ലാസർ എന്നൊരുവൻ സൎവ്വാംഗം വ്രണപ്പെ
ട്ട വലഞ്ഞു ധനവാന്റെ ഭക്ഷണകഷണങ്ങൾ കൊണ്ട വയറു നി
റപ്പാൻ ആഗ്രഹിച്ചു വാതിൽകൽ കിടന്നു അത്രയുമല്ല നായ്ക്കൾ വ
ന്ന അവന്റെ വ്രണങ്ങൾ നക്കിക്കൊണ്ടിരുന്നു. അല്പകാലം കഴി
ഞ്ഞ ദരിദ്രൻ മരിച്ചപ്പൊൾ ദൈവദൂതന്മാർ അവനെ അബ്രഹാമി
ന്റെ മാൎവ്വിടത്തിലെക്ക കൊണ്ടുപൊയി. പിന്നെ ധനവാനും മരി
ച്ചു പാതാളത്തിൽ ഇരുന്ന മഹാ ദുഃഖ പരവശനായി മെല്പട്ടു
നൊക്കി അബ്രഹാമിനെയും അവന്റെ മാൎവ്വിടത്തിൽ ഇരിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/89&oldid=179505" എന്ന താളിൽനിന്ന് ശേഖരിച്ചത്