ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തെക്കും നീ അവന്റെ മടമ്പ ചതെക്കും എന്നു കല്പിച്ചു അപ്പൊൾ
ദൈവം സ്ത്രീയൊട നിനക്ക ഗൎഭധാരണത്തെയും ദുഃഖത്തെയും
ഞാൻ ഏറ്റവും വൎദ്ധിപ്പിക്കും. നീ വെദനയൊട പൈതങ്ങ
ളെ പ്രസവിക്കും. നിന്റെ ഇഛ ഭൎത്താവിന്ന താണിരിക്കയും അ
വൻ നിന്റെ മെൽ വാഴുകയും ചെയ്യും എന്ന കല്പിച്ചു. പിന്നെ ആ
ദാമിനൊട നീ ഭാൎയ്യയുടെ വാക്ക അനുസരിച്ച എന്റെ വാക്കി
നെ തള്ളികളഞ്ഞ ആ ഫലം ഭക്ഷിച്ചതുകൊണ്ട നിന്റെ നിമിത്തം
ഭൂമിക്കു ശാപം സംഭവിച്ചു നിന്റെ ആയുസ്സുള്ള നാളൊക്കയും ദുഃഖ
ത്തൊടു കൂടെ അതിൻ‌ഫലത്തെ നീ ഭക്ഷിക്കയും അത നിനക്ക മുള്ളു
കളെയും കാരകളെയും മുളപ്പിക്കും. നീ പൊടിയാകുന്നു പൊടി
യിൽ പിന്നെയും ചെരുകയും ചെയ്യും നിന്റെ മുഖത്തിന്റെ വിയ
ൎപ്പൊട കൂടി നീ അപ്പം ഭക്ഷിക്കും എന്ന ശാസിക്കയും ചെയ്തു. പി
ന്നെ അവരെ തൊട്ടത്തിൽ‌നിന്ന പുറത്താക്കി ജീവവൃക്ഷത്തിന്റെ
വഴിയെ കാക്കെണ്ടതിന്ന എല്ലാടവും തിരിഞ്ഞ മിന്നുന്ന അഗ്നി വാ
ളെ ധരിക്കുന്ന ഖരുബിമാരെ സ്ഥാപിക്കയും ചെയ്തു.

൩. സഹോദര നിഗ്രഹം.

ആദാമിന്റെ പുത്രന്മാരിൽ ജ്യെഷ്ഠനായ കായിൻ കൃഷിക്കാരനും
അനുജനായ ഹബെൽ ഇടയനുമായി തീൎന്നു. ഒരു ദിവസം ഇരി
വരും ബലികഴിപ്പാൻ വന്നപ്പൊൾ കായിൻ കൃഷിഫലങ്ങളെയും
ഹബെൽ ആട്ടിങ്കൂട്ടത്തിലുള്ള കടിഞ്ഞൂൽ കുട്ടികളെയും കൊണ്ടുവ
ന്ന വെച്ചു അപ്പൊൾ യഹൊവ വിശ്വാസമുള്ള ഹബെലിന്റെ കാ
ഴ്ചയിൽ ആദരിച്ചു കായിന്റെ ബലിയെ നിരസിച്ചു. കഠിനമുള്ളവ
നും അസൂയക്കാരനുമായ കായിൻ അതിനെ കണ്ടപ്പൊൾ ഏറ്റവും
കൊപിച്ച മുഖപ്രസാദം കൂടാതെ നിന്നു എന്തിന്ന കൊപം ഉണ്ടാ
കുന്നു എന്തിന്ന നിന്റെ മുഖം ക്ഷീണിക്കുന്നു നീ നന്മ ചെയ്യുന്നു എ
ങ്കിൽ ഗുണം ഉണ്ടാകയില്ലയൊ തിന്മ ചെയ്താൽ പാപം വാതില്ക്കൽ
കിടക്കയും നിന്റെ മെൽ ആഗ്രഹം വെക്കയും ചെയ്യുന്നുവല്ലൊ (ആ
യതിനെ നീ അടക്കെണം) എന്നിപ്രകാരം യഹൊവ പറഞ്ഞത കാ
യിൻ കെട്ടു പിന്നെ അനുജനൊട സ്നെഹമായി സംസാരിച്ചു എങ്കി
ലും പറമ്പിൽ വെച്ച അവനെ കൊല്ലുകയും ചെയ്തു.

അനന്തരം യഹോവ നിന്റെ അനുജനായ ഹബേൽ എവി
ടെ എന്നചൊദിച്ചതിന്ന ഞാൻ അറിയുന്നില്ല അനുജന്റെ കാവല്ക്കാ
രൻ ഞാനൊ എന്ന കായിൻ പറഞ്ഞാറെ യഹൊവ നീ എന്തുചെ
യ്തു നിന്റെ അനുജന്റെ രക്തം നിലത്തുനിന്ന എന്നൊട നിലവിളി
ക്കുന്നു സഹൊദരനിഗ്രഹം കൊണ്ടരക്തം കുടിച്ചിട്ടുള്ള ഭൂമിയിൽനി
ന്ന നീ ശപിക്കപ്പെട്ടവനാകുന്നു കൃഷിചെയ്യുമ്പൊൾ അത തന്റെ
ഗുണം നിനക്ക തരികയില്ല ഭൂമിയിൽ ഉഴലുന്നവനും അലയുന്നവനു
മാകും എന്ന കല്പിച്ചപ്പൊൾ കായിൻ ദൈവത്തൊട പറഞ്ഞു എ
ന്റെ പാപം ക്ഷമിപ്പാൻ കഴിയാത്തവണ്ണം വലിയതാകുന്നു ഇ
പ്പൊൾ കാണുന്നവൻ എല്ലാം എന്നെ കൊല്ലും. എന്നാറെ യഹൊ
വ അതരുത എന്ന പറഞ്ഞ ഒരുത്തനും അവനെ കൊല്ലാതെ ഇരി
പ്പാൻ മുഖത്ത ഒര അടയാളം വെക്കയും ചെയ്തു.

അതിന്റെ ശേഷം കായിൻ ഭാൎയ്യയൊടും പുത്രനൊടും കൂടെ


A 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/9&oldid=179412" എന്ന താളിൽനിന്ന് ശേഖരിച്ചത്