ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

ൎഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും പിന്നെ വന്നു കുരിശ എടുത്തു എ
ന്റെ പിന്നാലെ വരിക എന്നു പറഞ്ഞശെഷം അവന്ന വളരെ
ധനമുണ്ടാകകൊണ്ട അത്യന്തം വിഷാദിച്ച പോയികളകയും
ചെയ്തു. അപ്പോൾ യേശു തന്റെ ശിഷ്യന്മാരോട ധനവാന്മാർ
ദൈവരാജ്യത്തിൽ പ്രവെശിക്കുന്നത മഹാ പ്രയാസം ധനവാൻ
ദൈവരാജ്യത്തിലെക്ക കടക്കുന്നതിനേക്കാൾ ഒട്ടകം ഒരു സൂചി
ക്കുഴയിൽ കൂടി കടക്കുന്നത ഏറ്റവും എളുപ്പം തന്നെ എന്നു പറ
ഞ്ഞു ശിഷ്യന്മാർ അതിശയിച്ചപ്പൊൾ അവൻ മനുഷ്യരാൽ കഴി
യാത്തത ദൈവത്താൽ കഴിയും എന്നു പറഞ്ഞു.

ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സഖായി യേശു
യറുശലെമിലെക്ക യാത്രയായി യറിഖൊ പട്ടണത്തിൽ കൂടി വ
രുമെന്നറിഞ്ഞു അവനെ കാണ്മാൻ ആഗ്രഹിച്ച പുരുഷാരം നിമി
ത്തവും താൻ ചെറിയവാകയാലും കഴിക ഇല്ല എന്നു വിചാരി
ച്ച മുമ്പിൽ ഒടി വഴി സമീപത്തുള്ള ഒരു കാട്ടത്തിവൃക്ഷത്തിന്മെൽ
കരെറിയിരുന്നപ്പൊൾ യേശു വന്നു മേല്പെട്ടു നോക്കി അവനെക
ണ്ട സഖായി നീ വേഗം ഇറങ്ങിവാ ഞാൻ ഇന്ന നിന്റെ വീ
ട്ടിൽ പ്രവേശിക്കെണ്ടാതാകുന്നു എന്ന പറഞ്ഞത കെട്ടാറെ അവ
ൻ വെഗ ത്തിൽ ഇറങ്ങി ചെന്നു സന്തോഷത്തൊടെ അവനെ
കൈക്കൊണ്ടു ഇതു കണ്ടവർ അവൻ പാപിയുടെ വീട്ടിൽ പാപി
കളൊടും കൂടി പാൎപ്പാൻ പൊയെന്ന ദുഷിച്ചു പറഞ്ഞു എന്നാ
റെ സഖായി കൎത്താവെ എന്റെ ദ്രവ്യങ്ങളിൽ പാതി ഞാൻ ദരി
ദ്രൎക്ക കൊടുക്കുന്നു വല്ലതും അന്യായമായി വാങ്ങീട്ടുണ്ടെങ്കിൽ ആ
യതിൽ നാലിരട്ടി തിരികെ കൊടുക്കുന്നു എന്ന പറഞ്ഞപ്പൊൾ
യെശു ഇവനും അബ്രഹാമിന്റെ പുത്രനാകകൊണ്ട ഇന്ന ൟ
വീട്ടിന്ന രക്ഷവന്നു കാണാതെ പൊയതിനെ അന്വെഷിച്ച ര
ക്ഷിപ്പാൻ മനുഷ്യപുത്രൻ വന്നിരിക്കുന്നു എന്ന പറഞ്ഞ പൊക
യും ചെയ്തു.

൨൦ ദയയുള്ളവനായ ശമറിയകാ
രനും നിൎദ്ദയനായ ലെവക്കാരനും.

ആ സമയത്ത ഒരു ശാസ്ത്രി യെശുവിനൊട ഗുരൊ നിത്യജീവ
നെ അനുഭവിക്കെണ്ടതിന്ന ഞാൻ എന്തചെയ്യെണ്ടു എന്നു പരീ
ക്ഷിപ്പാൻ ചൊദിച്ചാറെ വെദപുസ്തകത്തിൽ എന്തെഴുതിയിരിക്കു
ന്നു നീ എന്ത വായിച്ചറിയുന്നു എന്ന ചൊദിച്ചപ്പൊൾ ശാസ്ത്രി നി
ന്റെ ദൈവമായ കൎത്താവിനെ പൂൎണ്ണാത്മനശക്തികൾകൊണ്ടും
അയല്ക്കാരനെ തന്നെ പൊലെയും സ്നെഹിക്കെണം എന്നുരച്ചനെ
രം യെശു നീ പറഞ്ഞത സത്യം തന്നെ അപ്രകാരം ചെയ്താൽ നീ
ജീവിക്കും എന്ന കല്പിച്ച ശെഷം അവൻ തന്നെത്താൻ നീതിമാ
നാക്കുവാൻ വിചാരിച്ച എന്റെ അയല്ക്കാരനാരെന്ന ചൊദിച്ചതി
ന്ന യെശു ഒരു മനുഷ്യൻ യരുശലെമിൽനിന്ന യറിഖൊ പട്ടണ
ത്തിലെക്ക യാത്രയായപ്പൊൾ കള്ളന്മാർ അവനെ പിടിച്ചടിച്ച കു
ത്തി ചവിട്ടി വസ്ത്രമഴിച്ചും കയ്ക്കലുള്ളത പറിച്ചും പ്രാണ സങ്കടം
വരുത്തി വിട്ടുപൊയി കളഞ്ഞു. പിന്നെ ഒരു ആചാൎയ്യൻ ആ വ
H

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/91&oldid=179507" എന്ന താളിൽനിന്ന് ശേഖരിച്ചത്