ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൬

ഴി വന്ന അവനെ ചൊരയിൽ മുഴുകിയവനായി കണ്ടു കടന്നു
പൊയി. അതിന്റെശെഷം ഒരു ലെവിയനും അതിലെ വ
ന്ന അവനെ കണ്ടു കടന്നു പൊയി ഒടുക്കം ഒരു ശമറിയക്കാരൻ
വന്ന അവനെ കണ്ടു കൃപ വിചാരിച്ച അരികെ ചെന്ന മുറിവു
കളിൽ എണ്ണയും വീഞ്ഞയും പകൎന്ന കെട്ടി തന്റെ കഴുതമെൽ ക
രെറ്റി വഴിയമ്പലത്തിലെക്ക കൊണ്ടുപൊയി രക്ഷിച്ച പിറ്റെ
ദിവസം യാത്രയായപ്പൊൾ, വഴിയമ്പലക്കാരൻപക്കൽ രണ്ട വെ
ള്ളിക്കാശ കൊടുത്ത, ഇവനെ നല്ലവണ്ണം രക്ഷിക്കെണം ഇതിൽ അ
ധികം വല്ലതും ചിലവായിഎങ്കിൽ തിരിച്ച വന്നാൽ ഞാൻ തരാം
എന്ന പറഞ്ഞ പുറപ്പെട്ട പൊകയും ചെയ്തു. ഇങ്ങിനെ കള്ളന്മാരു
ടെ കയ്ക്കലകപ്പെട്ട മനുഷ്യന്റെ അയല്ക്കാരൻ ആ മൂവരിൽ ആ
രെന്ന ശാസ്ത്രിയൊട യെശു ചൊദിച്ചാറെ, കൃപ ചെയ്തവൻ എന്ന
ചൊല്ലിയതിന്ന സത്യം നീയും പൊയി അപ്രകാരം ചെയ്ക എന്ന
കല്പിച്ചു.

അനന്തരം യെശു വെറൊ ഒരു കഥയെ പറഞ്ഞറിയിച്ചു ഒരു
രാജാവ ശുശ്രൂഷക്കാരുടെ കണക്ക നൊക്കിയപ്പൊൾ പതിനായി
രം റാത്തൽ വെള്ളികടമ്പെട്ട ഒരുവൻ വന്ന കണ്ടാറെ, കടം തീ
ൎപ്പാൻ വകയില്ലായ്കകൊണ്ട രാജാവ ഭാൎയ്യാപുത്രന്മാരെയും വിറ്റ
ൟ കടം തീൎക്ക എന്ന കല്പിച്ചാറെ, അവൻ സാഷ്ടാംഗമായി നമ
സ്കരിച്ച സകലവും തീൎപ്പാൻ വക കാണുവൊളം ക്ഷമിക്കെണമെ
ന്ന വളരെ അപെക്ഷിച്ചപ്പൊൾ രാജാവിന്ന കൃപ തൊന്നി കടം
എല്ലാം എളച്ചു കൊടുത്ത വിട്ടയക്കയും ചെയ്തു. ആശുശ്രൂഷക്കാര
ൻ പുറത്തു ചെന്ന തനിക്ക നൂറു വെള്ളി കടം കൊടുപ്പാനുള്ള ഒ
രുവനെ കണ്ട തൊണ്ണയിൽ പിടിച്ച നീ വാങ്ങിയ കടം തീൎക്ക എ
ന്ന പറഞ്ഞപ്പൊൾ ആയവൻ കാല്കൽ വീണ നമസ്കരിച്ച സകല
വും തീൎപ്പാൻ വക കാണുവൊളം ക്ഷമിക്കെണമെന്ന അപെക്ഷി
ച്ചാറെ, ആയത അനുസരിയാതെ, കടം തീൎക്കുവൊളം അവനെ
തടവിൽ പാൎപ്പിച്ചു. ആയവസ്ഥ മറ്റെ ശുശ്രൂഷക്കാർ കെട്ട വള
രെ ദുഃഖിച്ച രാജാവൊട ഉണൎത്തിച്ചപ്പൊൾ, രാജാവ വളരെ
കൊപിച്ച ദുഷ്ട നീ എന്നൊട അപെക്ഷിച്ചതുകൊണ്ട ഞാൻ നി
നക്ക സകലവും വിട്ടുവല്ലൊ അപ്രകാരം നിന്റെ കൂട്ടു ശുശ്രൂഷ
ക്കാരന്ന കൃപ ചെയ്‌വാൻ നിന്റെ മനസ്സിൽ തൊന്നാഞ്ഞത എന്ത
എന്ന കല്പിച്ചു. കടം എല്ലാം തീൎക്കുവൊളം അവനെ പിടിച്ചു തടവി
ൽ പാൎപ്പിക്കയും ചെയ്തു. നിങ്ങൾ അന്യൊന്യം കുറ്റങ്ങളെ മനഃ
പൂൎവ്വമായി ക്ഷമിക്കാതിരുന്നാൽ സ്വൎഗ്ഗസ്ഥനായ എന്റെ പിതാവ
നിങ്ങൾക്കും അപ്രകാരം തന്നെ ചെയ്യും എന്ന പറകയും ചെയ്തു.

൨൧. മനൊവിനയം.

തങ്ങളെ ഭക്തരെന്ന വിചാരിച്ച അന്യന്മാരെ നിന്ദിച്ചിട്ടുള്ള
ചിലരൊട യെശു ഒരു ഉപമ പറഞ്ഞു ഒരു ദിവസം പറീശൻ
ചുങ്കക്കാരൻ ഇങ്ങിനെ രണ്ടു പെർ പ്രാൎത്ഥിപ്പാൻ ദൈവാലയത്തി
ൽ പൊയപ്പൊൾ, പറീശൻ ദൈവമെ മറ്റുള്ള മനുഷ്യരെ പൊ
ലെ കള്ളനും ആക്രമക്കാരനും വ്യഭിചാരിയും ൟ ചുങ്കക്കാരും എ
ന്ന പൊലെ ഞാൻ ദൊഷമുള്ളവൻ അല്ലായ്കകൊണ്ട നിന്നെ വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/92&oldid=179509" എന്ന താളിൽനിന്ന് ശേഖരിച്ചത്