ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൭

ന്ദിക്കുന്നു. ആഴ്ചവട്ടത്തിൽ രണ്ടുപ്രാവശ്യം ഉപവാസം കഴിച്ച സക
ല വസ്തുക്കളിലും പത്തിലൊന്ന കൊടുത്ത വരുന്നു എന്ന പ്രാൎത്ഥി
ച്ചു. ചുങ്കക്കാരൻ ദൂരത്തനിന്ന കണ്ണുകളെ മെല്പട്ട യൎത്താതെ മാ
റിൽ അടിച്ച ദൈവമെ! മഹാ പാപിയായ എന്നൊട കരുണയു
ണ്ടാകെണമെ എന്ന പ്രാൎത്ഥിച്ച പറീശനെക്കാൾ, നീതിമാനായി
വീട്ടിലെക്ക പൊകയും ചെയ്തു. അപ്രകാരം തന്നെത്താൻ ഉയൎത്തു
ന്നവന്ന താഴ്ചയും തന്നെത്താൻ താഴ്തുന്നവന്ന ഉയൎച്ചയും വരുമെ
ന്ന ഞാൻനിങ്ങളൊടു പറയുന്നു എന്ന പറഞ്ഞു. ആ സമയത്ത
ശിഷ്യന്മാർ യെശുവിനൊട സ്വൎഗ്ഗരാജ്യത്തിൽ ആര വലിയവൻ
എന്ന ചൊദിച്ചാറെ അവൻ ഒരു ചെറിയ കുട്ടിയെ വിളിച്ച നടു
വിൽ നിറുത്തി, നിങ്ങൾ മനസ്സ തിരിഞ്ഞു ൟ കുട്ടിയെ പൊലെ
ആയ്‌വരുന്നില്ലെങ്കിൽ, സ്വൎഗ്ഗരാജ്യത്തിൽ പ്രവെശിക്കയില്ല നിശ്ചയം
യാതൊരുത്തനും ൟ പൈതലിനെ പൊലെ തന്നെത്താൻ താ
ഴ്ത്തിയാൽ, അവൻ സ്വൎഗ്ഗത്തിൽ വലിയവൻ; ആരെങ്കിലും ഇങ്ങിനെ
യാതൊരു കുട്ടിയെ എന്റെ നാമത്തിൽ കൈകൊണ്ടാൽ എന്നെ
തന്നെ കൈക്കൊള്ളുന്നു ൟ ചെറിയവരിൽ ഒരുത്തനെ നിരസി
ക്കാതെ ഇരിക്കെണ്ടതിന്ന സൂക്ഷിപ്പിൻ അവരുടെ ദൂതന്മാർ സ്വ
ൎഗ്ഗസ്ഥനായ എൻ പിതാവിന്റെ മുഖത്തെ എല്ലായ്പൊഴും നൊ
ക്കിക്കൊണ്ടിരിക്കുന്നു സത്യമെന്നു പറഞ്ഞു. പിന്നെ യറുശലെമി
ലെ ദൈവാലയത്തിൽ വെച്ച ജനങ്ങൾക്ക ഉപദെശിച്ചു കൊണ്ടി
രിക്കുമ്പൊൾ അവരൊട നീളമുള്ള കുപ്പായങ്ങളെ ധരിച്ചു നട
പ്പാനും ചന്തകളിൽ സല്കാരങ്ങളെയും സഭകളിൽ മുഖ്യാസനങ്ങ
ളെയും വിരുന്നുകളിൽ പ്രധാന സ്ഥലങ്ങളെയും മൊഹിക്കുന്ന
ശാസ്ത്രികളെ സൂക്ഷിപ്പിൻ അവർ വിധവമാരുടെ വീടുകളെ ഭ
ക്ഷിച്ചുകളഞ്ഞ കാഴ്ചെക്ക അധികമായി പ്രാൎത്ഥിക്കുന്നവരാകുന്നു അ
വൎക്ക അധികം ശിക്ഷ കിട്ടും എന്നു പറഞ്ഞു. ശ്രീഭണ്ഡാരത്തിൽ
പണമിടുന്നവരെ നൊക്കി കണ്ടു ധനവാന്മാർ പലരും വന്ന വ
ളരെ ദ്രവ്യമിട്ടതിൽ ദരിദ്രയായയൊരു വിധവയും വന്ന രണ്ടു കാ
ശു മാത്രം ഇടുന്നത കണ്ടപ്പൊൾ ശിഷ്യന്മാരൊട ൟ ധനവാ
ന്മാരെക്കാൾ ഇവൾ അധികം ഇട്ടു അവരെല്ലാവരും തങ്ങളുടെ
പരിപൂൎണ്ണതയിൽനിന്ന ഭണ്ഡാരത്തിൽ ദ്രവ്യമിട്ടു; അവൾ ദരിദ്രത
യിൽനിന്ന തന്റെ ഉപജീവനദ്രവ്യമൊക്കയും ഇട്ടു എന്ന പറ
ഞ്ഞു.

൨൨. യെശുവിന്റെ രൂപാന്തരം.

പിന്നെ യെശു പത്രൊസ യാക്കൊബ യൊഹനാൻ ൟ മൂന്നു
ശിഷ്യന്മാരെ കൂട്ടി ഒരു ഉയൎന്ന മലമെൽ കൊണ്ടുപൊയി, അവരു
ടെ മുമ്പാകെ മറുരൂപപ്പെട്ടു അവന്റെ മുഖം സൂൎയ്യനെ പൊലെ
പ്രകാശിച്ചു. വസ്ത്രങ്ങളും വെളിച്ചം പൊലെ വെണ്മയായി വന്നു
മൊശയും എലിയാവും കൂടെ കാണപ്പെട്ടു യെറുശലെമിൽ വെ
ച്ച തനിക്ക സംഭവിക്കെണ്ടുന്ന മരണത്തെ കുറിച്ച യെശു സംസാ
രിക്കയും ചെയ്തു. അന്ന ശിഷ്യന്മാർ തളൎന്നുറങ്ങി ഉണൎന്നപ്പൊൾ
അവന്റെ മഹത്വത്തെയും അവനൊടു കൂട രണ്ടു പുരുഷന്മാ
രെയും കണ്ടു, കൎത്താവെ! നാം ഇവിടെ ഇരിക്കുന്നത നല്ലത മനH2

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/93&oldid=179510" എന്ന താളിൽനിന്ന് ശേഖരിച്ചത്