ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൮

സ്സുണ്ടെങ്കിൽ നിണക്കും മൊശക്കും എലിയാവിന്നുംമൂന്ന കൂടാര
ങ്ങളെ ഉണ്ടാക്കാം എന്ന പറഞ്ഞ ശെഷം, പ്രകാശമുള്ളൊരു മെഘം
വന്ന അവരുടെ മീതെ നിഴലിച്ചു ഇവൻ എന്റെ ഇഷ്ടപുത്രനാകു
ന്നു ഇവനെ ചെവിക്കൊൾവിൻ എന്ന മെഘത്തിൽനിന്ന ഒരു ശ
ബ്ദവുമുണ്ടായി. ആയത കെട്ടാറെ, അവർ ഭയപ്പെട്ടു നിലത്തു വീ
ണു യെശു അവരെ തൊട്ടു എഴുനീറ്റു ഭയപ്പെടാതിരിപ്പിൻ എ
ന്നു പറഞ്ഞു. പിന്നെ മലയിൽനിന്ന ഇറങ്ങുമ്പൊൾ, അവൻ അ
വരൊട മനുഷ്യപുത്രൻ മരിച്ചവരിൽ നിന്ന ജീവിച്ചെഴുനീല്ക്കും
മുമ്പെ ൟ ദൎശനം ആരൊടും പറയരുതെന്ന കല്പിക്കയും ചെയ്തു.

൧൩. യെശു മൂന്ന പ്രാവശ്യം ബത്താ
ന്യയിൽ വന്നത.

യെശു യരുശലെം സമീപമുള്ള ബത്താന്യ ഗ്രാമത്തിൽ ദൈ
വഭക്തനായ ലാസരെയും സഹൊദരിമാരായ മറിയയെയും മ
ൎത്തായെയും സ്നെഹിച്ച പലപ്പൊഴും അവരുടെ വീട്ടിൽ പൊയി
പാൎത്തുകൊണ്ടിരുന്നു അവൻ ഒരു ദിവസം അവിടെ ഇരുന്നപ്പൊ
ൾ മറിയ അവന്റെ കാല്കലിരുന്ന വചനങ്ങളെ കെൾക്കുന്ന
നെരം വളരെ പണി എടുത്ത വലഞ്ഞ മൎത്തായും അരികിൽ
ചെന്നു കൎത്താവെ എന്റെ സഹൊദരി പണിയെടുപ്പാൻ എന്നെ
വിട്ടിരിക്കുന്നത നീ വിചാരിക്കുന്നില്ലയൊ, അവളെ ഇനിക്ക സ
ഹായിപ്പാൻ കല്പിക്കെണം എന്ന പറഞ്ഞാറെ യെശു മൎത്തായെ മ
ൎത്തായെ നീ വളരെ വിചാരിച്ചും പ്രയാസപ്പെട്ടും നടക്കുന്നു എ
ങ്കിലും ഒന്ന മാത്രം ആവശ്യം മറിയ നല്ലതിനെ തിരിഞ്ഞെടുത്തി
രിക്കുന്നു ആയത അവളിൽനിന്ന എടുപ്പാൻ കഴിക ഇല്ല നിശ്ച
യം എന്ന പറഞ്ഞു.

പിന്നെ അല്പകാലം കഴിഞ്ഞശെഷം, മറിയയും മൎത്തായും
കൎത്താവെ! നിനക്ക പ്രിയമുള്ളവൻ രൊഗിയായി കിടക്കുന്നു എ
ന്ന ആളെ അയച്ച പറയിച്ചപ്പൊൾ യെശു രൊഗം മരണത്തിനാ
യിട്ടല്ല ദൈവപുത്രൻ മഹത്വപ്പെടെണ്ടതിന്നും ദൈവത്തിന്റെ
മഹത്വത്തിന്നായിട്ടും തന്നെ ആകുന്നു എന്ന പറഞ്ഞു രണ്ടു ദിവ
സം താമസിച്ച ശെഷം ശിഷ്യന്മാരൊട നാം യഹൂദാ ദെശത്തി
ലെക്ക പൊക എന്ന പറഞ്ഞാറെ അവർ കൎത്താവെ മുമ്പെ യഹൂ
ദന്മാർ നിന്നെ കല്ലെറിവാൻ ഭാവിച്ചുവല്ലൊ ഇനിയും നാം അ
വിടെക്ക പൊക എന്ന പറയുന്നുവൊ എന്ന ചൊദിച്ചപ്പൊൾ അ
വൻ പകലിന്ന പന്ത്രണ്ടു മണിനെരം ഇല്ലയൊ പകൽ സമയ
ത്ത നടക്കുന്നവൻ വെളിച്ചം കാണ്കകൊണ്ട ഇടറുന്നില്ല. പി
ന്നെ നമ്മുടെ സ്നെഹിതനായ ലാസർ ഉറങ്ങുന്നു എങ്കിലും അവനെ
ഉണൎത്തുവാൻ ഞാൻ പൊകുന്നു എന്ന പറഞ്ഞപ്പൊൾ ഉറങ്ങി കിട
ക്കുന്നതിനെ കുറിച്ച പറഞ്ഞു എന്ന ശിഷ്യന്മാർ നിരൂപിച്ച കൎത്താ
വെ അവൻ ഉറങ്ങുന്നുവെങ്കിൽ സൌഖ്യം വരും എന്നതിന്ന യെ
ശു അവൻ മരിച്ചു എന്ന സ്പഷ്ടമായി പറഞ്ഞു. അവരൊട ഒരുമി
ച്ച പുറപ്പെട്ട ബത്താന്യ സമീപം എത്തിയപ്പൊൾ ആ വൎത്തമാ
നം അറിഞ്ഞ മൎത്താ ചെന്നെതിരെറ്റ കൎത്താവെ! നീ ഇവിടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/94&oldid=179512" എന്ന താളിൽനിന്ന് ശേഖരിച്ചത്