ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൯

ഉണ്ടായിരുന്ന എങ്കിൽ എന്റെ സഹൊദരൻ മരിക്ക ഇല്ലയായിരു
ന്നു എന്ന പറഞ്ഞാറെ അവൻ എഴുനീല്ക്കുമെന്ന യെശുവിന്റെ
വചനം കെട്ടപ്പൊൾ, മൎത്താ അവസാനദിവസത്തിലെ ഉയിൎപ്പി
ങ്കൽ അവൻ എഴുനീൽക്കും നിശ്ചയം എന്ന പറഞ്ഞു അനന്തരം
യെശു ഞാൻ തന്നെ ഉയിൎപ്പും ജീവനുമാകുന്ന എന്നിൽ വിശ്വസി
ക്കുന്നവൻ മരിച്ചാലും ജീവിക്കും; ആരെങ്കിലും ജീവിച്ചു എങ്കൽ വി
ശ്വസിച്ചാൽ ഉരുനാളും മരിക്കയില്ല; നീ ഇത വിശ്വസിക്കുന്നുവൊ എ
ന്ന ചൊദിച്ചാറെ, അവൾ കൎത്താവെ! നീ ലൊകത്തിൽ വരെണ്ടു
ന്ന ദൈവപുത്രനായ ക്രിസ്തുവാകുന്നു എന്ന ഞാൻ വിശ്വസിച്ചി
രിക്കുന്നു എന്ന പറഞ്ഞു ഉടനെ ഓടിപ്പൊയി മറിയയെ വിളിച്ച
വൎത്തമാനം പറഞ്ഞപ്പൊൾ അവൾ വെഗം എഴുനീറ്റ മൎത്തായു
ടെ പിന്നാലെ ചെന്ന യെശുവെ കണ്ടു നമസ്കരിച്ച കൎത്താവെ
നീ ഇവിടെ ഉണ്ടായിരുന്ന എങ്കിൽ എന്റെ സഹൊദരൻ മരി
ക്കയില്ലയായിരുന്നു എന്ന പറഞ്ഞു അവളുടെ കരച്ചിലും ശ്മശാന
ത്തിങ്കൽ വെച്ചു കരയെണ്ടതിന്ന പൊകുന്നു എന്ന വിചാരിച്ച അ
വരെ ആശ്വസിപ്പിപ്പാൻ കൂട വന്ന യഹൂദന്മാരുടെ വ്യസന
വും കണ്ടപ്പൊൾ യെശു ഞരങ്ങി വ്യാകുലനായി കണ്ണീർ ഒഴുക്കിയ
ത യഹൂദന്മാർ കണ്ട അവർ അവനെ എത്ര സ്നെഹിച്ചിരിക്കുന്നു
എന്നും മറ്റു ചിലർ കുരുടന്റെ കണ്ണുകളെ പ്രകാശിപ്പിച്ച ഇവ
ന്ന അവൻ മരിക്കാതെ ഇരിപ്പാൻ തക്ക സഹായം ചെയ്‌വാൻ കഴി
കയില്ലയായിരുന്നുവൊ എന്നും പറഞ്ഞു. യെശു നിങ്ങൾ അവ
നെ എവിടെ വെച്ചു എന്ന ചൊദിച്ചാറെ അവർ കൎത്താവെ വ
ന്നു നൊക്ക എന്ന പറഞ്ഞ ശെഷം അവൻ ഞരങ്ങിക്കൊണ്ട പ്രെ
തക്കല്ലറയുടെ അരികെ വന്നു അതിന്മെൽ വെച്ച കല്ല നീക്കിക്കളെ
വാൻ കല്പിച്ചു അപ്പൊൾ മൎത്താ അവൻ മരിച്ചിട്ട ഇന്നെക്ക നാ
ലാം ദിവസം ആകുന്ന ശരീരത്തിന്ന നാറ്റം പിടിച്ചിരിക്കുന്നു
എന്ന പറഞ്ഞാറെ യെശു നീ വിശ്വസിച്ചാൽ ദൈവമഹത്വം കാ
ണുമെന്ന ഞാൻ നിന്നൊട പറഞ്ഞിട്ടില്ലയൊ എന്ന കല്പിച്ചു. അ
പ്പൊൾ അവർ അവനെ വെച്ച ഗുഹയുടെ മുഖത്തനിന്ന കല്ല നീ
ക്കിക്കളഞ്ഞാറെ യെശു തന്റെ കണ്ണുകളെ ഉയൎത്തി പിതാവെ നീ
എന്നെ ചെവിക്കൊണ്ടതിനാൽ ഞാൻ നിന്നെ വന്ദിക്കുന്നു നീ
എപ്പൊഴും എന്നെ ചെവിക്കൊള്ളുന്നു എന്ന ഞാൻ അറിഞ്ഞിരിക്കു
ന്നു എങ്കിലും ൟ ജനങ്ങൾ നീ എന്നെ അയച്ചുവെന്ന വിശ്വസി
ക്കെണ്ടതിന്ന ഞാൻ ൟ വാക്ക പറഞ്ഞു എന്ന പ്രാൎത്ഥിച്ചു ലാ
സരെ പുറത്തു വരിക എന്നൊരു മഹാ ശബ്ദത്തൊടെ വിളിച്ചു.
അപ്പൊൾ മരിച്ചവൻ ജീവിച്ചെഴുനീറ്റ പുറത്തു വന്നാറെ യെ
ശു അവന്റെ കൈ കാൽമുഖങ്ങളുടെ വസ്ത്ര ബന്ധനം അഴിച്ച
പൊകുവാൻ വിടുവിൻ എന്ന കല്പിക്കയും ചെയ്തു.

പെസഹ പെരുനാൾക്ക ആറു ദിവസം മുമ്പെ പിന്നെ
യും ബത്താന്യയിൽ വന്ന ശിമൊൻ എന്നവന്റെ വീട്ടിൽ ശി
ഷ്യന്മാരൊടും ലാസരൊടും കൂടെ ഭക്ഷണത്തിന്ന ഇരുന്നപ്പൊൾ മ
ൎത്താ ശുശ്രൂഷചെയ്തു മറിയ വിലയെറിയ പരിമള തൈലം ഒരു റാ
ത്തൽ കൊണ്ടു വന്ന യെശുവിന്റെ തലയിൽ ഒഴിച്ചു പാദങ്ങളിലും
തെച്ചു ആയത തലമുടികൊണ്ടു തുൎത്തുകയും ചെയ്തു. ആ തൈലH3

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/95&oldid=179513" എന്ന താളിൽനിന്ന് ശേഖരിച്ചത്