ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൨

ക്കെണ്ടതിനും മറ്റൊരുത്തൻ തന്റെ വ്യാപാരത്തിന്നും പൊയി
ക്കളഞ്ഞു. മറ്റെവർ രാജദൂതന്മാരെ പിടിച്ച അവമാനിച്ച കൊല്ലുക
യും ചെയ്തു. ആയത രാജാവ കെട്ടാറെ, കൊപിച്ച സെനകളെ അയ
ച്ച ആ ദുഷ്ടരെ നശിപ്പിച്ച അവരുടെ പട്ടണത്തെയും ചുട്ടുകളഞ്ഞു
പിന്നെ അവൻ ഭൃത്യന്മാരൊട കല്യാണത്തിന്ന ഒക്കയും ഒരുങ്ങി
യിരിക്കുന്നു എങ്കിലും കല്യാണക്കാർ അതിന്ന യൊഗ്യന്മാരല്ല നി
ങ്ങൾ പൊയി വഴിക്കൽ ആരെ എങ്കിലും കണ്ടാൽ വിളിപ്പിൻ എന്ന
കല്പിച്ചശെഷം അവർ പുറപ്പെട്ട ശിഷ്ടന്മാരെയും ദുഷ്ടന്മാരെയും
കൂട്ടി വന്നതിനാൽ, കല്യാണശാല വിരുന്നുകാരെ കൊണ്ട നി
റഞ്ഞു അപ്പൊൾ കല്യാണക്കാരെ കാണ്മാൻ രാജാവ അകത്തു ചെ
ന്ന കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ കണ്ടു സ്നെഹിത
കല്യാണവസ്ത്രം ധരിക്കാതെ നീ എങ്ങിനെ ഇവിടെ വന്നു എന്ന
ചൊദിച്ചു.എന്നാറെ, അവൻ മിണ്ടാതെ പാൎത്തപ്പൊൾ രാജാവ ഭൃ
ത്യന്മാരെ വിളിച്ച ഇവന്റെ കൈകാലുകൾ കെട്ടി അതിദൂരത്ത അ
ന്ധകാരത്തിലെക്കിടുവിൻ അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാ
കും എന്ന കല്പിച്ചു വിളിക്കപ്പെട്ടവർ പലരും തിരെഞ്ഞെടുക്കപ്പെ
ട്ടവരൊ ചുരുക്കം തന്നെ. പിന്നെ യെശു പറീശന്മാരുടെയും ശാ
സ്ത്രികളുടെയും ദുഷ്ടതയെ ശാസിച്ചറിയിച്ചിട്ട യരുശലെമെ യരുശ
ലെമെ ദീൎഘദൎശിമാരെ നീ കൊന്നു, നിന്റെ അടുക്കെ അയച്ചി
വരെ കല്ലെറിഞ്ഞുവല്ലൊ ഒരു പിടക്കൊഴി കുഞ്ഞുങ്ങളെ ച
റകുകളുടെ കീഴിൽ കൂട്ടിച്ചെൎക്കുന്നതു പൊലെ നിന്റെ മക്കളെ
കൂട്ടിച്ചെൎപ്പാൻ ഞാൻ എത്ര പ്രാവശ്യം നൊക്കി എങ്കിലും നിങ്ങ
ൾക്ക മനസ്സില്ല നിങ്ങളുടെ ഭവനം പാഴായി കിടക്കും കൎത്താവി
ന്റെ നാമത്തിൽ വരുന്നവൻ വന്ദ്യൻ എന്ന നിങ്ങൾ പറവൊളം
എന്നെ കാണുക ഇല്ല എന്ന പറകയും ചെയ്തു.

൨൬. അവസാനകാൎയ്യങ്ങളുടെ വിവരം.

അനന്തരം യെശു ദൈവാലയത്തിൽനിന്ന പുറപ്പെട്ട പൊ
യപ്പൊൾ, ശിഷ്യന്മാാ അടുക്കൽ ചെന്ന ദൈവാലയത്തിന്റെ വി
ശെഷക്കല്ലുകളെയും രത്നാലങ്കാരത്തെയും കാണിച്ചാറെ അവൻ
നിങ്ങൾ ൟ വസ്തുക്കളെ എല്ലം കണ്ടുവൊ? ഇടിച്ചു കളയാത്ത കല്ല
ഒരു കല്ലിന്മെലും ഇവിടെ ശെഷിക്ക ഇല്ല നിശ്ചയം. യരുശലെം
സെനകളാൽ വളഞ്ഞിരിക്കുന്നത നിങ്ങൾ കാണുമ്പൊൾ അതി
ന്റെ നാശം സമീപിച്ചിരിക്കുന്നു എന്നറിക. യഹൂദദെശത്തുള്ളവ
ർ മലകളിലെക്കും പട്ടണത്തിള്ളവർ പുറത്തെക്കും ഓടി പൊകെ
ണ്ടു നാട്ടിലുള്ളവർ തിരിച്ച ചെല്ലരുത എഴുതിയിരിക്കുന്ന കാൎയ്യങ്ങ
ൾക്ക നിവൃത്തി വരുത്തുന്ന കാലം അത തന്നെ എന്നറിക. ജനങ്ങ
ളിൽ ദൈവകൊപം ഉഗ്രമായി ജ്വലിക്കകൊണ്ടു നാട്ടിൽ പലവി
ധ ഞെരിക്കവും അതിക്രമിച്ചുണ്ടാകും ആ നാളുകളിൽ ഗൎഭിണിക
ൾക്കും മുല കുടിപ്പിക്കുന്നവൎക്കും ഹാ കഷ്ടം! ജനങ്ങൾ വാളിനാൽ
വീഴും പല രാജ്യങ്ങളിലും അടിമകളായി പൊകെണ്ടിവരും പു
റജാതികളുടെ സമയം തികയുവൊളം അവർ യറുശലെമിനെ ച
വിട്ടിക്കളയും എന്ന പറഞ്ഞു. പിന്നെ അവൻ ഒലീവ മലയിൽ ഇരി
ക്കുമ്പൊൾ പത്രൊസ യൊഹനാൻ യാക്കൊബ അന്ത്രൊസ എന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/98&oldid=179516" എന്ന താളിൽനിന്ന് ശേഖരിച്ചത്