ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൩

ൟ നാലു ശിഷ്യന്മാർ അരികെ ചെന്നു, നിന്റെ വരവിന്റെയും
ലൊകാവസാനത്തിന്റെയുംഅടയാളം എന്തെന്നു ചൊദിച്ചാറെ
യെശു പലരും എന്റെ നാമത്തിൽ വന്ന ഞാൻ ക്രിസ്തനാകുന്നു
എന്ന പറഞ്ഞ പലരെയും വഞ്ചിക്കും നിങ്ങൾ പടഘൊഷവും
യുദ്ധവൎത്തമാനവും കെൾക്കും ജാതിയൊട ജാതിയും രാജ്യത്തൊ
ട രാജ്യവും ദ്രൊഹിക്കും ക്ഷാമവും പകരുന്ന വ്യാധികളും ഭൂകമ്പ
വും പലെടവും ഉണ്ടാകും ദുഷ്ടജനങ്ങൾ നിങ്ങളെ ഹിംസിച്ച
കൊല്ലുകയും ചെയ്യും. സകല ജാതികൾക്ക സാക്ഷിയായിട്ട സുവി
ശെഷം ഭൂമിയിൽ എല്ലാടവും ഘൊഷിച്ചറിയിക്കെപ്പെടും അപ്പൊ
ൾ അവസാനം വരും ലൊകാരംഭം മുതൽ ഇതുവരെയും സംഭവിക്കാ
ത്തതും ഇനിമെൽ ഉണ്ടായി വരാത്തതുമായ മഹാ കഷ്ടങ്ങൾ ഉ
ണ്ടാകും അക്കാലത്തിങ്കൽ ഒരുത്തൻ ഇന്നന്നദിക്കിൽ ക്രിസ്തൻ ഇരിക്കു
ന്ന എന്ന പറഞ്ഞാൽ ആയത വിശ്വസിക്കരുത മിന്നൽ കിഴക്കുനി
ന്ന പടിഞ്ഞാറൊളവും പ്രകാശിക്കുന്നതുപൊലെ, മനുഷ്യപുത്ര
ന്റെ വരവുണ്ടായിരിക്കും ശവം എവിടെ അവിടെ കഴുകന്മാ
ർ വന്ന കൂടും ആ കഷ്ടകാലം കഴിഞ്ഞ ഉടനെ സൂൎയ്യചന്ദ്രാദിഗ്രഹ
ങ്ങൾ പ്രകാശിക്കാതെ ഇരുണ്ടുപൊകും നക്ഷത്രങ്ങൾ വീഴും ആ
കാശത്തിലെ ശക്തികളും ഇളകും അപ്പൊൾ മനുഷ്യപുത്രന്റെ
അടയാളം മെൽഭാഗത്തിങ്കൽ ശൊഭിക്കും ഭൂമിയിലെ ഗൊത്രങ്ങൾ
പ്രലാപിച്ചു മനുഷ്യപുത്രൻ വളരെ ശക്തിയൊടും മഹത്വത്തൊ
ടും കൂടി മെഘങ്ങളിൽ വരുന്നതിനെ കാണും അവൻ ഭൂമിയിൽ
സൎവ്വദിക്കിൽനിന്നും ഞാൻ തെരിഞ്ഞെടുത്തവരെ കൂട്ടിച്ചെൎക്കെണ്ടതിന്ന
ദൂതന്മാരെ മഹാ ശബ്ദമുള്ള കാഹളത്തൊട കൂട അയക്കും എന്നാ
ൽ ആദിവസത്തെയും നഴികയെയും എൻ പിതാവു മാത്രം അല്ലാ
തെ, മനുഷ്യരിലും ദൈവദൂതരിലും ഒരുത്തനും അറിയുന്നില്ല നി
ങ്ങളുടെ കൎത്താവ എപ്പൊൾ വരുമെന്ന അറിയായ്കകൊണ്ട നിങ്ങ
ൾ എപ്പൊഴും ഉണൎന്ന ഒരുങ്ങിയിരിപ്പിൻ എന്ന പറഞ്ഞു.

൨൭. അവസാനകാൎയ്യങ്ങളുടെ വിവരം
തുടൎച്ച

അനന്തരം യെശു സ്വൎഗ്ഗരാജ്യം തങ്ങളുടെ ദീപട്ടികളെ എടു
ത്ത മണവാളനെ എതിരെല്പാൻ പുറപ്പെട്ട പത്ത കന്യകമെരൊ
ട സമമാകും എന്ന പറഞ്ഞു അവരിൽ അഞ്ചു പെർ ബുദ്ധിയുള്ള
വരും അഞ്ചുപെർ ബുദ്ധിയില്ലാത്തവരുമായിരുന്നു ബുദ്ധിയില്ലാത്ത
വർ തങ്ങളുടെ ദീപട്ടികളെ എടുത്തപ്പൊൾ എണ്ണ എടുത്തില്ല ബു
ദ്ധിയുള്ളവർ ദീപട്ടികളും എണ്ണയും എടുത്തു മണവാളൻ താമസി
ക്കകൊണ്ട അവരെല്ലാവരും ഉറങ്ങിപ്പൊയി അൎദ്ധരാത്രിയിൽ മണ
വാളൻ വരുന്നു അവനെ എതിരെല്പാൻ പുറപ്പെടുവിൻ എന്നൊ
രു വിളിയുണ്ടായാറെ അവരെല്ലാവരും എഴുനീറ്റ തങ്ങളുടെ ദീ
പട്ടികളെ തെളിയിച്ചു ബുദ്ധിയില്ലാത്തവർ മറ്റവരൊട ഞങ്ങ
ളുടെ ദീപട്ടികൾ കെട്ടു പൊകകൊണ്ട കുറെ എണ്ണ തരുവിൻ എ
ന്നപെക്ഷിച്ചപ്പൊൾ ബുദ്ധിയുള്ളവർ ഞങ്ങൾക്കും നിങ്ങൾക്കും മു
ട്ടുണ്ടാകാതിരിപ്പാൻ നിങ്ങൾ തന്നെ പൊയി വാങ്ങിക്കൊൾവിൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128b.pdf/99&oldid=179517" എന്ന താളിൽനിന്ന് ശേഖരിച്ചത്