൨൬
എന്തു ചെയ്യാമഹൊ ഭാഗ്യമില്ലാത ഞാൻ
എന്തൊരു ദുഷ്കൃതം ചെയ്തുവാൻ നാരദൻ
സംഗരം വേണ്ടാ സമസ്ത ജന്തുക്കൾക്കും
എങ്ങിനെ കാലം കഴിക്കേണ്ടു നാം ഇനി (൧ പാദം)
എന്നിങ്ങിനെ നാരദന്റെ വാക്കു.
നായർ. അപ്രകാരം ഉള്ളവൻ അയല്വക്കത്തും ഉ
ണ്ടു. വാനവർ അങ്ങനെ ആയാൽ, മലയാളി
കൾക്കു ഇത്ര വഴക്കുണ്ടാകുന്നതു, അതിശ
യം അല്ല.
ഗുരു. ൟ പറഞ്ഞത എല്ലാം വിചാരിച്ചാൽ, നളച
രിതത്തിനാൽ നിങ്ങളുടെ ദേവകൾക്കു മാനം
അധികം ആകുന്നില്ല, എന്നു സ്പഷ്ടമായി കാ
ണാമല്ലൊ. ദമയന്തി ആ നാലരെയും വെറു
ത്തു, ഒരു വെറുമ്മനുഷ്യനെ മാലയിട്ടതും ആ
ശ്ചൎയ്യമല്ല. ദേവന്മാരെക്കാളും, നളൻ തന്നെ
എനിക്കും അധികം ബോധിച്ചിരിക്കുന്നു. ഭാ
ൎയ്യയെ പിരിഞ്ഞകാലത്തിൽ അവനു പരസ്ത്രീ
സംഗം ഇല്ല പോൽ. ഇന്ദ്രൻനിമിത്തം സ്വ
ൎഗ്ഗസ്ത്രീകൾക്കുണ്ടായ പരവശത പോലെ അ
വന്റെ ഭാൎയ്യെക്കു വന്നതും ഇല്ല.
നായർ. ദേവകൾ അപ്രകാരമായാൽ, പാപത്തെ
ഇല്ലാതാക്കുവാൻ മനസ്സുണ്ടാകയില്ല. എന്നു
തോന്നുന്നു.
ഗുരു. നിശ്ചയം; അവൎക്കു മനസ്സില്ല, പ്രാപ്തിയും
പോരാ. ദമയന്തി അവരെ വെറുത്തതിനാൽ
പിന്നെ അവർ പറയുന്നിതു: (൩ പാദം)