ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നളചരിതസാരം
൧-ാം സംഭാഷണം
നായർ. സലാം ഗുരുക്കളെ! നിങ്ങൾ ഏതു ഗ്രന്ഥം
വായിക്കുന്നു? അഷ്ടാംഗഹൃദയമൊ?
ഗുരു. അല്ല, നളചരിതം തന്നെ.
നായർ. നളചരിതമൊ? ഞങ്ങളുടെ ശാസ്ത്രം നിങ്ങ
ൾക്കു വായിക്കാമൊ? ബുക്കു പഠിപ്പാനല്ലാതെ,
ൟ വക നോക്കുവാനും സമ്മതമൊ?
ഗുരു: വിരോധം ഏതും ഇല്ല. സകലത്തെയും ശോ
ധന ചെയ്വവിൻ; നല്ലതിനെ മുറുക പിടിപ്പിൻ,
എന്ന ഒരു ന്യായം ഞങ്ങൾക്കുണ്ടു. പുസ്തകങ്ങ
ളിൽസാരം അധികം കാണുകകൊണ്ടു, അധി
കം വായിക്കുന്നുണ്ടു. സമയം ഉള്ളപ്പൊൾ നി
ങ്ങളുടെ ഗ്രന്ഥങ്ങളിലും സാരമായുള്ളതിനെ എ
ടുത്തു പിടിപ്പാൻ മനസ്സുണ്ടു.
നായർ. എന്നൊടു പരമാൎത്ഥം പോലെ പറയെണം.
ഇങ്ങെവേദശാത്രപുരാണങ്ങളിൽ സാരമധി
കം ഉണ്ടല്ലൊ; അങ്ങെ വേദത്തിൽ ഇതിനോടു
സമം ഒന്നും കിട്ടീല്ല എന്നു തോന്നുന്നു, അതു
1*