ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 92 —

SACRED SONGS & SOLOS.*

കീൎത്തനങ്ങൾ.

5. THE GATE AJAR FOR ME.

പകൽക്കാലത്തു ഗോപുരങ്ങളെ പൂട്ടുകയില്ല. വെളിപ്പാടു ൨൧, ൨൫.

൧. മലൎക്ക സ്വൎഗ്ഗവാതിലേ—തുറന്നു വെച്ചു കാണ്മൂ!
കതിൎക്കും സ്നേഹത്തേ—അണ്ണാന്നു നിന്നു ഉണ്മൂ!

പല്ലവി

കൃപാധനത്തിൻ ആഴമേ!
കൃപാലയത്തിൻ വാതിലേ
പിതാ—പിതാ—തുറന്നു വിട്ടതാ!

൨. നിഷ്കാലം നിഷ്പ്രമാണമോർ—വിസ്താരത്വത്തെ പാൎപ്പിൽ
വിശാലപങ്കതി ചാരുന്നോർ—വിസ്മയം പൂണ്ടു ഓൎപ്പിൻ!

൩. കൊള്ളാത്ത സൎവ്വലോകത്തിൽ—വിരക്തിയാൎന്ന ഭക്തർ
ചൊല്ലേറും സ്വൎഗ്ഗശാലയിൽ—വിയോഗം തീൎന്ന മുക്തർ

൪. ഇതിന്നു മൂലമാരെന്നാൽ—എല്ലാറ്റിന്നും സ്രഷ്ടാവു
ഉദ്ദിഷ്ട ആദ്യജാതനാൽ—എല്ലാരുടേ പിതാവു.

൫. ലക്ഷോപിലക്ഷ ഭാനു തൻ—പ്രഭാവഭൂഷ വെല്വോൻ
രക്ഷാസംഭാരകാരണൻ—പ്രതാപത്തോടരുൾവോൻ.

൬. യഹോവ ക്രോധം ശങ്കിച്ചോൻ—കണ്ടാലും യേശു കൎത്താ!
യഥോക്തയാഗം അൎപ്പിച്ചോൻ—കൊണ്ടാലും നിൻ ഉദ്ധൎത്താ!

൭. അമൂല്യ രക്ഷബാഹുല്യം—സംക്ഷേപിച്ചെന്നും കാണ്മാൻ
അപൂൎവ്വസ്നേഹലാഞ്ഛനം—നിക്ഷേപിച്ചിന്നും പൂണ്ടാൻ.

൮. വധിച്ച പാടു രോഹിതം—ഭ്രഷ്ടവടുക്കുൾ അഞ്ചും
പതിച്ചു മൈയിൽ ശോഭിതം—ദുഷ്ട ശത്രുക്കളഞ്ചും.

൯. നിരെപ്പു കോറും ഹീനൎക്കോ—വടുക്കൾ കൂറും ധൈൎയ്യം
നിരെപ്പു ഏറ്റ ക്ഷീണൎക്കോ—പഴുക്കൾ തൂകും സ്ഥൈൎയ്യം.

൧൦. ഉൾക്കൺ തെളിഞ്ഞു നോക്കുവിൻ—വിമോചനത്തിൻ മാനം.
ഉൾക്കാമ്പുണൎന്നു മോകുവിൻ—വിശോകമായ പാനം!

൧൧. പെറ്റോരും മക്കൾ പേരന്മാർ—വിശേഷവാൎത്ത കേൾപിൻ!
ഉറ്റോരും ചാൎച്ചചേൎച്ചക്കാർ—സന്ദേശമുള്ളിൽ ഏല്പിൻ!

൧൨. മുന്നാഴിക്കാരും നാഥന്മാർ—സങ്കേതം പ്രാപിച്ചോടീൻ!
പിൻ ആളിമാരും നാഥന്മാർ—സന്ദേഹം തീരേയോട്ടീൻ

൧൩. പൈതങ്ങൾ പിള്ളർ ബാലന്മാർ—ഇവ്വാതിലൂടെ പൂവീൻ!
പെണ്ണുങ്ങൾ ആൺകൾ തൊണ്ടന്മാർ—ഇദ്ദ്വാരത്തൂടെ ചെല്ലീൻ!

൧൪. പ്രവേശം പാതികൊണ്ടേന്നോ—നിണക്കുചാരിവെച്ചാൽ
പ്രവേശിക്കയെന്നാൎക്കുമോ—നിരന്നും കൊൾവു വേഗാൽ?

൧൫. സ്വൎഗ്ഗത്തിൻ പോരു വാതിലേ—മലൎത്തിവെച്ചിട്ടുണ്ടേ!
സ്വൎഗ്ഗസ്ഥനും തൃകൈകളേ—മലൎത്തികാട്ടുന്നുണ്ടേ!

൧൬. പഴുപ്പുമുള്ളൽ കണ്ടാൽ—തള്ളാതെ നീ കടക്കും;
പഴക്കം വന്നെന്നെണ്ണത്താൽ—ഉള്ളോതി നീ അടക്കും.

ചോനാൎക്കണ്ടി കേരളൻ

* Sung by Ira D. Sankey No. 2.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/100&oldid=188092" എന്ന താളിൽനിന്ന് ശേഖരിച്ചത്