ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 100 —

ബന്ധിച്ച ദേവതകളേയും തൊഴുതു കൊള്ളുന്നവൎക്കു ശൈവർ എന്നും ഭ
ദ്രകാളിയെ സേവിച്ചു ശക്തിപൂജ ചെയ്യുന്നവൎക്കു ശാക്തേയർ എന്നും
പേർ നടക്കും.

IV. കാണാത്ത ദേവന്മാരെ കാണ്കപ്രതിമകളെ കൊണ്ട് ആരാധി
ക്കേണം. അദൃശ്യമായിരിക്കുന്ന ദേവന്മാർ ബ്രാഹ്മണരുടെ മന്ത്രബല
ത്താൽ തിടമ്പുകളിൽ പുക്കു കൂടി കൊള്ളുന്നെന്നും ആ ബിംബങ്ങൾ ന
മ്മുടെ കാഴ്ചക്കു വെറും കല്ലും മരവും ലോഹങ്ങളുമത്രേ എന്ന് വരികിലും
അവറ്റെ ആരാധിക്കുന്നവരുടെ വിശ്വാസബലം കൊണ്ടു ആയവ ദേവ
ന്മാരായി ഇരിക്കുന്നുവെന്നും പുരാണങ്ങളിൽ ചൊല്ലിയിരിക്കുന്നു.

V. ഇങ്ങനേ കാണാത്ത ദേവന്മാൎക്കു കാണ്ക പ്രതിമയായി വെക്കുന്ന
ബിംബങ്ങളെ പൂ ചോറു തുടങ്ങിയുള്ള വസ്തുക്കളെക്കൊണ്ടു പൂജിക്കേണം.
ഇങ്ങനെ ചെയ്യുന്ന പൂജയിൽ പതിനാറു കൎമ്മങ്ങൾ (ഷോഡശോപചാര
ങ്ങൾ) അത്യാവശ്യം. അവയാവിതു: ൧. ആവാഹനം: ഈശ്വരനോടു
പ്രസന്നനാവാൻ അപേക്ഷിക്ക.—൨. ആസനം: ഈശ്വരന്നു പകരമായ
ബിംബത്തെ ആസനത്തിൽ കയറ്റുക.—൩. പാദ്യം: വിഗ്രഹത്തെ ആ
സനത്തിൽ നിന്നിറക്കുക.—൪. അൎഘ്യം: ജലം കോരി ഒഴിക്കുക.— ൫. സ്നാ
നം: എണ്ണ നൈ പാൽ തൈർ ഇളനീർ എന്നിവറ്റെ കൊണ്ടു വിഗ്രഹ
ത്തിന്നു അഭിഷേകം ചെയ്തു അതിനെ പ്രതിഷ്ഠിക്ക.—൬. ഉദ്വൎത്തനം:
ബിംബത്തെ കഴുകുക.—൭. വസ്ത്രം: അതിന്നു തിരുവുടയാട ചാൎത്തുക.—
൮. ഉപവീതം: അതിന്നു പൂണുനൂലിടുക.—൯. ഗന്ധം: അതിന്നു ചന്ദനം
പൂശുക.—൧൦. പുഷ്പം: അതിന്നു പൂമാല ചാൎത്തുക.—൧൧. ധൂപം: അതി
ന്നു സുഗന്ധവൎഗ്ഗങ്ങളെ ധൂപിക്ക.—൧൨. ദീപം: അതിന്നു മുമ്പിൽ വിളക്കു
കളെ കൊളുത്തുക.—൧൩. നൈവേദ്യം: ചോറു മുതലായവറ്റെ നിവേദി
ക്ക.—൧൪. താംബൂലം: അതിന്നു വെറ്റിലയടക്ക കൊടുക്കുക.—൧൫. പ്രദക്ഷ
ണം: വിഗ്രഹത്തെ വലം വെക്ക.—൧൬. നമസ്കാരം: അതിന്റെ മുമ്പാ
കേ കമ്പിടുക എന്നിവയത്രേ.

VI. ദേവന്മാരുടെ കോപശാന്തിക്കായി ആടു എരുമ കോഴി മുതലാ
യവറ്റെ അറുത്തു ചോരയൊഴിച്ച് ബലി കഴിക്കേണം.

VII. ദേവൻ മനുഷ്യരെ അനേകം ജാതികളാക്കി പടച്ചിരിക്കുന്നു. എ
ങ്ങനെയെന്നാൽ: ഗുരുത്തൊഴിൽ നടത്തുന്നവരെ ബ്രാഹ്മണർ ആക്കിയും
പോൎച്ചേകവരെ ക്ഷത്രിയരാക്കിയും വ്യാപാരികളെ വൈശ്യരാക്കിയും ദാസ
പ്രവൃത്തിയെടുക്കുന്നവരെ ശൂദ്രർ ആക്കിയും തീൎത്തു. ഇങ്ങനേ നാലു വി
ശേഷ ജാതികളെ വകഞ്ഞിരിക്കുന്നു. ഓരോരോ വേലയും തോഴിലും ചെ
യ്യേണ്ടതിന്നു ആ നാലു ജാതികളെകൊണ്ട് പല കീഴ്ക്കുലങ്ങളെയും സങ്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/108&oldid=188111" എന്ന താളിൽനിന്ന് ശേഖരിച്ചത്