— 128 —
ങ്ങളിൽ ഏറ്റവും വയസ്സുള്ളതു. ആകാശ ഭൂമിയും ഒഴിഞ്ഞു പോയാലും
എന്റെ വചനം ഒഴിഞ്ഞു പോകയില്ല, എന്നു ലോകരക്ഷിതാവു പറ
യുന്നു. ആകയാൽ സകല പുസ്തകങ്ങളിൽ വെച്ചു ഈ സദ്വേദം പ്രമാ
ണവും വറ്റിപ്പോകാത്ത ഒരുറവും നിത്യം കായ്ക്കുന്ന ഒരു വൃക്ഷവും തന്നെ
എത്രത്തോളം കായി പറിച്ചാലും അത്രത്തോളം പുതുതായി കാച്ചു കാണു
ന്ന കല്പവൃക്ഷം എന്ന ജീവവൃക്ഷം ഇതേ.
ദൈവവചനമാകുന്ന ഈ തിരുവെഴുത്തുകളെ വായ്പിൻ!! ഈ വില
യേറിയ പുസ്തകത്തെ സ്നേഹിപ്പിൻ. അതിൽ കിടക്കുന്ന രക്ഷാമാൎഗ്ഗത്തെ
അന്വേഷിപ്പിൻ തിരുവെഴുത്തുകളെ ശോധന കഴിച്ചു ഒത്തു നോക്കി ആ
രായുവിൻ. ദൈവവചനത്തിൽ വിശ്വസിപ്പിൻ വിശ്വസിക്കാത്തവൻ
ശിക്ഷാവിധിയിൽ അകപ്പെടും.
൧. ഹാ! യേശു ആത്മ വൈദ്യനേ. തീൎത്താലും മനോ രോഗത്തെ! |
൨. ഞാൻ ചെവിടൻ ദൈവച്ചൊൽ അനുസരിച്ചു വന്നപോൽ |
HATING THE NAME OF JESUS.
യേശുനാമ ദ്വേഷി.
ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഗൎമ്മാന്യരാജ്യത്തു ധനവും മാന
കീൎത്തിയുമുള്ളൊരാൾ കഠിനദീനത്തിൽ വലെഞ്ഞു കിടന്നപ്പോൾ തനി
ക്കു മുമ്പു മുഖപരിചയമുള്ള ഒരു ഉപദേഷ്ടാവു തന്റെ അടുക്കൽ വരു
ന്നതിൽ സമ്മതപ്പെട്ടു അദ്ദേഹവുമായി സംഭാഷണം തുടങ്ങിയതാവിതു:
എന്റെ പ്രിയ ഉപദേഷ്ടാവേ! ഞാൻ ഇപ്പോൾ ഈ ലോകത്തെ വിട്ടു
പോകേണമെന്നു എനിക്കു തോന്നുന്നു. അതുകൊണ്ടു തങ്ങളുമായി ഭക്തി
യുള്ള സംഭാഷണം കഴിപ്പാൻ വളരെ ആശിക്കുന്നു, എന്നാൽ വെറുതെ
അദ്ധ്വാനിക്കാതിരിക്കേണ്ടതിന്നു ഞാൻ ആദ്യം ഒന്നിനെ അപേക്ഷിക്കു
ന്നു; ആയതു യേശു ക്രിസ്തുവിനെ തൊട്ടു കേൾപ്പാൻ എനിക്കു മനസ്സി
ല്ലാ എന്നു തന്നെ."
ഇതിനെ നിങ്ങൾ ആദിയിൽ തന്നെ പറഞ്ഞതു എത്രയും നന്നു,
ഞാനോ യേശുവിനെക്കൊണ്ടു തന്നെ ഒന്നാമതായി നിങ്ങളോടു പറവാൻ
ഒരുങ്ങിയിരുന്നു; എങ്കിലും ഭക്തിയുള്ള സംഭാഷണം ഇനിയും പലതുണ്ടാ
കകൊണ്ടു നാം ദൈവത്തെ കുറിച്ചു സംസാരിക്കാമല്ലോ എന്നു ഉപദേ
ഷ്ടാവു ഉത്തരം പറഞ്ഞു.
കാൎയ്യം തന്നെ ഞാൻ പരമദൈവത്തെ ഏറ്റവും വണങ്ങുന്നു. അവ
നെ പറ്റി കേൾപ്പിക്കുന്നതിനെ എല്ലാം അതിസന്തോഷത്തോടെ കേ