ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 135 —

ന്നു പറഞ്ഞാൽ ആശ്ചൎയ്യമില്ല. അനേക ഉരു
ക്കാരും വിൎഷകാലത്തിന്നു രണ്ടാഴ്ചയുണ്ടല്ലോ എ
ന്നു വെച്ചു ഒടുക്കത്തേ യാത്രെക്കായി വട്ടം കൂട്ടു
കയും പുറങ്കടലിൽ ഓടുകയും ചെയ്തിട്ടുണ്ടായി
രുന്നു. എന്നാൽ കാറ്റിന്റെ ഊറ്റത്താൽ എ
ത്ര ഉരുക്കൾ കരനിളെ നശിച്ചു പോയി എന്നു
പറവാൻ പ്രയാസം. ചോമ്പാൽ തൂക്കത്തിൽ
ഒരു വിലാത്തികപ്പൽ പൊളിഞ്ഞു പോയി ഉ
രുക്കാർ ഒരു നാൾ മുഴുവനും ചോമ്പാൽ കല്ലു
പുറത്തു കാത്ത ശേഷം കരെക്കെത്തിയുള്ളൂ.
കോഴിക്കോടു തലശ്ശേരി കണ്ണനൂർ എന്നീസ്ഥ
ലങ്ങളിൽ ആകെ പത്തു നാല്പതു നാട്ടുരുക്കൾ
പൊളിഞ്ഞു പോയി. ഏഴി മലയുടെ തെക്കേ
ഭാഗത്തേ കിഴക്കേ മൂലയിലേ പാലക്കോട്ടഴി
ക്കൽ അര നാഴിക നീളത്തിലും അകലത്തി
ലും ഒരു ചേറ്റു പതം വീണിരുന്നു. അതിൽ
നാല്പത്തെട്ടോളം കോട്ടിയ ദീപോട്ടം പത്തമാ
രി മഞ്ചു മുതലായ മരക്കലങ്ങൾ പുറങ്കടലിലേ
കോൾ സഹിക്കാതെ തെറ്റി സുഖേന ഇരുന്ന
ശേഷം മേയി ൨൪ രാവിലേ ചളി ഇളകി
തെമ്പുറായി ശക്തിയോടെ ഊതുമ്പോൾ ൩൮
ഉരുക്കൾ മറിഞ്ഞും പൊളിഞ്ഞും ആണു പോ
യി. കടപ്പുറത്തു അനവധി തേങ്ങയും കൊപ്പ
രയും ഇലിച്ച പിണ്ണാക്കും മറ്റും അടിഞ്ഞു വീഴു
കയും നാട്ടുകാർ കീരി കണ്ട പാമ്പു പോലെ
ആ മുതലിനെ മടുപ്പുവരുവോളം പെറുക്കികൊ
ണ്ടിരിക്കയും ചെയ്തു. ആ ഉരുക്കൾ കച്ചി ബൊം
ബായി മംഗലപുരം എന്നീ ബന്തരുകളിലേക്കു
ചരക്കു കയറ്റിയിരുന്നു. കോൾ കഠിനമായിരു
ന്നു എങ്കിലും ഉരുക്കാർ എല്ലാവരെയും തിരയടി
ച്ചു കയറ്റി എന്നേ പറയേണ്ടു ഒരു തണ്ടേലി
ന്റെ ൨ ആണ്കുട്ടികൾ മാത്രം മുങ്ങി മരിച്ചുള്ളൂ.
ഈ ആപത്തിന്റെ കൊണ്ടു കേട്ടപ്പോൾ തഹ
ശീല്ദാർ തൊട്ടു കോൽക്കാരോളം ഉള്ള കച്ചേരി
ക്കാരും പൊലീസ്കാരും എത്തി അറഞ്ഞ മഴ
പെയ്തിട്ടും കാവലും ശോധനയും നടത്തി ര
ക്ഷപ്പെട്ടവരെ കോയ്മയുടെ ചെലവിൽ സ്വ
ന്ത നാട്ടിലേക്കു അയച്ചിരിക്കുന്നു.

ഉരുക്കാർ തങ്ങളുടെ ഉരുക്കളെ രക്ഷിപ്പാൻ
കഴിച്ച അദ്ധ്വാനങ്ങൾ ഒരു ദൃഷ്ടാന്തത്താൽ
വിളങ്ങും. ഒരു കോട്ടിയക്കാരൻ കൊച്ചിയിൽ
ചരക്കുകയറ്റി ബൊംബായ്ക്കു ഓടുമ്പോൾ കോ
ളിലകപ്പെട്ടു മംഗലപുരം ബന്തരിൽ തങ്ങാം
എന്നു വിചാരിച്ചു കഴിവു വരാതേ മടങ്ങി കോ
വിൽക്കണ്ടിക്കു പിടിച്ചു അവിടെ കോളിന്റെ
കൊടൂരം കൊണ്ടു തിരിച്ചു വടക്കോട്ടോടി ഏ
ഴിമലയോളം എത്തി കരയിൽ ഉള്ള നഷ്ടവും
ആപത്തും കണ്ടു തിരിച്ചു കണ്ണനൂരിലേക്കു ചെ

ന്നു ധൈൎയ്യത്തോടെ കരക്കോടിച്ചു ഉരു അല്ലാ
തെ ചരക്കിന്നു ചേതം തട്ടീട്ടില്ല. ഉരുക്കാർ നാ
ലു ദിവസം തീ മൂട്ടാതെയും ഭക്ഷിക്കാതെയും
ഇരുന്നു പോൽ.

പൂണാവു.—മേയി ൧൯൹ പൊലീസ്സു
കാർ ചില കത്തിക്കവൎച്ചക്കാരെ പിടിക്കുമ്പോ
ൾ ദൌലാത്തു രാവോ എന്ന തലവനും നാലു
പേരും കൊല്ലപ്പെടുകയും ഒരു ലക്ഷം രൂപ്പി
ക മുതൽ കിട്ടിപ്പോകയും ചെയ്തു. ഇവർ ക
ണ്ടരാവോ എന്ന മുമ്പേത്ത ബറോഡയിലേ രാ
ജാവിന്റെ ദിവാഞ്ജിയുടെ പാൎപ്പിടം ബൊം
ബായ്ക്കടുക്കേ കൊള്ളയിട്ടു എന്നറിയേണം. പി
ന്നേ പുരച്ചൂടു കുറ്റത്തിൽ കുടുങ്ങിയ നാലു പേ
രെ കിട്ടി. ഒന്നു കോയ്മയുടെ പുസ്തകപാണ്ടി
ശാലയുടെ മേൽ വിചാരകനായി ൬൦ രൂപ്പിക
മാസപ്പടിവാങ്ങുന്ന വയസ്സനായ ഒരു ബ്രാഹ്മ
ണനും അദ്ദേഹത്തിന്റെ മകനും ഒരു കോൽ
ക്കാരനും ആയവന്റെ സംബന്ധക്കാരനും തന്നേ.

ബെല്ലാരി.— 18൹ രാത്രിയിൽ നാലാം
നാട്ടു കുതിരപ്പട്ടാളത്തിലേ ചില ശിവായ്ക്കൾ
പൊന്തിക (club) കൈയിൽ പിടിച്ചു അങ്ങാ
ടിയിൽ ചെന്നു കാൎക്കാണിക്കാരോടു വക്കാണി
ച്ചു അവരെ തല്ലുന്നതു പൊലീസ്സുകാർ തടുത്താ
റെ ശിവായ്ക്കൾ ഇവരെ വല്ലാതെ വീക്കി പ
രുക്കു വരുത്തിയിരിക്കുന്നു. ഒന്നു രണ്ടു പൊ
ലീസ്സുകാർ മുറിവുകൊണ്ടു രോഗാലയത്തിൽ
മരിച്ചു. കുറ്റക്കാരായ ശിവായ്ക്കൾക്കു തക്ക ശി
ക്ഷ ഉണ്ടാകും.

അബ്ഘാനസ്ഥാനം Afghani
stan.— ആലിമസ്ജിദ് ജല്ലാലാബാദ് എന്നീ
സ്ഥലങ്ങളിലും ഖൈബർ താഴ്വരയിലും നട
പ്പു ദീനത്തിന്റെ ബാധ തുടങ്ങിയതിനാൽ ഗു
ണ്ടമക്കിലേ പാളയത്തെ പൊളിച്ചു ഉയൎന്ന
സ്ഥലത്തിൽ ഉണ്ടാക്കുവാൻ പോകുന്നു.

അംഗ്ലക്കോയ്മക്കും യാക്കൂബ് ഖാന്നും തമ്മിലു
ള്ള സന്ധിപ്പു:

൧. കോയ്മക്കും അമീരിന്നും സമാധാനവും
മമതയും ഉണ്ടാക.

൨. ഇംഗ്ലിഷ്കാരോടു എടവാടു ചെയ്ത അമീ
രിന്റെ പ്രജകൾക്കു യാതൊരു തൊന്തിരവും
അലമ്പലും ഉണ്ടാകുന്നില്ല.

൩. അമീർ അംഗ്ലകോയ്മയുടെ അഭിപ്രായ
പ്രകാരം മാത്രം അന്യകോയ്മകളോടു പെരുമാ
റുകയും അംഗ്ലകോയ്മ അമീരിന്നു ആക്രമിക്കു
ന്നവരിൽനിന്നു സഹായിക്കുയും ചെയ്യും.

൪. സദാകാലം ഒാരംഗ്ലസ്ഥാനാപതി കാ
ബൂലിൽ വസിക്കും അമീരിന്നു മനസ്സുപോലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/143&oldid=188189" എന്ന താളിൽനിന്ന് ശേഖരിച്ചത്