ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 162 —

യും ചെയ. ഭാൎയ്യയെ കൊല്ലുന്നതിനാൽ മാത്രം തന്റെ മാനത്തെ രക്ഷി
പ്പാനും വാഴ്ചക്കു ഈടു വരുത്തുവാനും കഴിവുള്ളൂ എന്നു അമ്മയും സഹോ
ദരിയും അവനോടു മന്ത്രിച്ചു. ജനബോദ്ധ്യത്തിന്നു വേണ്ടി മറിയമ്നയെ
വിസ്തരിപ്പാൻ ഹെരോദാ വരുത്തിയ വിധികൎത്താക്കന്മാരിൽ ചിലർ അ
വളെ ദൂരമുള്ള ഒരു കോട്ടയിൽ അടച്ചു സൂക്ഷിക്കേണ്ടതിന്നു ആലോചന
കൊടുത്തതിന്നു ശലോമ ഉത്തരമായി: ഇവൾ മക്കാബ്യവംശത്തിലേ ഒടു
ക്കത്തേ റാണി ആകകൊണ്ടു ജനങ്ങൾ അവളെ വളരെ സ്നേഹിക്കയും
മാനിക്കയും ചെയ്യുന്നതിനാൽ അവളെ കോട്ടയിൽ പാൎപ്പിക്കുന്നെങ്കിൽ
പുരുഷാരം ലഹള ഉണ്ടാക്കും എന്നു പറഞ്ഞാറെ ഹെരോദാ താമസിയാ
തെ അവളെ കൊല്ലിക്കയും ചെയ്തു.— 29 ക്രി. മു.

മറിയമ്ന മരിച്ചതിൽ പിനെ ഹെരോദാവെ ഇടവിടാതെ ദുരാത്മാവു
ബാധിക്കയാൽ അവൻ അസുരപ്രവൃത്തികളെ നടത്തിപോന്നു. ഭാൎയ്യഹത്യ
കൊണ്ടു മനസ്സാക്ഷി കുത്തി സസ്ഥതയില്ലാതെ താൻ പലപ്പോഴും ഒരു മു
റിയിൽ അടെച്ചു പൂട്ടിയിരിക്കയും ചിലപ്പോൾ നായാടുകയും ചെയ്തുവന്നി
ട്ടും അവന്നു മനസ്സന്തോഷം ഉണ്ടായില്ല. അന്നു ആ നാട്ടിൽ പകരുന്നൊരു
വ്യാധികൊണ്ടു അനേകർ മരിച്ചു. ജനം മാത്രമല്ല ഹെരോദാതാനും ഇതിൽ
ദൈവത്തിൻ ഭയങ്കരശിക്ഷയെ കണ്ടു. താൻ ശമൎയ്യയിലേ നിൎജ്ജനദേ
ശത്തിൽ വാങ്ങി പാൎത്തിട്ടും അവിടെയും ഈ വൃാധി തന്നെ പിടിച്ചു അ
വൻ വേഗം മരിച്ച പോകും എന്നു അലക്ക്സന്ത്ര കൊതിച്ചു താൻ സിംഹാ
സനം കയറേണ്ടതിന്നു വേണ്ടുന്ന ഒരുമ്പാടുകളെ ചെയ്തു യരുശലേമിലു
ള്ള സൈന്യത്തേയും സ്വാധീനമാക്കി. ഈ വിവരം ദീനപരവശതയിൽ
കിടന്ന ഹെരോദാ കേട്ടാറെ അലക്ക്സന്ത്രയെ കൊല്ലിച്ചു. സൌഖ്യമായ
ശേഷം അവൻ അതിക്രൂരനായി അല്പ കാൎയ്യത്തിനു വേണ്ടി സംശയി
ച്ചാൽ തന്റെ ഉറ്റ ചങ്ങാതികളെയും കൂടെ വധിക്കയും ചെയ്യും.

നയഭയങ്ങളാൽ സകലത്തെ കിഴ്പെത്തി താൻ കൊതിച്ച ലാ
ക്കിൽ എത്തി എങ്കിലും ആത്മരക്ഷ ഇല്ലാതെയായ്ചമഞ്ഞു. രോമ ചക്രവ
ൎത്തിയിൽനിന്നു തന്റെ രാജ്യഭാരത്തിന്നു മഹിമയും യഹൂദൎക്കു രോമകോ
യ്മയോടു രഞ്ജനയും വരുത്തുവാനായിട്ടു വലുതായ പല എടുപ്പുകളെ
എടുപ്പിച്ചു. നേരംപോക്കിനു ഒരു കളി വിനോദക്കാഴ്ചപുരയേയും വലുതാ
യ രംഗസ്ഥലത്തേയും പണിതു. യഹൂദന്മാൎക്കോ താൻ രംഗസ്ഥല
ത്തിൽ ചെയ്യിച്ച മൃഗപ്പോരും അങ്കപ്പോരും കൊണ്ടു വെറുപ്പുണ്ടാ
യതേ ഉള്ളൂ. ഓരങ്കപ്പോരിനെ നടത്തുവാൻ ഒരിക്കൽ ആ ഖലൻ ചെന്ന
പ്പോൾ അവനെ കുത്തിക്കൊന്നുകളവാൻ പത്തു യഹൂദന്മാർ തമ്മിൽ ശ
പഥം ചെയ്തു. തന്നാൽ ഒന്നും ചെയ്യാൻ ആവതില്ലാത ഒരു കുരുടനും
ഹെരോദാവോടു തനിക്കുള്ള നീരസം കാണിക്കേണ്ടതിന്നു അവരോടു ചേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/170&oldid=188247" എന്ന താളിൽനിന്ന് ശേഖരിച്ചത്